ചില മരുന്നുകൾ കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഇന്ത്യൻ ഡ്രഗ് കോൺട്രോളർ അനുമതി നൽകി

കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം. എന്നാൽ അനുകൂല വാർത്തകൾ ഒന്നും തന്നെ ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടുമില്ല. വാക്‌സിൻ കണ്ടെത്താൻ ഒന്നര വർഷത്തോളം വേണ്ടി വരുമെന്നും ചില റിപോർട്ടുകൾ പറയുന്നുണ്ട്. വാക്‌സിൻ കണ്ടെത്താൻ കാലതാമസം എടുക്കുമെന്നതുകൊണ്ടുതന്നെ ചില മരുന്നുകൾ കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഇന്ത്യൻ ഡ്രഗ് കോൺട്രോളർ അനുമതി നൽകി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (CSIR) ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡേ വെള്ളിയാഴ്ച അറിയിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി(IICT) ഫാവിപാരാവിര്‍ ഉത്പാദനത്തിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
ഫാവിപിരാവിര്‍ (Favipiravir)നിര്‍മിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ ഒരു സ്വകാര്യകമ്പനിയ്ക്ക് കൈമാറിയതായും നിര്‍ദിഷ്ട കമ്പനി ആശുപത്രികളുമായി സഹകരിച്ച് കോവിഡ് രോഗികള്‍ക്ക് ഫാവിപിരാവിര്‍ നല്‍കി നിരീക്ഷിക്കുമെന്നും മാണ്ഡേ അറിയിച്ചു. രോഗികളുടെ ഭാഗത്ത് നിന്ന് സമ്മതം ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലദോഷപ്പനിക്കെതിരെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫാവിപിരാവിര്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഒന്നിലധികം പകര്‍പ്പ് സൃഷ്ടിക്കും. ഇതാണ് വൈറസിനെതിരെയുള്ള ചികിത്സയില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ ഫാവിപിരാവിര്‍ പകര്‍പ്പുണ്ടാക്കുന്നത് ഫലപ്രദമായി തടയും.
കോവിഡ്-19 രോഗികളുടെ രോഗമുക്തി കൂടുതല്‍ വേഗത്തിലാക്കാനും രോഗവ്യാപനം തടയുന്നതിനുമായി മൈകോബാക്ടീരിയം ഡബ്ല്യു (Mycobacterium W) ഉപയോഗപ്പെടുത്താനുള്ള പരീക്ഷണം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് സിഎസ്‌ഐആര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ചികിത്സയുടെ പരീക്ഷണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഗ്രാം-നെഗറ്റീവ് സെപ്‌സിസ് രോഗികളുടെ മരണനിരക്കില്‍ മൈകോബാക്ടീരിയം ഡബ്ല്യു 50 ശതമാനം വരെ കുറവ് വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മൈകോബാക്ടീരിയം ഡബ്ല്യു ശരീരത്തിലെ TH1,TH2 കോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടുമെന്ന് മാണ്ഡേ വ്യക്തമാക്കി. ഇത് കൊറോണ വൈറസിനെതിരെയുള്ള ചികിത്സയില്‍ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജലദോഷപ്പനിക്കെതിരെ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. വൈറസ് ശരീരത്തിന് ഉള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒന്നിലധികം പകര്‍പ്പ് സൃഷ്ടിക്കും. ഇതാണ് വൈറസ് ബാധക്കെതിരെയുള്ള ചികിത്സയില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ഫാവിപിരാവിര്‍ എന്ന മരുന്ന് പകര്‍പ്പുണ്ടാക്കുന്നത് ഫലപ്രദമായി തടയും.
കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ് ബാധിതരായവരുടെ രോഗമുക്തി വേഗത്തിലാക്കാനും മൈകോബാക്ടീരിയം ഡബ്ല്യു ഉപയോഗപ്പെടുത്താനുള്ള പരീക്ഷണം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് സിഎസ്‌ഐആര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ചികിത്സയുടെ പരീക്ഷണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.ജപ്പാനില്‍ പകര്‍ച്ചപനിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന ഈ മരുന്ന് കൊറോണയെ നേരിടാന്‍ ഫലപ്രദമാണെന്ന വാദവുമായി ചൈന മുൻപ് തന്നെ രംഗത്തെത്തിയിരുന്നു.. ഫ്യൂജിഫിലിം നിര്‍മ്മിക്കുന്ന പകര്‍ച്ചപ്പനിയുടെ മരുന്നിനാണ് കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ അനുയോജ്യമെന്നാണ് അന്ന് ചൈന ഉയർത്തിയ വാദം.. വുഹാന്‍, ഷെന്‍സെന്‍ എന്നിവിടങ്ങളില്‍ 340 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തലെന്നാണ് അവകാശവാദം.
ആന്‍റിവൈറല്‍ അംശമുള്ള ഫാവിപിരാവിര്‍ എന്ന മരുന്നാണ് കൊറോയെ നേരിടാന്‍ സഹായിക്കുന്നതെന്നാണ് ചൈന പറയുന്നത് . ആര്‍എന്‍എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിരവധി വൈറസുകള്‍ക്കെതിരെ ആ മരുന്ന് ഇതിന് മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്. 2014ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള വൈറസ് പടര്‍ന്ന സമയത്ത് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. എബോള ബാധിച്ചവരുടെ മരണനിരക്ക് കുറയാന്‍ മരുന്ന് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഫാവിപിരാവിര്‍ കൊറോണ വൈറസ് ബാധിതരില്‍ ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha
























