Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ

06 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും റയാന്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയിട്ടില്ല. ഇന്ന് 4,734 പുതിയ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,983 ല്‍ എത്തി. 1,935 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.

അതെ സമയം ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി വാസികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകാര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിിന്നുള്ളവര്‍ കൂടി ചികിത്സ തേടി ഡല്‍ഹിയിലെത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികളിലെ മുഴുവന്‍ ബെഡ്ഡുകളും നിറയുമെന്നാണ് അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നിന് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആശുപത്രികളില്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി നിവാസികള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വാട്‌സ്‌ആപ് നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

"നമ്മള്‍ അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര്‍ ചികിത്സ തേടി ഡല്‍ഹിയിലേക്ക് വരും. നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത്. ഇപ്പോള്‍ 2300 രോഗികള്‍ അവിടെയുണ്ട്. അതിര്‍ത്തികള്‍ തുറന്നാല്‍ മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന്‍ ബെഡ്ഡുകളും നിറയും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും എന്നാല്‍ ചികിത്സ മാത്രം ഡല്‍ഹിക്കാര്‍ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര്‍ വാദിക്കുന്നുണ്ട് എന്നാല്‍ ഡല്‍ഹി ദേശീയ തലസ്ഥാനമാണ്. ഇത് എല്ലാവരുടേയും സ്ഥലമാണ്. അപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സാധ്യമല്ല. പുറത്തു നിന്നുള്ളവരില്‍ കോവിഡ് രോഗമുള്ളവര്‍ക്ക് മാത്രം ചികിത്സ നല്‍കുക എന്ന ആശയവും ചിലര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു"മെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി നിയോഗിച്ചത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികള്‍ ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ ഇന്ന് ആരോപിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള്‍ ചോദിക്കുന്നതെന്ന് ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ചില ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായി അവര്‍ക്ക് ബന്ധമുള്ളതുകൊണ്ട് അത് സാധ്യമാകുമെന്ന ധാരണയിലാണ് അത്. ഇത്തരമൊരു സമയത്ത് അത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും", കെജ്‌രിവാള്‍ പറഞ്ഞു.

"ഇന്നുവരെ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. ആകെയുള്ള 8645 ബെഡ്ഡുകളില്‍ 4038 എണ്ണത്തില്‍ ആളുകളുണ്ട്. ബാക്കി 4607 ബെഡ്ഡുകള്‍ കാലിയാണ്. ഇത് ശരിക്കും ഉള്ള ബെഡ്ഡുകളാണ്. കണക്കില്‍ മാത്രമല്ല. പക്ഷേ, ഇത് രോഗികള്‍ക്ക് നിഷേധിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഞങ്ങള്‍ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്‌നം പരിഹരിക്കും", കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നുവരെ ഡല്‍ഹിയില്‍ 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 10,315 പേര്‍ രോഗവിമുക്തരായി. 708 പേര്‍ ഇതുവരെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (19 minutes ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (23 minutes ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (28 minutes ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (44 minutes ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (2 hours ago)

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍: വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍...  (2 hours ago)

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (2 hours ago)

ഒന്ന് നിര്‍ത്തിനെടാ..''പിണറായിയെ കണ്ടാൽ എഴുന്നേൽക്കാൻ സൗകര്യമില്ലടെ..!മുഖ്യന്റെ പട്ടടകാണാൻ നിലവിളി..!  (2 hours ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (2 hours ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (2 hours ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (3 hours ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (3 hours ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (4 hours ago)

Malayali Vartha Recommends