ഗര്‍ഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും; ഗര്‍ഭിണിയെ പീഡിപ്പിച്ച സന്യാസിയെ തേടിപോയ പോലീസുപോലും ഞെട്ടി

അനുഗ്രഹം തേടിയെത്തിയ ഗര്‍ഭിണിയെ പീഡിപ്പിച്ച കേസില്‍ ജൈനസന്യാസിയെ പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദിയെയാണ് പീഡനകേസിൽ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഭര്‍ത്താവിന്റെ സഹോദരിയോടൊപ്പം അനുഗ്രഹം വാങ്ങാനെത്തിയ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് സന്ന്യാസി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗത്തിനിരയായ കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തിയപ്പോള്‍ സന്ന്യാസി മുറി ഉള്ളില്‍ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഹിന്ദൗന്‍ ടൗണിലെ ആശ്രമത്തില്‍ നിന്ന് രണ്ട് ലാപ്‌ടോപ്, 19 മൊബൈല്‍ ഫോണ്‍, 33 പെന്‍ഡ്രൈവ്, നാല് ഹാര്‍ഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകള്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാര്‍് ഡിസ്കില്‍ അശ്ലീല ദൃശ്യങ്ങളാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















