Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ

06 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും റയാന്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയിട്ടില്ല. ഇന്ന് 4,734 പുതിയ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,983 ല്‍ എത്തി. 1,935 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.

അതെ സമയം ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി വാസികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകാര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിിന്നുള്ളവര്‍ കൂടി ചികിത്സ തേടി ഡല്‍ഹിയിലെത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികളിലെ മുഴുവന്‍ ബെഡ്ഡുകളും നിറയുമെന്നാണ് അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നിന് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആശുപത്രികളില്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി നിവാസികള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വാട്‌സ്‌ആപ് നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

"നമ്മള്‍ അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര്‍ ചികിത്സ തേടി ഡല്‍ഹിയിലേക്ക് വരും. നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത്. ഇപ്പോള്‍ 2300 രോഗികള്‍ അവിടെയുണ്ട്. അതിര്‍ത്തികള്‍ തുറന്നാല്‍ മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന്‍ ബെഡ്ഡുകളും നിറയും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും എന്നാല്‍ ചികിത്സ മാത്രം ഡല്‍ഹിക്കാര്‍ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര്‍ വാദിക്കുന്നുണ്ട് എന്നാല്‍ ഡല്‍ഹി ദേശീയ തലസ്ഥാനമാണ്. ഇത് എല്ലാവരുടേയും സ്ഥലമാണ്. അപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സാധ്യമല്ല. പുറത്തു നിന്നുള്ളവരില്‍ കോവിഡ് രോഗമുള്ളവര്‍ക്ക് മാത്രം ചികിത്സ നല്‍കുക എന്ന ആശയവും ചിലര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു"മെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി നിയോഗിച്ചത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികള്‍ ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ ഇന്ന് ആരോപിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള്‍ ചോദിക്കുന്നതെന്ന് ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ചില ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായി അവര്‍ക്ക് ബന്ധമുള്ളതുകൊണ്ട് അത് സാധ്യമാകുമെന്ന ധാരണയിലാണ് അത്. ഇത്തരമൊരു സമയത്ത് അത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും", കെജ്‌രിവാള്‍ പറഞ്ഞു.

"ഇന്നുവരെ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. ആകെയുള്ള 8645 ബെഡ്ഡുകളില്‍ 4038 എണ്ണത്തില്‍ ആളുകളുണ്ട്. ബാക്കി 4607 ബെഡ്ഡുകള്‍ കാലിയാണ്. ഇത് ശരിക്കും ഉള്ള ബെഡ്ഡുകളാണ്. കണക്കില്‍ മാത്രമല്ല. പക്ഷേ, ഇത് രോഗികള്‍ക്ക് നിഷേധിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഞങ്ങള്‍ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്‌നം പരിഹരിക്കും", കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നുവരെ ഡല്‍ഹിയില്‍ 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 10,315 പേര്‍ രോഗവിമുക്തരായി. 708 പേര്‍ ഇതുവരെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends