Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

ബുൾഡോസറുമായി ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ചൈന; പുതിയൊരു തർക്കത്തിന് വഴിതുറന്ന് ഗൽവാനിൽ ചൈനയുടെ അവകാശവാദം ; നിയന്ത്രണ രേഖയ്ക്കു സമീപത്ത് നൂറിധികം വാഹനങ്ങൾ ; ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തമാകുന്നു  

19 JUNE 2020 09:13 AM IST
മലയാളി വാര്‍ത്ത

ഗൽവാൻ താഴ്വരയിലെ ചൈനയുടെ നീക്കം വലിയ വിമര്ശനങ്ങൾക്കാണ് വഴിവെച്ചത് .തിങ്കളാഴ്ച രാത്രി 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ ഇന്ത്യ ചൈന സംഘര്‍ഷം നടന്നത് .

കിഴക്കൻ ലഡാക്കിലെ ഗൽവാൻ തടാകത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഡാം നിർമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചൈന. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലീജിയൻ ഒഴിഞ്ഞു മാറിയത്. ചൈന ഗൽവാനിൽ ഡാം നിർമിക്കുന്നത് ജൂൺ 16ന് പകർത്തിയ സാറ്റലൈറ്റ് ചിത്രത്തിലുണ്ടല്ലോ, ഇത് ഇന്ത്യയുമായുള്ള കരാറിെൻറ ലംഘനമല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ഇന്ത്യൻ സൈനികരെ ഇരുമ്പു ദണ്ഡും ആണിതറച്ച വടികളുമായി ചൈനീസ് സൈന്യം ആക്രമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴും തുടർച്ചയായ രണ്ടാം ദിവസവും ചൈനീസ് വിദേശകാര്യ വക്താവ് മറുപടി പറഞ്ഞില്ല. ചൈനീസ് സേനക്ക് ആളപായമുണ്ടായോ എന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ചൈനീസ് സൈന്യത്തിെൻറ നിർമാണം തകർക്കാൻ കേണൽ സന്തോഷ് ബാബുവും മറ്റ് സൈനികരും എത്തിയപ്പോഴുണ്ടായ വാക് തർക്കത്തെ തുടർന്നാണ് ചൈനീസ് സൈനികർ അവരെ നേരിട്ടതെന്ന ആരോപണമുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുന്നത് അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ല. ചൈന ഇത് വിശദീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണത്തിൽ തീരുമാനിച്ചതായും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.

ഗൽവാൻ താഴ്വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചൈനയുടെ വാദം അതിശയോക്തി നിറഞ്ഞതും ന്യായീകരണമില്ലാത്തതും ജൂൺ ആറിന് നടന്ന ഉന്നതതല സൈനിക ചർച്ചയിലെ ധാരണക്ക് എതിരാണെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഗൽവാൻ താഴ്വര രാജ്യത്തിെൻറ ഭാഗമാണെന്നായിരുന്നു െചെനീസ് വിദേശകാര്യ വകുപ്പും സൈന്യവും ഇൗയടുത്തും വ്യക്തമാക്കിയത്.

ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാർ ഈ മാസം 23ന് നടത്താൻ നിശ്ചയിച്ച ത്രികക്ഷി യോഗത്തിൽ ഇന്ത്യ പങ്കെടുക്കും. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ഈ യോഗത്തിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ, വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് വിഡിയോ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. കോവിഡ് സാഹചര്യങ്ങളും ആഗോള വെല്ലുവിളികളും മുൻനിർത്തിയാണ് യോഗം.
അതിനിടെ ഓസ്‌ത്രേലിയന്‍ സ്ട്രാറ്റജിക്ക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നതാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാങ് ഗോങ് സോ മേഖലയില്‍ ചൈനയുടെ വലിയ തോതിലുളള സൈനിക നീക്കം ഉണ്ടായതിന്റെ സൂചനകള്‍ ചിത്രങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുല്‍ഡോസര്‍ ഉള്‍പ്പെടെയുള്ളവ ചൈനയുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സൂചനകളും ഉപഗ്രഹചിത്രത്തില്‍നിന്ന് വ്യക്തമാകുന്നതായും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ ഭാഗത്ത് നടക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. നിയന്ത്രണ രേഖയുടെ സമീപത്തായി 53 ഇടങ്ങളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. എല്ലാ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൈന നിയന്ത്രണ രേഖയില്‍ അവരുടെ പ്രദേശത്തായി പരിമിതപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗാല്‍വാന്‍ താഴ് വര മുഴുവന്‍ തങ്ങളുടെതാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ നേരത്തെ തന്നെ തള്ളി കളഞ്ഞിരുന്നു.നോർത്ത് ഈസ്റ്റ് ലഡാക്കിൽ ഇന്ത്യ–ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.

നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തായാണ് ബുൾഡോസർ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകൾ നിയന്ത്രണരേഖയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഗൽവാൻ നദിക്കരയിലാണ് നിർത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുൾഡോസർ, യാത്രാ വാഹനം എന്നിവ ഉൾപ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിർത്തിയിട്ടിരിക്കുന്നത്. ഗൽവാൻ താഴ്‌വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്.

അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകളിൽ ഗൽവാൻ പ്രദേശം ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ചൈന ആ നിലപാടു മാറ്റിയതോടെയാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഗൽവാൻ നേരത്തേ ഒത്തുതീർപ്പിലെത്തിയ സ്ഥലമല്ലേ, ഇപ്പോൾ ചൈന എങ്ങനെയാണ് അവകാശവാദം ഉന്നയിക്കുന്നത് എന്ന ചോദ്യമുയർന്നപ്പോൾ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞതിങ്ങനെ: ഗൽവാൻ പ്രദേശം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടന്നിട്ടുണ്ട്. ഇതിലെ ശരിയും തെറ്റും വളരെ വ്യക്തമാണ്. ഇതു ചൈനയുടെ സ്ഥലമാണ്. ചൈനയുടെ അതിർത്തിക്കുള്ളിലാണു സംഭവം നടന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ചൈനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.’’ കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായിക്കാണാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഷാവോ ലിജിയാൻ പറഞ്ഞു.

ഗൽവാൻ ചൈനയുടേതാണെന്ന വാദം പുതിയൊരു തർക്കത്തിനു കൂടി തുടക്കമാവുകയാണ്. ചൈനീസ് പട്ടാളം ഇത്തവണ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു കടന്ന് 5 സ്ഥലങ്ങളിലാണു തമ്പടിച്ചത് – ഗൽവാനിലെ 4 സ്ഥലങ്ങളിലും പാംഗോങ്ങിൽ ഒരിടത്തും. ഇതിൽ ഗൽവാനിൽ നിന്നു മടങ്ങിപ്പോകില്ലെന്നാണു നിലപാട്. ഇവിടെ നൂറോളം ടെന്റുകൾ കെട്ടിയതിനു പുറമേ, ബങ്കറുകളും നിർമിച്ചുകഴിഞ്ഞു. വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (14 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (17 minutes ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (47 minutes ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (7 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (7 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (7 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (8 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (8 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (9 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (10 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (10 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (10 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (10 hours ago)

Malayali Vartha Recommends