Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഗാല്‍വാന്‍ ഞങ്ങളുടെത്; വീണ്ടും അവകാശവാദമുന്നയിച്ച് ചൈന; സൈനികതല ചര്‍ച്ചകളില്‍ പരിഹാരമായില്ല; നിലനില്‍ക്കാത്ത വാദമെന്ന് ഇന്ത്യ

18 JUNE 2020 09:53 AM IST
മലയാളി വാര്‍ത്ത

5 ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ വക്കിലാണ് നിലവില്‍ ഇന്ത്യയും ചൈനയും.

ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആദ്യ ശ്രമങ്ങള്‍ വിജയിച്ചില്ലഎന്നാണ് റിപ്പോർട്ടുകൾ . സൈനിക ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള ചര്‍ച്ചയാണ് രണ്ടാം തവണയും തീരുമാനമാകാതെ പിരിഞ്ഞത് എന്ന് പറയുമ്പോൾ തന്നെ എന്തുകൊണ്ടാണ് ചൈന ഈ ഒരു സമയത് അത്തരം കടുംപിടുത്തങ്ങളുമായി പെട്ടന്ന് ഒരു യുദ്ധ സാമ്‌ന സാഹചര്യത്തിലേക്ക് ഇരു രാജ്യങ്ങളേറ്റെയും കൊണ്ടെത്തിക്കുന്ന നിലപാട് സ്വീകരിച്ചത് എന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാന വിഷയം. . പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്താമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലെ തീരുമാനത്തിന് പിന്നിലെ, സംഘര്‍ഷം നടന്ന ഗാല്‍വാന്‍ മേഖലകളില്‍ വീണ്ടും അവകാശവാദം ഉന്നയിക്കുകയാണ് ചൈന . എന്നാൽ ഈ വാദങ്ങളെല്ലാം തന്നെ ഇന്ത്യ തള്ളിക്കളയുകയും ചെയ്തു ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ വീണ്ടും അവകാശവാദവുമായി ചൈന രംഗത്ത്. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണെന്നും ഇനിയും സംഘര്‍ഷത്തിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയാണ് ഇന്നലെ രാത്രി കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചത്. തിങ്കളാഴചത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഇത് രണ്ടാം തവണയാണ് മേജര്‍ ജനറല്‍മാര്‍ ചര്‍ച്ച നടത്തുന്നത്. എന്നാാല്‍ ഇരു ചർച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ചര്‍ച്ച ഇന്നും തുടരുമെന്നാണ് സൂചന. പ്രദേശത്ത് നേരത്തെ നിലനിന്ന അവസ്ഥ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ ഈ മാസം ആറിന് നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് മേജര്‍ ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ഇന്നലെ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം വഷളാവാത്ത രീതിയില്‍ പരിഹരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് വീയും നടത്തിയ ചര്‍ച്ചയില്‍ ഉത്തരവാദിത്തത്തോടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിന് പുറമെ ജൂണ്‍ ആറിന് സൈനിക ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കാമെന്ന കാര്യങ്ങളുമാണ് വിദേശകാര്യ മന്ത്രിമാര്‍ തീരുമാനിച്ചത്. പ്രശ്നം വഷളാക്കുന്ന സമീപനങ്ങൾ സ്വീകരിക്കില്ലെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു
എന്നാൽ പ്രശ്‌നം വഷാളാക്കുന്ന രീതിയിലുളള ഇടപെടലുകള്‍ നടത്തില്ലെന്ന് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ സമ്മതിച്ച ചൈന മിനിറ്റുകള്‍ക്കകം നിലപാടില്‍നിന്ന് വ്യതിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് നാം സാക്ഷ്യം വഹിച്ചത്.
ഗാല്‍വാന്‍ താഴ് വരയുമായി ബന്ധപ്പെട്ട അവകാശവാദമാണ് ചൈന ആവര്‍ത്തിച്ചത്. ഗാല്‍വാന്‍ മേഖല തങ്ങളുടെതാണെന്ന് വാദമാണ് അവർ വീണ്ടും ഉന്നയിച്ചു. വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് ചൈനയുടെ അവകാശങ്ങള്‍ എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്. നിലനില്‍ക്കാത്തതും ഊതിപ്പെരുപ്പിച്ചതുമായ വാദങ്ങളാണ് ചൈന നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൈനയുടെ നിലപാടുകളോടുള്ള പ്രതികരണത്തിലാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന 'നയതന്ത്ര' സമീപനമാണ് ലോക രാജ്യങ്ങള്‍ സ്വീകരിച്ചത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹരിക്കാനുള്ള ഇരു രാഷ്ട്രങ്ങളുടെയും നീക്കത്തെ സ്വാഗതം ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ ഈ രാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയുമായി പല രീതിയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇന്ത്യന്‍ സൈനികരുടെ മരണത്തെ അപലപിക്കാതിരിക്കാന്‍ കാരണമെന്നാണ് സുൂചന. ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല,.‘ഗല്‍വാന്‍ താഴ്വരയിലെ പ്രശ്‌നങ്ങളില്‍ സൈനികപരമായും നയതന്ത്രപരമായും ആശയവിനിമയം നടത്തുന്നുണ്ട്. ശരിയും തെറ്റും എന്താണെന്നു വ്യക്തമാണ്. ഇത് അതിര്‍ത്തിയില്‍ ചൈനയുടെ വശത്ത് നടന്ന സംഭവമാണ്. ചൈനയെ കുറ്റപ്പെടുത്താനാകില്ല’ ഴാവോ പറഞ്ഞു. അതേസമയം, ചൈനീസ് സൈനികരുടെ മരണസംഖ്യയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (6 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (6 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (6 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (6 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (7 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (7 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (7 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (8 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (8 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (8 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (9 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (9 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (9 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

Malayali Vartha Recommends