രാജ്യസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കെ.സി.വേണുഗോപാലിന് ജയം
എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാലിന് രാജസ്ഥാനില്‍ നിന്ന് വിജയം. 64 വോട്ടുകൾക്കാണ് വേണുഗോപാൽ വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച നീരജ് ദങ്കിയും രാജ്യസഭയിലെത്തി. ഇദ്ദേഹത്തിന് 59 വോട്ട് ലഭിച്ചു. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത്.
മദ്ധ്യപ്രദേശില്‍ രണ്ട് സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടി. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിങ് സോളങ്കിയും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിഗ്‌വിജയ് സിംഗിന് മാത്രമാണ് വിജയം നേടാനായത്. മേഘാലയയിലെ ഏക സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 39 വോട്ട് നേടിയ എന്‍.പി.പി വിജയിച്ചു. ആന്ധ്രപ്രദേശില്‍ മത്സരം നടന്ന നാല് സീറ്റിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയിച്ചു.
ഗുജറാത്തില്‍ 170 എം.എല്‍.എമാരാണ് വോട്ട് ചെയ്തു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയിലെ രണ്ടു എം.എല്‍.എമാര്‍ വിട്ടു നിന്നു. കോണ്‍ഗ്രസ് വന്‍ കരുനീക്കങ്ങള്‍ നടത്തിയ മണിപ്പൂരില്‍ ബി.ജെ.പിയില്‍ നിന്നു രാജിവച്ച മൂന്ന് എം.എല്‍.എമാര്‍ വോട്ട് ചെയ്തില്ല. തൃണമൂല്‍ എം.എല്‍.എയും വിട്ടുനിന്നു. എന്നാല്‍ ബി.ജെ.പി മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച നാലു എന്‍.പി.പി പ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതവും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
https://www.facebook.com/Malayalivartha