Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ

06 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും റയാന്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയിട്ടില്ല. ഇന്ന് 4,734 പുതിയ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,983 ല്‍ എത്തി. 1,935 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.

അതെ സമയം ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി വാസികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകാര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിിന്നുള്ളവര്‍ കൂടി ചികിത്സ തേടി ഡല്‍ഹിയിലെത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികളിലെ മുഴുവന്‍ ബെഡ്ഡുകളും നിറയുമെന്നാണ് അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നിന് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആശുപത്രികളില്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി നിവാസികള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വാട്‌സ്‌ആപ് നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

"നമ്മള്‍ അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര്‍ ചികിത്സ തേടി ഡല്‍ഹിയിലേക്ക് വരും. നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത്. ഇപ്പോള്‍ 2300 രോഗികള്‍ അവിടെയുണ്ട്. അതിര്‍ത്തികള്‍ തുറന്നാല്‍ മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന്‍ ബെഡ്ഡുകളും നിറയും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും എന്നാല്‍ ചികിത്സ മാത്രം ഡല്‍ഹിക്കാര്‍ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര്‍ വാദിക്കുന്നുണ്ട് എന്നാല്‍ ഡല്‍ഹി ദേശീയ തലസ്ഥാനമാണ്. ഇത് എല്ലാവരുടേയും സ്ഥലമാണ്. അപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സാധ്യമല്ല. പുറത്തു നിന്നുള്ളവരില്‍ കോവിഡ് രോഗമുള്ളവര്‍ക്ക് മാത്രം ചികിത്സ നല്‍കുക എന്ന ആശയവും ചിലര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു"മെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി നിയോഗിച്ചത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികള്‍ ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ ഇന്ന് ആരോപിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള്‍ ചോദിക്കുന്നതെന്ന് ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ചില ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായി അവര്‍ക്ക് ബന്ധമുള്ളതുകൊണ്ട് അത് സാധ്യമാകുമെന്ന ധാരണയിലാണ് അത്. ഇത്തരമൊരു സമയത്ത് അത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും", കെജ്‌രിവാള്‍ പറഞ്ഞു.

"ഇന്നുവരെ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. ആകെയുള്ള 8645 ബെഡ്ഡുകളില്‍ 4038 എണ്ണത്തില്‍ ആളുകളുണ്ട്. ബാക്കി 4607 ബെഡ്ഡുകള്‍ കാലിയാണ്. ഇത് ശരിക്കും ഉള്ള ബെഡ്ഡുകളാണ്. കണക്കില്‍ മാത്രമല്ല. പക്ഷേ, ഇത് രോഗികള്‍ക്ക് നിഷേധിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഞങ്ങള്‍ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്‌നം പരിഹരിക്കും", കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നുവരെ ഡല്‍ഹിയില്‍ 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 10,315 പേര്‍ രോഗവിമുക്തരായി. 708 പേര്‍ ഇതുവരെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (27 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (30 minutes ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (36 minutes ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (41 minutes ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (55 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (8 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends