Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

അതിർത്തിയിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ചൈനയോട് ഇന്ത്യ; മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിക്കണമെന്ന് ചർച്ചയിൽ ഇന്ത്യ ; പ്രകോപനങ്ങൾ ഉണ്ടായാൽ ഉടൻ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം

23 JUNE 2020 09:23 AM IST
മലയാളി വാര്‍ത്ത

അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ-ചൈന സൈനിക കമാന്റർ തല ചർച്ച പൂർത്തിയായി കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലാണ്‌ ലഫ്റ്റനന്റ്‌ ജനറല്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. ജൂണ്‍ ആറിനാണ് അവസാനമായി ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ച നടന്നത്.ലഡാക്ക് മേഖലയിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-ചൈന മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ച നീണ്ടത് രാത്രിയിലടക്കം 10 മണിക്കൂര്‍. ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന പതിനാലാം കോര്‍പ്‌സിന്റെ കമാന്‍ഡര്‍ര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ഇതേ പദവിയിലുള്ള ചൈനീസ് സൈനികോദ്യോഗസ്ഥനും തമ്മിലാണ് ചര്‍ച്ച. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളുടേയും ലഫ്. ജനറല്‍മാര്‍ എത്തിച്ചേര്‍ന്ന നിലവിലെ സ്ഥിതിഗതികള്‍ തുടരുക എന്ന തീരുമാനം നടപ്പാകാതെ വന്നതോടെ ഇതാണ് ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ, നിലവിലെ സ്ഥിതിഗതികള്‍ ആര്‍മി സൂക്ഷ്മമായി വിലയിരുത്തി.

.സൈനിക ചർച്ചയിൽ അതിർത്തിയിൽ നിന്ന് ഇരു സൈന്യങ്ങളും പിൻവാങ്ങാനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനും ഇരു രാജ്യങ്ങളും ആദ്യ ഘട്ട ചർച്ചയിൽ തിരുമാനിച്ചിരുന്നു. എന്നാൽ ജൂൺ 15 ലെ ഏറ്റുമുട്ടലോടെ കാര്യങ്ങൾ വഷളാവുകയായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ചൈനയുടെ ഭാഗത്തും ആൾനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇക്കര്യം ചൈന ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. ചൈനയുടെ 43 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അതേസമയം ഇന്ന് നടന്ന സൈനിക തല ചർച്ചയിൽ ഇക്കാര്യം ചൈന സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ നിന്ന് പിൻമാറാൻ ചൈന ചർച്ചയിൽ സമ്മതിച്ചിരുന്നുവെന്നും എന്നാൽ വാക്ക് പാലിക്കാത്തതാണ് പിന്നീടുള്ള പ്രശ്നത്തിൽ കലാശിച്ചതെന്നുമാണ് ഇന്ത്യുടെ വാദം. അതേസമയം ഇന്ത്യയാണ് അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്.

അതിനിടെ അതിർത്തിയിൽ പ്രകോപനങ്ങൾ ഉണ്ടായാൽ രാഷ്ട്രീയ തിരുമാനങ്ങൾക്ക് കാത്ത് നിൽക്കാതെ തിരിച്ചടിക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്ക് സീപം ഇന്ത്യൻ സൈനികർക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യം ഉണ്ടായാൽ തോക്ക് ഉപയോഗിക്കാമെന്നാണ് നിർദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ 2 കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല അടിയന്തരമോ അസാധരണമോ ആയ സാഹചര്യങ്ങൾ ഉണ്ടായാൽ ആയുധങ്ങൾ വാങ്ങുന്നതിനായി 500 കോടിയും അനുവദിച്ചിട്ടുണ്ട്.

രണ്ടു ഭാഗത്തെയും മേജര്‍ ജനറല്‍ പദവിയിലുള്ള കമാന്‍ഡര്‍മാര്‍ തമ്മില്‍ ആറു തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കാര്യമായ തീരുമാനങ്ങളിലേക്ക് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ലഫ്. ജനറല്‍മാരുടെ നേതൃത്വത്തിലുള്ള രണ്ടാംവട്ട ചര്‍ച്ച. പാങ്ങോങ് സോ തടാകത്തിന്റെ കരയില്‍ പടിഞ്ഞാറ് ഭാഗത്തായി നിയന്ത്രണ രേഖയുടെ എട്ടുകിലോ മീറ്ററില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും സൈനിക വിന്യാസവും സംബന്ധിച്ചാണ് ഇപ്പോഴും ചര്‍ച്ച വഴിമുട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ അയവ് കാണിക്കാന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചൈന വിസമ്മതിച്ചിരുന്നു. മറുഭാഗത്ത് ഇതേ മേഖലയില്‍ ഇന്ത്യയുടെ സൈനിക വിന്യാസമാണ് ചൈന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇന്നലെ നടന്ന മീറ്റിംഗിലും പ്രധാന ചര്‍ച്ചയായത്.

അതേ സമയം, സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ആര്‍മി പൂര്‍ണമായ വിധത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. ന്യൂഡല്‍ഹിയില്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സിനിടയിലാണ് ആര്‍മി തലവന്‍ ജനറല്‍ എം.എം നരവാനെയുടെ നേതൃത്വത്തില്‍ സൈനിക കമാന്‍ഡര്‍മാരുമായി വിശദമായ ചര്‍ച്ചകള്‍ നടന്നത്. സൈനിക വിന്യാസവും ആക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ അടക്കമുള്ളവ ചര്‍ച്ചയില്‍ വിശദമായ വിലയിരുത്തലിന്റെ ഭാഗമായി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (9 minutes ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (29 minutes ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (39 minutes ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (55 minutes ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (1 hour ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (1 hour ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (1 hour ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (1 hour ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (1 hour ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (2 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (2 hours ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (2 hours ago)

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends