Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നിൽ ചൈന വിറച്ചു; ഇന്ത്യന്‍ മണ്ണിന് സമീപം ചൈനീസ് സൈന്യം സ്ഥാപിച്ച പോസ്റ്റ് വിജയകരമായി നീക്കം ചെയ്ത് ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു

21 JUNE 2020 08:30 PM IST
മലയാളി വാര്‍ത്ത

20 സൈനികരെ രാജ്യത്തിന് നഷ്ടമായത്. എങ്കിലും ഇന്ത്യന്‍ മണ്ണിന് സമീപം ചൈനീസ് സൈന്യം സ്ഥാപിച്ച പോസ്റ്റ് വിജയകരമായി നീക്കം ചെയ്ത് ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു.

ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജൂണ്‍ 15 ന് വൈകീട്ട് ഇന്ത്യന്‍ സൈന്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഗാല്‍വന്‍ താഴ്‌വരയിലേക്ക് അയച്ചത്. താഴ്‌വരയിലെ ഇന്ത്യന്‍ പ്രദേശത്ത് സ്ഥാപിച്ച സൈനിക പോസ്റ്റ് ചൈനീസ് സൈന്യം നീക്കം ചെയ്തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിനായാണ് 16 ബീഹാര്‍ റെജിമെന്റിലെ ചെറിയ സംഘം ഉദ്യോഗസ്ഥരെ താഴ്‌വരയിലേക്ക് പട്രോളിംഗിനായി അയച്ചത്.

ജൂണ്‍ 15-ന് ഇന്ത്യന്‍ കമാന്‍ഡറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗാല്‍വന്‍ താഴ്‍വരയിലെ ചൈനീസ് പോസ്റ്റ് നീക്കിയതെങ്ങനെയെന്ന വിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ലഡാഖ് മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംഭാഷണങ്ങള്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജൂണ്‍ 15-ന് വൈകുന്നേരം ഇന്ത്യന്‍ സേനയുടെ മൂന്നാം ഇന്‍ഫന്‍ററി ഡിവിഷന്‍ കമാന്‍ഡറും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗാല്‍വന്‍ നദിക്ക് സമീപത്തെ Y കവലയിലെ ഇന്ത്യന്‍ പോസ്റ്റിലായിരുന്നു. 16 ബിഹാറി റെജിമെന്‍റ് ഉള്‍പ്പെട്ട ഇന്ത്യന്‍ സുരക്ഷാസേന ചൈനീസ് പോസ്റ്റ് നീക്കാന്‍ ചൈനീസ് സൈനികരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് ചൈന സ്ഥാപിച്ച പോസ്റ്റ് നീക്കാന്‍ പട്രോളിങ്ങിനെത്തിയ ഇന്ത്യന്‍ സൈനികര്‍ ആവശ്യപ്പെടുകയായിരുന്നു.

10-12 സൈനികരാണ് ചൈനീസ് പോസ്റ്റിലുണ്ടായിരുന്നത്. ഇരു സൈന്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ച് ചൈനീസ് സൈനികരോട് മടങ്ങിപ്പോകാന്‍ ഇന്ത്യന്‍ സൈനികര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൈനീസ് സൈന്യം അതിന് തയ്യാറായില്ല. ഇക്കാര്യം ഇന്ത്യന്‍ സൈനികര്‍ യൂണിറ്റിലെത്തി അറിയിച്ചു.

16 ബിഹാര്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവും 50 ഇന്ത്യന്‍ സൈനികരുമാണ് ചൈനീസ് സൈനികരോട് സ്വന്തം പ്രദേശത്ത് പോകാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിങ് സംഘം തിരിച്ചെത്തിയപ്പോഴേക്കും കൂടുതല്‍ ചൈനീസ് സൈനികര്‍ പോസ്റ്റിലെത്തിയിരുന്നു. പോസ്റ്റിന് ചുറ്റും 300-350 ചൈനീസ് സൈനികരാണുണ്ടായിരുന്നത്.

ഇരു വിഭാഗവും തമ്മില്‍ സംഭാഷണം തുടരുന്നതിനിടെ ഇന്ത്യന്‍ സംഘം ചൈനയുടെ ടെന്‍റുകളും ഉപകരണങ്ങളും നീക്കാന്‍ തുടങ്ങി. ഇതോടെ നേരത്തെ ഒരുങ്ങിയിരുന്ന ചൈനീസ് സൈനികര്‍ ആക്രമണം തുടങ്ങി. 16 ബിഹാര്‍ കമാന്‍ഡര്‍ ഹവില്‍ദാര്‍ പളനിയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. കമാന്‍ഡര്‍ വീണതോടെ ബിഹാര്‍ റെജിമെന്‍റ് ചൈനീസ് സൈനികര്‍ക്ക് നേരെ ആക്രണം തുടങ്ങി.

ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. അടുത്ത ദിവസം രാവിലെ ചൈനീസ് സൈനികരുടെ മൃതശരീരങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുകയായിരുന്നു. 100-േലെറേ ഇന്ത്യന്‍ സൈനികരും 350 ഓളം ചൈനീസ് സൈനികരുമാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

കേണല്‍ സന്തോഷ് ബാബുവും ഹവില്‍ദാര്‍ പളനിയും ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെങ്കിലും 16 ബിഹാര്‍ റെജിമെന്‍റ് 14-ാം പട്രോളിങ് പോയിന്‍റിലെ ചൈനീസ് പോസ്റ്റ് പൂര്‍ണമായി ഒഴിപ്പിച്ചു.

ഏറ്റുമുട്ടലിന് ശേഷം ചൈന സമീപ പ്രദേശത്ത് മറ്റൊരു സ്ഥലത്ത് സൈനകരെ കേന്ദ്രീകരിച്ചു. 16 ബീഹാര്‍ റെജിമെന്റിലെ ഹവീല്‍ ദാര്‍ പളനിയെയാണ് ആദ്യം ചൈനീസ് സൈന്യം ആക്രമിച്ചത്. പളനി താഴെ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികര്‍ക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ച്‌ ചൈനീസ് സൈന്യം മുറിവേല്‍പ്പിക്കുമ്ബോഴും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏകദേശം മൂന്ന് മണിക്കൂര്‍ നേരം പോരാട്ടം നീണ്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 100 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ മണ്ണിന് സമീപം ചൈന സ്ഥാപിച്ച പോസ്റ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതിന് ശേഷമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 minutes ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (10 minutes ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (26 minutes ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (1 hour ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (1 hour ago)

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...  (1 hour ago)

കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത ... കർമ്മരംഗത്ത് മാറ്റങ്ങൾ സംഭവിക്കാം; ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് വരുമാനക്കുറവ്  (1 hour ago)

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും....  (2 hours ago)

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം...  (2 hours ago)

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (3 hours ago)

Malayali Vartha Recommends