ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാൾ; ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞു ; ബിഹാർ വെള്ളപ്പൊക്ക ഭീഷണിയിൽ; സ്ഥിതഗതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാൻ നീക്കം

ഇന്ത്യയ്‌ക്ക് നേരേ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി നേപ്പാള്‍ വന്നിരിക്കുന്നത് . ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ പോലീസ് തടഞ്ഞു വച്ചു . ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടയപ്പെട്ടതോടെ ബിഹാറിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കിയിരിക്കുകയാണ് . വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് അണക്കെട്ടിന്റെ വിവിധ ഇടങ്ങളിൽ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ പോലീസ് ഇപ്പോൾ തടഞ്ഞത്.
ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിബവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ഗന്ദക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാല്‍ കനത്ത മഴയില്‍ ഗന്ദക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു . എഞ്ചിനീയര്‍മാരും ജില്ലാ കളക്ടറും നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതഗതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. പ്രശ്‌നം സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍, ബീഹാറിലെ പ്രധാന ഭാഗങ്ങള്‍ വെള്ളത്തിലാകുമെന്നും സഞ്ജയ് ഝാ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























