Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ

06 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും റയാന്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയിട്ടില്ല. ഇന്ന് 4,734 പുതിയ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,983 ല്‍ എത്തി. 1,935 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.

അതെ സമയം ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി വാസികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകാര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിിന്നുള്ളവര്‍ കൂടി ചികിത്സ തേടി ഡല്‍ഹിയിലെത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികളിലെ മുഴുവന്‍ ബെഡ്ഡുകളും നിറയുമെന്നാണ് അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നിന് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആശുപത്രികളില്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി നിവാസികള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വാട്‌സ്‌ആപ് നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

"നമ്മള്‍ അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര്‍ ചികിത്സ തേടി ഡല്‍ഹിയിലേക്ക് വരും. നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത്. ഇപ്പോള്‍ 2300 രോഗികള്‍ അവിടെയുണ്ട്. അതിര്‍ത്തികള്‍ തുറന്നാല്‍ മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന്‍ ബെഡ്ഡുകളും നിറയും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും എന്നാല്‍ ചികിത്സ മാത്രം ഡല്‍ഹിക്കാര്‍ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര്‍ വാദിക്കുന്നുണ്ട് എന്നാല്‍ ഡല്‍ഹി ദേശീയ തലസ്ഥാനമാണ്. ഇത് എല്ലാവരുടേയും സ്ഥലമാണ്. അപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സാധ്യമല്ല. പുറത്തു നിന്നുള്ളവരില്‍ കോവിഡ് രോഗമുള്ളവര്‍ക്ക് മാത്രം ചികിത്സ നല്‍കുക എന്ന ആശയവും ചിലര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു"മെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി നിയോഗിച്ചത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികള്‍ ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ ഇന്ന് ആരോപിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള്‍ ചോദിക്കുന്നതെന്ന് ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ചില ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായി അവര്‍ക്ക് ബന്ധമുള്ളതുകൊണ്ട് അത് സാധ്യമാകുമെന്ന ധാരണയിലാണ് അത്. ഇത്തരമൊരു സമയത്ത് അത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും", കെജ്‌രിവാള്‍ പറഞ്ഞു.

"ഇന്നുവരെ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. ആകെയുള്ള 8645 ബെഡ്ഡുകളില്‍ 4038 എണ്ണത്തില്‍ ആളുകളുണ്ട്. ബാക്കി 4607 ബെഡ്ഡുകള്‍ കാലിയാണ്. ഇത് ശരിക്കും ഉള്ള ബെഡ്ഡുകളാണ്. കണക്കില്‍ മാത്രമല്ല. പക്ഷേ, ഇത് രോഗികള്‍ക്ക് നിഷേധിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഞങ്ങള്‍ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്‌നം പരിഹരിക്കും", കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നുവരെ ഡല്‍ഹിയില്‍ 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 10,315 പേര്‍ രോഗവിമുക്തരായി. 708 പേര്‍ ഇതുവരെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (5 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (5 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (5 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (5 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (5 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (6 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (10 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (10 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (11 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (11 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (11 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (11 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (11 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (11 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (11 hours ago)

Malayali Vartha Recommends