ചര്‍ച്ച പരാജയപ്പെട്ടു ഇനി.... ഇന്ത്യ - ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു, ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല, സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം, കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കി

ഇന്ത്യ - ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം. കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കി. നാവികസേനയുടെ കൂടുതല്‍ പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒന്നിലധികം തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കണമെന്ന ധാരണയിലെത്തി.
അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ നമുക്ക് ശേഷിയുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കള്‍ വിഡിയോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഗല്‍വാന്‍ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാരാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്ന് സൈനിക പിന്‍മാറ്റം തല്‍ക്കാലം ഉണ്ടാവില്ല. ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ച വിഷയം.
നേരത്തെ ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം പരിഹരിക്കാന്‍ തീരുമാനമായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷത്തില്‍ എത്രയും പെട്ടെന്ന് അയവു വരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിര്‍ത്തിയിലെ മുന്‍നിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉഭയകക്ഷി ബന്ധങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനക്കും, നാവികസേനക്കും ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലേഷ്യയ്ക്കും ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക് ആയ മലാക്ക സ്‌ട്രെയ്റ്റിനു സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നാവിക സേനക്ക് നല്‍കി. നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, ചൈനയുടെ നീക്കങ്ങള്‍ക്കനുസൃതമായ മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തുവരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് ശക്തമാക്കാനും ഇന്തോനീഷ്യയ്ക്കു സമീപം ഇന്തോ-പസഫിക് കടലിടുക്കു കേന്ദ്രീകരിച്ചു നീങ്ങാനുമാണു നാവികസേനയ്ക്കുള്ള നിര്‍ദേശം. മൂന്നു സേനാമേധാവികളെയും ഏകോപിപ്പിച്ച് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനാണു പടയൊരുക്കത്തിന്റെ ചുമതല.കംഗിക്സ്വാറിലേക്കും സൈദുള്ളയിലേക്കും അഭ്യാസപ്രകടനത്തിനെന്ന മട്ടിലെത്തിച്ച സൈനികരെയാണു ചൈന അതിവേഗം ലഡാക്ക് സെക്ടറിലേക്കു കൊണ്ടുവന്നത്.
എല്‍.എ.സിക്കരികില്‍ ഇന്ത്യന്‍ പട്രോളിങ് സംഘങ്ങള്‍ തടയുമ്‌ബോള്‍ പിന്തിരിയുന്ന ചൈനീസ് സൈനികര്‍ അതിര്‍ത്തിക്കപ്പുറം തമ്ബടിക്കുകയാണ്.അതിനപ്പുറം സൈനിക എന്‍ജീനിയറിങ് വിഭാഗവും തൊട്ടുപിന്നിലായി പീരങ്കികളും ടാങ്കുകളും കവചിത വാഹനങ്ങളും അണിനിരത്തിയതോടെയാണ് മലനിരകളിലെ യുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനായൂണിറ്റുകളെയടക്കം എത്തിച്ച് ഇന്ത്യ തയാറെടുക്കുന്നത്.
അറുപതിലേറെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുള്ള റൊണാള്‍ഡ് റീഗന്‍, തിയേഡാര്‍ റൂസ്വെല്‍റ്റ്, നിമിറ്റ്സ് എന്നീ യു.എസ്. വിമാനവാഹിനികള്‍ ഈ മേഖലയിലേക്കു നീങ്ങുന്നുണ്ട്. ചൈന എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ പരന്നു. ഇന്ത്യന്‍ പടക്കപ്പലുകളും ഇവിടേക്കു കേന്ദ്രീകരിക്കുന്നതോടെ സംഘര്‍ഷം കനക്കാനാണു സാധ്യത. അതേസമയം പാകിസ്ഥാന്‍ അതിര്‍ത്തിയിലും കനത്ത ഷെല്ലിങ് നടക്കുകയാണ്. ഇന്ത്യന്‍ വെടിവെപ്പില്‍ പാകിസ്താന്റെ ഭാഗത്ത് കനത്ത ആള്‍നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















