ഇന്ത്യയെ ഭയക്കുന്നു ! കുറ്റ സമ്മതം നടത്തി ചൈന ; ആ രഹസ്യം പുറത്തു വിടാത്തതിന്പിന്നിൽ ഒരേയൊരു കാരണം

അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ഉന്നത സൈനികതലത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ഇതു രണ്ടാം തവണയാണ് കമാൻൻഡിംഗ് ഓഫീസർമാർ തമ്മിൽ അതിർത്തി തർക്കം പരിഹരിക്കാനായി ചർച്ച നടത്തുന്നത്.
നേരത്തെ ഈ മാസം ആറിന് നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്.
ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. എന്നാല്‍ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമമായ ഗ്ലോബര്‍ ടൈംസ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗ്ലോബല്‍ ടൈംസിന്റെ നിലപാട്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നും ഗ്ലോബല്‍ ടൈംസ് തങ്ങളുടെ ട്വീറ്റുകള്‍ വഴി വ്യക്തമാക്കി.
കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണ്. അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകും. വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരെപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തത്. ഇന്ത്യയ്ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം സേനയ്ക്ക് അതിർത്തിയിൽ പൂർണ്ണ സ്വാതന്ത്ര്യം നല്കിയെങ്കിലും സമാധാനപരമായി പ്രശ്നം
പരിഹരിക്കാനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാൻ റഷ്യയും അമേരിക്കയും ഇരുരാജ്യങ്ങൾക്കും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ചൈനീസ് അതിർത്തിയിൽ എന്തു പ്രകോപനമുണ്ടായാലും വെടിക്കോപ്പും തോക്കും ഉപയോഗിക്കില്ലെന്ന മുൻധാരണയിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യ പിൻമാറിയിരുന്നു. ചൈനീസ് അതിർത്തിയിൽ ഉടനീളം ജാഗ്രത കർശനമാക്കാനും എന്തെങ്കിലും രീതിയിൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനും കേന്ദ്രസർക്കാർ സൈന്യത്തോട് നിർദേശിച്ചിട്ടുണ്ട്. അതിർത്തിയിൽ ഉടനീളം പട്രോളിംഗ് സജീവമാക്കാൻ കരസേനയ്ക്ക് പ്രതിരോധമന്ത്രി നിർദേശം നൽകി.
https://www.facebook.com/Malayalivartha
























