അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഇന്ത്യ നടത്തിയത് ശക്തമായ പോരാട്ടമെന്ന് ഇന്ത്യൻ സൈനികരെ ചികിത്സിച്ച ഡോക്ടർമാർ;മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചു; നദിയിൽ മുക്കി കൊന്നു; കൊല്ലപ്പട്ട സൈനികരുടെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ പോരാട്ടം നടന്നുവെന്ന് ;വെളിപ്പെടുത്തലുമായി ഡോക്ടർമാർ

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഇന്ത്യ നടത്തിയത് ശക്തമായ പോരാട്ടം. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സൈനികരുമായി നടത്തിയ സംഭാഷണവും ശരീരത്തിലെ മുറിവുകളും ഇതാണ് തെളിയിക്കുന്നതെന്ന് ഇവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലര്‍ മരിച്ചത് കൊടും തണുപ്പില്‍പ്പെട്ടാണ്. മറ്റ് ചിലരെ മുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പരുക്കേറ്റവരുമായി നടത്തിയ സംഭാഷണത്തിൽനിന്ന് ഇതാണ് വ്യക്തമായതെന്ന് ഡോക്ടർമാർ പറഞ്ഞു
കേണല്‍ ബി സന്തോഷ് ആക്രമിക്കപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം കിട്ടാവുന്നതെല്ലാം എടുത്താണ് ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയത്. 'കത്തികളും മറ്റ് കിട്ടാവുന്ന ആയുധങ്ങളുമായി ഇവര്‍ ചൈനക്കാരെ ആക്രമിച്ചു' പരുക്കേറ്റവരുമായി സംസാരിച്ച ലേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ലേ യിലെ ആശുപത്രിയിലാണ് പരുക്കേറ്റ് 18 പട്ടാളക്കാരെ ചികില്‍സിക്കുന്നത്. 40 പേരെ വിവിധ സൈനിക ആശുപത്രികളില്‍ ചികില്‍സിക്കുകയും ചെയ്യുന്നു.
കൊല്ലപ്പട്ട സൈനികരുടെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ പോരാട്ടം നടന്നുവെന്നാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടാണ് ഇവര്‍ ആക്രമിക്കപ്പെട്ടെതെന്നും തിരിച്ചുള്ള ആക്രമത്തില്‍ നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും സോനം നുര്‍ബൂ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു . ലേയില്‍നിന്ന് 230 കിലോ മീറ്റര്‍ അകലെയാണ് ആക്രമം നടന്ന ഗാല്‍വാന്‍ മേഖല. ഇവിടെ ആക്രമണത്തിന് ശേഷം സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. കര- വ്യോമ സേനാംഗങ്ങളെയും പോര്‍ വിമാനങ്ങളെയുമാണ് കൂടുതലായി വിന്യസിച്ചത്.
മൂന്ന് ലക്ഷത്തോളം ആളുകളാണ് അതിര്‍ത്തി പ്രദേശമായ ലഡാക്ക് നഗരത്തില്‍ കഴിയുന്നത്. മിക്ക ആളുകളും വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോവിഡ് കാരണം സഞ്ചാരികള്‍ എത്താതായതോടെ ഇവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. 2019 ജൂണ്‍ മാസം വരെ 1.33 ലക്ഷം വിനോദ സഞ്ചാരികള്‍ എത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ വന്നത് 6055 സഞ്ചാരികള്‍ മാത്രമാണ്. 400 ഓളം ഗഹോട്ടലുകളാണ് ലേ യില്‍ ഉള്ളത്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ സീസണ്‍.
https://www.facebook.com/Malayalivartha
























