അതിര്‍ത്തിയില്‍ സ്ഥിതി സങ്കർഷഭരിതം; വ്യോമസേന തലവന്‍ ആര്‍.കെ.എസ്. ഭദൗരിയ ശ്രീനഗറിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തി
അതിര്‍ത്തിയില്‍ സ്ഥിതി സങ്കർഷഭരിതം. വ്യോമസേന തലവന്‍ ആര്‍.കെ.എസ്. ഭദൗരിയ ശ്രീനഗറിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തി സൈനിക സന്നാഹം വിലയിരുത്തി. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ അതിര്‍ത്തി സന്ദര്‍ശനം.
നേരത്തേ വ്യോമസേനയുടെ പോര്‍വിമാനങ്ങളൊക്കെ ശ്രീനഗര്‍ അടക്കമുള്ള വ്യോമസേന താവളങ്ങളിലേക്ക് മാറ്റിയിരുന്നു. ഇത് വിലയിരുത്തുന്നതിനു വേണ്ടിയാണ് ഭദൗരിയ ശ്രീനഗറിലെ വിമാനത്താവളത്തിലെത്തിയത്.
താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇന്ത്യയാണെന്ന ഉറച്ചുനിൽപ്പിലാണ് ചൈന. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത് എത്തി. ഇന്ത്യന്‍ സൈനികരെ തടവിലാക്കിയെന്ന വാദവും ചൈന തള്ളിക്കളഞ്ഞു. ആരെയും തടവിലാക്കിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.
വ്യോമസേന താവളങ്ങളില്‍ പോര്‍വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലേ അടക്കമുള്ള പ്രദേശങ്ങളിലാണ് സൈനിക ഹെലിക്കോപ്ടറുകളും യുദ്ധവിമാനങ്ങളും പരീക്ഷണപ്പറക്കല്‍ നടത്തുന്നത്.
ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ പിടിച്ചുവെച്ചിട്ടില്ലെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഷാഒ ലിജിയാന്‍ അറിയിച്ചു.
ലഡാക്കില്‍ ചൈനയുടെ പ്രകോപനത്തിനിടെ ഇന്ത്യന്‍ സൈനികരെ ആരേയും കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ മാന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ ആരും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ഷാഒയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ത്യന്‍ ആര്‍മിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 10 സൈനികരെ കാണാതായെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha