ആണിതറച്ച വടികളും കല്ലുകളും സൈനികരുടെ ശരീരത്തിൽ തുളച്ചുകയറ്റി ചൈനയുടെ കൊടും ക്രൂരത !

ചൈനയുടെ കൊടും ക്രൂരതക്ക് ഇന്ത്യ പകരം ചോദിച്ചിക്കും. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. ചൈന ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ ആത്മവീര്യവും കെൽപ്പും ഉള്ളവരാണ് ഇന്ത്യൻ പട്ടാളക്കാർ. ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും.
എന്നാലിപ്പോൾ പുറത്തുവരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ്. അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉപയോഗിച്ചത് കല്ലും ആണിതറച്ച വടികളുമാണ്. ആണിതറച്ച വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അതിർത്തിയിൽ വെടിവെപ്പ് നടന്നിട്ടില്ല എന്ന് അധികൃതർ നേരത്തേ സ്ഥിരീകരിച്ചിരുന്നു. സൈനികരെ മർദ്ദിച്ചകൊലപ്പെടുത്തുകയായിരുന്നുെവന്നായിരുന്നു വിവരം. എന്നാൽ മർദ്ദനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആണിതറച്ച വടികളുടെ ചിത്രം പുറത്തുവന്നു.
16 ബീഹാർ റെജിമെൻറ് കമാൻഡിങ് ഓഫിസറായ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. തിങ്കളാഴ്ച രാത്രിയാണ് ചൈന കല്ലും ആണിതറച്ച വടികളും ഉപയോഗിച്ച് സൈന്യത്തെ ആക്രമിച്ചത്. ഇത്തരത്തിൽ ആണിതറച്ച വടികൾ മേയ് 18നും 19നും ലഡാക്കിൽ നടന്ന ആക്രമണത്തിന് ചൈന ഉപയോഗിച്ചിട്ടുണ്ട്. സൈനികരുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിരുന്നു.
ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാഗത്തില്‍ കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച് ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര് ആണ്. തോക്കിനു പകരം കല്ലുകളും ആണിതറച്ച ദണ്ഡുകളും ആയുധമാക്കി. ഒന്നിലേറെ തവണ ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ സംഘടിച്ചെത്തി. നിരവധിപേര്ക്ക് പരിക്കേറ്റു. സൈനികര്‍ നദിയില്‍ വീണത് സ്ഥിതി വഷളാക്കി. സുസജ്ജമായ നിലയില്‍ സൈനികരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നത് ചൊവ്വാഴ്ച രാവിലെമാത്രം. ഗുരുതര പരിക്കേറ്റ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന താപനിലയില്‍ കഴിയേണ്ടിവന്നത് മരണകാരണമായെന്ന് കരസേന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലില്‍ ചൈനയുടെ 45 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. മരണസംഖ്യ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരിക്കേറ്റ സൈനികരെ ചൈന മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.
ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കുന്നു. വിഷയം ചര്‍ച്ചയിലൂടെയും കൂടിയാലോചനയിലൂടെയും പരിഹരിക്കണമെന്ന കാര്യത്തില്‍ ഇരുഭാഗത്തിനും യോജിപ്പാണെന്ന് വിദേശമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനുശേഷം ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ഷൗ ലിജ്യാന്‍ വ്യക്തമാക്കി. ജയപരാജയങ്ങള്‍ ചര്‍ച്ചചെയ്ത് സംഘര്‍ഷം വഷളാകുന്നത് ഒഴിവാക്കാന്‍ ചൈനയുടെ ഭാഗത്തെ ആള്‍നാശം വ്യക്തമാക്കാതെയാണ് ചൈനീസ് മാധ്യമ റിപ്പോര്ട്ടുകള്.
https://www.facebook.com/Malayalivartha






















