ടിക് ടോക് ... എക്സെന്‍ഡര്‍... ഷെയറിറ്റ് ആപ്ലിക്കേഷനുകൾക്കുള്ളിൽ അപകടം ; ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി രഹസ്യാന്വേഷണ ഏജന്‍സി

ടിക്ക്‌ടോക്ക് ഉള്‍പ്പടെ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അപകടകാരികളാണെന്ന് രഹസ്യാന്വേഷണ ഏജന്സികള്ളുടെ മുന്നറിയിപ്പ്. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും വിവരങ്ങള്‍ വിദേശത്തേക്ക് ചോരാന്‍ സാധ്യതയുള്ളതായുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൈനയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരശേഖരണം നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാറിനോട് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയില്‍ ചൈനീസ് ആപ്ലീക്കേഷനുകളായ ടിക്ക്‌ടോക്ക്, സൂം,യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ പോലുള്ള ആപ്ലി്‌ക്കേഷനുകളെ സംബന്ധിച്ചാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് .സുരക്ഷ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ക്ക് ദേശീയ സുരക്ഷ സമിതി സെക്രട്ടറിയേറ്റ് നേരത്തെ പിന്തുണ നല്‍കിരുന്നു. ഇത് ഇന്ത്യയുടെ സുരക്ഷക്ക് ഗുണം ചെയ്യില്ലെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിശോധിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ തന്നെ സുരക്ഷ വീഴ്ച നടത്തുന്ന മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ചൈനയുമായി ബന്ധപ്പെട്ട ഹാര്‍ഡ്‌വെയറിലോ, സോഫ്റ്റ്‌വെയറിലോ ബാക്ക്‌ഡോര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ചൈന പരോക്ഷമായി ഇടപെടുന്നുവെന്നും സംഘര്‍ഷമുണ്ടായാല്‍ ആശയവിനിമയം തടസപ്പെടുത്താന്‍ ചൈനയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുമെന്നും വിദേശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
അതിർത്തി പ്രശ്നം രൂക്ഷമായതോടെ ചൈനയ്ക്കെതിരായ ബഹിഷ്ക്കരണ ആഹ്വാനം സോഷ്യൽമീഡിയയിൽ വർദ്ധിച്ചുവരുകയാണ്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണമാണ് കൂടുതലും. അതിന് പിന്നാലെ 'റിമൂവ് ചൈന ആപ്സ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഹിറ്റായി മാറിയിരുന്നു. ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകൾ കണ്ടെത്തി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദേശം നൽകുകയായിരുന്നു ഈ ആപ്പിന്‍റെ രീതി. ജയ്പുരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വൺ ടച്ച് ആപ്പ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ് രണ്ട് ആഴ്ചയ്ക്കിടെ 10 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്.. വൈകാതെ ഇത് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഉൾപ്പടെ ലഭ്യമാക്കുമെന്നു ഡെവലപ്പർമാർ അവകാശപ്പെട്ടിരുന്നെങ്കിലും ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കി. ഇന്ത്യ– ചൈന അതിർത്തി തർക്കം മുറുകിയതോടെ ചൈന ബഹിഷ്കരണ ആഹ്വാനത്തെത്തുടർന്നാണ് ആപ് പുറത്തിറങ്ങിയത്. ലക്ഷക്കണക്കിന് ആളുകളാണ് ആപ് ഡൗൺലോഡ് ചെയ്തത്. ചൈനീസ് ആപായ ടിക് ടോക്കിന് ബദലായി പുറത്തിറങ്ങിയ മിത്രോം എന്ന ആപ്പും ഗൂഗിൾ നീക്കി. സ്ഥാപനത്തിന്റെ നയം ലംഘിച്ചു എന്ന പേരിലാണ് റിമൂവ് ചൈന ആപ്സ് നീക്കിയതെന്ന് ഗൂഗിൾ വിശദീകരിച്ചു. പാക്കിസ്ഥാനി കമ്പനിയുടെ സോഴ്സ് കോഡ് ഉപയോഗിച്ചു പുനർനിർമിച്ചു എന്നാരോപിച്ചാണ് മിത്രോം നീക്കിയത്
https://www.facebook.com/Malayalivartha






















