കൊറോണ ഇന്ത്യയെ തകർത്തു...നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനം ഞെട്ടിച്ച് റിപ്പോർട്ട്...

കൊറോണ വൈറസ് പിടിച്ചുലച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തു വരാനിരിക്കുന്നത് കടുത്ത മുരടിപ്പിന്റെ നാളുകൾ ...നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമാകുമെന്ന് പ്രശസ്ത റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് റിപ്പോർട്ടിൽ പറയുന്നു .
എന്നാൽ പ്രതീക്ഷക്കുള്ള വകയും മൂഡീസ് നൽകുന്നുണ്ട് .2021 സാമ്പത്തിക വർഷം വളർച്ചയില്ലെങ്കിലും 2022ൽ 6.6 ശതമാനം ആഭ്യന്തര വളർച്ചാനിരക്കിലേക്ക് (ജിഡിപി) രാജ്യം വളരുമെന്നാണ് പ്രവചനം
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.8% ആയിരിക്കുമെന്നാണ് ജനുവരി ആദ്യം ഐഎംഎഫ് പറഞ്ഞിരുന്നത് . എന്നാൽ കൊറോണ രാജ്യത്തിന്റ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ കാര്യക്ഷമമല്ലെന്നും ആണ് മൂഡീസ് റിപ്പോർട്ടിൽ പറയുന്നത് . നവംബറില്‍ ഇന്ത്യയുടെ റേറ്റിംഗ് സ്റ്റേബിള്‍ എന്നതില്‍ നിന്ന് നെഗറ്റീവായി മാറി
ബജറ്റിൽ കണക്കാക്കിയിരുന്ന 2021ലെ സാമ്പത്തിക കമ്മി 3.5 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി ഉയരുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു... കഴിഞ്ഞ നവംബറിൽ Baa2 ഗ്രേഡിൽനിന്ന് നെഗറ്റീവ് ആക്കി ഇന്ത്യയുടെ വളർച്ചാ റേറ്റിങ് മൂഡീസ് കുറച്ചിരുന്നു. നിക്ഷേപ സൗഹൃദത്തിന്റെ ഏറ്റവും ചെറിയ ഗ്രേഡിൽ രണ്ടാമതാണ് Baa2. പൊതുവേ സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന രാജ്യത്തെ കോവിഡ് പിടിച്ചുലച്ചെന്നു മൂഡീസ് ചൂണ്ടിക്കാട്ടി
സര്‍ക്കാരിന്റെ ഉയര്‍ന്ന കടം, അടിസ്ഥാനസൗകര്യങ്ങളിലെ അഭാവം ഒക്കെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ്. ഇതിനൊപ്പം കൊറോണയുടെ വ്യാപനം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. നിലവില്‍ 2019 ജീഡിപിയുടെ 72 ശതമാനമാണ് രാജ്യത്തിന്റെ കടം.
കൊറോണ പ്രതിസന്ധിയുടെ ആഴം വിചാരിക്കുന്നതിലും ഏറെയായിരിക്കുമെന്നും സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഇനിയും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ധനക്കമ്മി കുതിച്ചുയരുമെന്ന മുന്നറിയിപ്പും മൂഡിസ് നല്‍കുന്നുണ്ട് .
രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍ കടുത്ത പ്രയാസം നേരിടുന്നുണ്ട് .പതിനൊന്നുകോടിയോളം മനുഷ്യരുടെ ജീവിതമാർഗമാണ് ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങൾ. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30 ശതമാനവും ഈ മേഖലയിൽ നിന്നാണ്. തകർച്ചയും ദുരിതവും പരിഹരിക്കാൻ പര്യാപ്‌തമായ സാമ്പത്തിക പാക്കേജ് വേണമെന്ന് പ്രതിപക്ഷ പാർടികളും വ്യവസായികളും സാമ്പത്തിക വിദഗ്‌ധരും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല
അക്കൗണ്ടിൽ പണമിടൽ, ഭക്ഷ്യധാന്യം ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെ രാജ്യം ഇതുവരെ 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജാണ് അവതരിപ്പിച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം ബിസിനസുകളെ ലക്ഷ്യമിട്ടുള്ള രണ്ടാം പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു ജനം
തൊഴിൽരംഗം നിശ്‌ചലമായതോടെ കോടിക്കണക്കിനാളുകൾ പട്ടിണിയിലാണ്. ചെറിയ രാജ്യങ്ങൾപോലും വിപുലമായ പാക്കേജുകൾ നടപ്പാക്കുമ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഒരുശതമാനം പോലുമില്ലാത്ത ആശ്വാസ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്
https://www.facebook.com/Malayalivartha
























