പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം -ഡിസ്ചാര്‍ജ് ചെയ്യും മുമ്പ് എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റ് ചെയ്യേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍...

ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗരേഖ അനുസരിച്ച് ഗുരുതരമായി രോഗം ബാധിച്ചവരെ മാത്രം ഡിസ്‍ചാര്‍ജിന് മുമ്പ് ടെസ്റ്റ് ചെയ്‌താൽ മതി .രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ ഇനി ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ആശുപത്രി വിടുന്നതിന് മുമ്പ് ഒരു കോവിഡ് ടെസ്റ്റ് മതിയെന്നാണ് പറയുന്നത്.
രോഗ തീവ്രത കുറഞ്ഞവരെ ടെസ്റ്റ് ചെയ്യാതെ ഡിസ്‍ചാര്‍ജ് ചെയ്യാം. മൂന്ന് ദിവസമായി പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താലാണ് ഇങ്ങനെ ചെയ്യാമെന്ന് പറയുന്നത്. വീട്ടില്‍ എത്തി ഏഴ് ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം.
രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്റെ അളവ് 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം അവരെ ഡിസ്‍ചാര്‍ജ് ചെയ്യാം. ഏഴ് ദിവസത്തെ സമ്പര്‍ക്ക വിലക്ക് ഇവര്‍ക്കും ബാധകം.
പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറാതിരിക്കുകയും ഓക്സിജന്‍ തെറാപ്പി തുടരുകയും വേണമെങ്കില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറിയശേഷമായിരിക്കും ഇവരെ ഡിസ്‍ചാര്‍ജ് ചെയ്യുക.തീവ്രത കൂടിയ കേസുള്ളവരെ പിസിആര്‍ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രം ഡിസ്‍ചാര്‍ജ് ചെയ്യണം
ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ആശുപത്രിയില്‍ എത്തുന്നവരേയും ഇതിനൊപ്പം എച്ച്.ഐ.വി, അവയവമാറ്റ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരായ രോഗികള്‍ക്കും മാത്രം ഡിസ്ചാര്‍ജിന് മുന്‍പ് ഒരു ടെസ്റ്റ് ചെയ്താല്‍ മതി.
നിലവില്‍ ഡിസ്ചാര്‍ജിന് മുന്‍പ് രണ്ട് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുള്ളൂ. അതിലാണ് മാറ്റം വരുത്തിയത്.
നേരിയ രോഗലക്ഷണണമോ അണുബാധയോ കാരണം ചികിത്സ തേടുന്ന ആളുകളെ ഇത്തരത്തില്‍ പരിശോധിക്കേണ്ടതില്ലെന്നും മൂന്ന് ദിവസം വരെ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
എന്നാല്‍ നേരിയ രോഗലക്ഷണമുള്ളവരെ പരിശോധന നടത്താതെ വീട്ടിലേക്ക് അയക്കുന്നതില്‍ വെല്ലുവിളികളുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























