കടലിൽ നിന്ന് നിധി കിട്ടി എന്ന് കരുതിയ മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് നല്ല ഒന്നാന്തരം ലഹരി വസ്തുക്കൾ.... ഇതും ചൈനയുടെ യുദ്ധതന്ത്രമോ? പൊളിച്ചടുക്കി നമ്മുടെ പോലീസ്

കടലിൽ നിന്ന് നിധി കിട്ടി എന്ന് കരുതിയ മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് നല്ല ഒന്നാന്തരം ലഹരി വസ്തുക്കൾ ആണെന്ന വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു . .ഇത് ചൈനയുടെ മറ്റൊരു യുദ്ധതന്ത്രമാണോ എന്ന് പോലും ശക്തമായ സംശയം നിൻലനിൽക്കുന്നുണ്ട്
കോവിഡിന്റെ ആധി കെട്ടടങ്ങിയിട്ടില്ല അപ്പോഴാണ് മയക്കു മരുന്നിലൂടെ യുവതലമുറയെ തകർക്കാൻ ചൈനയുടെ പുതിയ നീക്കം..ത്രില്ലിനു വേണ്ടി അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നതു ഹീറോയിസം ആണെന്ന് ചിന്തയുള്ള പുതിയ തലമുറയെ തകർക്കാനുള്ള ചൈനയുടെ പുതിയ നീക്കമാണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു .
മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. വെളുത്ത പൊടി ചെന്നൈയിലെ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിച്ചതോടെ ചായപ്പൊടി മാരക ലഹരിമരുന്നാണെന്ന് വ്യക്തമായി. ഗ്രാമിന് തന്നെ ആയിരങ്ങള്‍ വിലവരുന്ന മെറ്റാമെത്താമിനാണ് ഇവയെന്നാണ് വ്യക്തമായത്. ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാമെന്നാണ് നിഗമനം
മാമലപുരം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു കിലോ വീതമുള്ള 78 പാക്കറ്റുകള്‍ കണ്ടെത്തി. ശുദ്ധീകരിച്ച നല്ല ഒന്നാതരം ചായപ്പൊടി എന്നാണു ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും എഴുതിയിരുന്നത്. .
ജൂൺ 26 ലോക കഞ്ചാവ് ദിനം കൂടിഅടുത്ത ഈ സാഹചര്യത്തിൽ നടത്തിയ ഈ നീക്കങ്ങൾ കേന്ദ്ര പോലീസ് സേന അതിനെ കുറിച്ച് അന്വേ ഷിക്കുവാൻ ഏജൻസിയെ അയച്ചു എന്നാണ് മാമല പുരംപോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം,അതിമാരകമാണ് ഈ വിഭാഗം. എല്‍.എസ്.ഡി, സിലോസൈബിന്‍, മെസ്‌കാലിന്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.മാജിക് മഷ്‌റൂം എന്നിവ ഈ വിഭാഗത്തില്‍പെടുന്നു.
ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും കേള്‍പ്പിക്കുന്ന ഈ വസ്തുക്കള്‍ അതിഭീകരമായ പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക.സ്‌കൂള്‍ കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായും ഇത്തരം ലഹരിക്ക് അടിമപ്പെടുന്നത്.ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ തലച്ചോറ്, കിഡ്‌നി, ശ്വാസകോശങ്ങള്‍ എന്നിവക്ക് ഗുരുതരമായ തകരാറുകള്‍ ഉണ്ടാക്കുന്നു .
വിവിധ തലത്തിലുള്ള മാനസികരോഗങ്ങള്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരിമരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്.തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ഇത്തരം ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇതുമൂലം ഇവ മനസിന്റെ താളംതെറ്റിച്ച് മാനസിക വൈകല്യത്തിലേക്ക് നയിക്കും.
മനോവിഭ്രാന്തി, സംശയങ്ങള്‍, വിഷാദരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്.ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ലഹരിമരുന്ന് കിട്ടാതാകുമ്പോള്‍ കാണിക്കുന്ന ശാരീരിക-മാനസിക വിഭ്രാന്തി (വിത്‌ഡ്രോവല്‍ സിന്‍ഡ്രോം) കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് ലഹരിമരുന്ന് കിട്ടാന്‍ കൊലപാതകം നടത്താൻ പോലും മടി കാണിക്കാറില്ല
കൗമാര പ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരിമരുന്നിനെ കുറിച്ച് സമഗ്രമായ ബോധവല്‍കരണം നടത്തേണ്ടി യിരിക്കുന്നു. ...
ഗ്ലാസ്‌പൊടി, കൊതുകുതിരി കത്തിച്ചതിന്റെ ചാരം, ബാറ്ററി, ഉറക്കഗുളികകള്‍ പൊടിച്ചത്, പലതരം വിഷപദാര്‍ഥങ്ങള്‍, പാത്രം കഴുകാനും നിലം കഴുകാനുമുള്ള രാസവസ്തുക്കൾ ..എന്നിവയാണ് ലഹരിമരുന്നില്‍ കലര്‍ത്തുന്നത്. ഇതു കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മരണം വരെ സംഭവിക്കുന്നു.....
ചെന്നൈ തുറമുഖം വഴി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി എത്തിച്ചതാകാം ഇപ്പോൾ കണ്ടെത്തിയ മയക്ക് മരുന്ന് എന്ന് മറ്റൊരു നിഗമനം കൂടിയുണ്ട് . തമിഴ് നാടും ശ്രീലങ്കയും കേന്ദ്രീകരിച്ച് മലേഷ്യ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കു ലഹരിമരുന്ന് കടത്തുന്ന വന്‍ സംഘം തന്നെ ഉണ്ടെന്നു നേരത്തെ കണ്ടെത്തപ്പെട്ടിരുന്നു ..
ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും...അതാണോ ഇനി ചൈനയുടെ ലക്‌ഷ്യം ?
https://www.facebook.com/Malayalivartha
























