പടയൊരുക്കം അണിയറയിൽ ; ചൈനയെ ചുരുട്ടി കൂട്ടാൻ ഇന്ത്യക്ക് കരുത്തായി വജ്രായുധം !

ചൈനയുടെ കൊടും ക്രൂരതക്ക് ഇന്ത്യ പകരം ചോദിച്ചിക്കും. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. ചൈന ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ ആത്മവീര്യവും കെൽപ്പും ഉള്ളവരാണ് ഇന്ത്യൻ പട്ടാളക്കാർ. ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അതിർത്തിയ പുകയുന്ന സാഹചര്യത്തിൽ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. റഷ്യയില്‍ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേനയുടെ നിര്‍ദേശം.
കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ അപകടങ്ങളിലായി വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് 12 എസ്.യു.-30 എം.കെ.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ വിമാനവാഹിനി കപ്പലുകളിൽ നിയോഗിക്കുന്നതിന് തദ്ദേശീയമായി പുതിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ നാവികസേന തയ്യാറെടുക്കുകയാണ്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വിമാനങ്ങളുടെ രൂപകൽപനയ്ക്ക് എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി (എഡിഎ) പച്ചക്കൊടി കാട്ടി. വിമാന നിർമാണത്തിൽ നിർണായകമാണ് എഡിഎയുടെ അംഗീകാരം. ഇരട്ട എൻജിൻ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് 8000 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചി കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന ഐഎൻഎസ് വിക്രാന്ത് എന്നിവയിൽ വിമാനങ്ങൾ നിലയുറപ്പിക്കും. വിമാനത്തിന് 6 മിസൈലുകൾ വഹിക്കാനാവും. നിലവിൽ സേനയുടെ പക്കലുള്ള റഷ്യൻ നിർമിത മിഗ് 29 കെ വിമാനങ്ങൾ കാലപ്പഴക്കം മൂലം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയവ നിർമിക്കുന്നത്.
ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാഗത്തില്‍ കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച് ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര് ആണ്. തോക്കിനു പകരം കല്ലുകളും ആണിതറച്ച ദണ്ഡുകളും ആയുധമാക്കി. ഒന്നിലേറെ തവണ ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ സംഘടിച്ചെത്തി. നിരവധിപേര്ക്ക് പരിക്കേറ്റു. സൈനികര്‍ നദിയില്‍ വീണത് സ്ഥിതി വഷളാക്കി. സുസജ്ജമായ നിലയില്‍ സൈനികരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നത് ചൊവ്വാഴ്ച രാവിലെമാത്രം. ഗുരുതര പരിക്കേറ്റ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന താപനിലയില്‍ കഴിയേണ്ടിവന്നത് മരണകാരണമായെന്ന് കരസേന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലില്‍ ചൈനയുടെ 45 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. മരണസംഖ്യ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരിക്കേറ്റ സൈനികരെ ചൈന മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha






















