പ്രധാനമന്ത്രി സ്ഥാനത്ത് മോദി ഇരിക്കുമ്പോൾ ഇന്ത്യയെ തോൽപ്പിക്കാൻ ചൈനക്ക് ആവില്ല : ലഡാക്കിൽ നിന്നും വൻതോതിൽ ചൈനീസ് സൈന്യം പിൻവലിയുന്നു

ചൈന സംഘര്‍ഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്ന് സേനകളെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്നലെ സേനാ കമാൻഡര്‍മാര്‍ തമ്മിൽ നടത്തിയ ചര്‍ച്ചയിൽ സ്വീകരിച്ച തീരുമാനമാണ് ഇരുരാജ്യങ്ങളം അംഗീകരിച്ചത്. ഇതോടെ ലഡാക്കിലെ സംഘര്‍ഷമേഖലയിൽ നിന്ന് ഇരുസൈന്യങ്ങളും പിന്നോട്ടു മാറും. 14 കോര്‍പ്സ് കമാൻഡറായ ലെഫ്റ്റൻൻ്റ് ജനറൽ ഹരീന്ദര‍് സിങും ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് മേജര‍് ജനറൽ ലിയു ലിനുമായി തിങ്കളാഴ്ച 11 മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്.
നിലവിൽ പാങോങ് തടാകതീരത്ത് ഇരുസൈന്യങ്ങളും മുഖാമുഖം നിലനിൽക്കുകയാണ്. ഗാൽവൻ താഴ്‍വര അടക്കമുള്ള മേഖലകളിൽ നിന്ന് ഇരുസൈന്യങ്ങളും പിന്നോട്ടു പോകും. പാൻഗോംഗ് പ്രവിശ്യയിൽ വിന്യസിച്ച ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരിൽ നിരവധി പേരെയും ഇപ്പോൾ ചൈനീസ് സേന തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ..പാൻഗോംഗ് പ്രവിശ്യയിൽ ഒഴിച്ച് മറ്റ് സ്ഥലങ്ങളിൽ ചൈനീസ് സൈന്യം രണ്ട് മുതൽ മൂന്ന് കിലോമീറ്ററുകൾ വരെ പിൻവലിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്
ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ചൈനയുടെ മേജർ ജനറൽ ലൂ ലിന്നും തമ്മിൽ നടത്തിയ ഗുണം ചെയ്തെന്നും കിഴക്കൻ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളിൽ നിന്നും പിന്നോട്ടു പോകുമെന്നും കരസേന അറിയിച്ചു. സമാനമായ രീതിയിൽ ചൈനീസ് സൈന്യവും ട്രൂപ്പുകളെ പിൻവലിക്കും. ഇതിനായുള്ള നടപടിക്രമങ്ങളം തീരുമാനിച്ചു.
ഗാൽവാൻ പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 14, പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ അടുത്തുതന്നെ ഇന്ത്യൻ, ചൈനീസ് സേനകൾ തമ്മിൽ ചർച്ചകൾ നടക്കാനിരിക്കുകയാണ് ..ഈ ചർച്ചകൾക്ക് മുന്നോടിയായാണ് ചൈന സൈനികരെ പിൻവലിക്കുന്നതെന്നും പറയപ്പെടുന്നു
https://www.facebook.com/Malayalivartha

























