Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

പടയൊരുക്കം അണിയറയിൽ ; ചൈനയെ ചുരുട്ടി കൂട്ടാൻ ഇന്ത്യക്ക് കരുത്തായി വജ്രായുധം !

18 JUNE 2020 07:03 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ കൊടും ക്രൂരതക്ക് ഇന്ത്യ പകരം ചോദിച്ചിക്കും. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. ചൈന ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ ആത്മവീര്യവും കെൽപ്പും ഉള്ളവരാണ് ഇന്ത്യൻ പട്ടാളക്കാർ. ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അതിർത്തിയ പുകയുന്ന സാഹചര്യത്തിൽ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. റഷ്യയില്‍ നിന്ന് 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേനയുടെ നിര്‍ദേശം.

കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. അടുത്ത ആഴ്ച നടക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ അപകടങ്ങളിലായി വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് 12 എസ്.യു.-30 എം.കെ.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ വിമാനവാഹിനി കപ്പലുകളിൽ നിയോഗിക്കുന്നതിന് തദ്ദേശീയമായി പുതിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ നാവികസേന തയ്യാറെടുക്കുകയാണ്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വിമാനങ്ങളുടെ രൂപകൽപനയ്ക്ക് എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി (എഡിഎ) പച്ചക്കൊടി കാട്ടി. വിമാന നിർമാണത്തിൽ നിർണായകമാണ് എഡിഎയുടെ അംഗീകാരം. ഇരട്ട എൻജിൻ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് 8000 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചി കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന ഐഎൻഎസ് വിക്രാന്ത് എന്നിവയിൽ വിമാനങ്ങൾ നിലയുറപ്പിക്കും. വിമാനത്തിന് 6 മിസൈലുകൾ വഹിക്കാനാവും. നിലവിൽ സേനയുടെ പക്കലുള്ള റഷ്യൻ നിർമിത മിഗ് 29 കെ വിമാനങ്ങൾ കാലപ്പഴക്കം മൂലം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയവ നിർമിക്കുന്നത്.

ഗല്‍വാന്‍ നദീ താഴ്വരയില്‍ ചൈനീസ് സൈനികര് സ്ഥാപിച്ച ടെന്റ് മാറ്റാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് 20 ഇന്ത്യന് സൈനികരുടെ ജീവത്യാ​ഗത്തില് കലാശിച്ചത്. ടെന്റ് മാറ്റാമെന്ന് ജൂണ്‍ ആറിന് നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. 15ന് ഇന്ത്യന്‍ പട്രോളിങ് സംഘം ടെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് സംഘട്ടനമുണ്ടായത്. കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യംവച്ച്‌ ചൈനീസ് സൈനികര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സമുദ്രനിരപ്പില്നിന്ന് 15,000 അടി ഉയരത്തിലുള്ള മേഖലയില് തിങ്കളാഴ്ച രാത്രി സംഘട്ടനം നീണ്ടത് ആറുമണിക്കൂര് ആണ്. തോക്കിനു പകരം കല്ലുകളും ആണിതറച്ച ദണ്ഡുകളും ആയുധമാക്കി. ഒന്നിലേറെ തവണ ഇരു ഭാഗത്തും കൂടുതല്‍ സൈനികര്‍ സംഘടിച്ചെത്തി. നിരവധിപേര്ക്ക് പരിക്കേറ്റു. സൈനികര്‍ നദിയില്‍ വീണത് സ്ഥിതി വഷളാക്കി. സുസജ്ജമായ നിലയില്‍ സൈനികരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നത് ചൊവ്വാഴ്ച രാവിലെമാത്രം. ഗുരുതര പരിക്കേറ്റ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന താപനിലയില്‍ കഴിയേണ്ടിവന്നത് മരണകാരണമായെന്ന് കരസേന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലില്‍ ചൈനയുടെ 45 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. മരണസംഖ്യ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരിക്കേറ്റ സൈനികരെ ചൈന മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (6 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (6 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (6 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (6 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (7 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (7 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (7 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (8 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (8 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (8 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (9 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (9 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (9 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

Malayali Vartha Recommends