ഇന്ത്യയുടെ മാസ്സ് മൂവീൽ ചൈനീസ് പട്ടാളം 5 കിലോ മീറ്റര്‍ പിന്നിലേക്ക് ഓടി ; ഗാല്‍വന്‍ താഴ്‌വരയില്‍ കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ കിലോ മീറ്ററുകളോളം പിന്നിലേക്ക് നീക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

നിയന്ത്രണ രേഖയില്‍ നിന്ന് ചൈനയെ 5 കിലോ മീറ്റര്‍ പിന്നിലേക്ക് ഓടിച്ച് ഇന്ത്യന്‍ സൈന്യം. ഗാല്‍വന്‍ താഴ്‌വരയില്‍ കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ കിലോ മീറ്ററുകളോളം പിന്നിലേക്ക് നീക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നേരത്തെ നിലയുറപ്പിച്ചിരുന്നതില്‍ നിന്നും ചൈനീസ് സൈന്യം ഏറെ പിന്നിലേക്ക് പോയതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സംഘര്‍ഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സൈന്യത്തെ ഒഴിവാക്കാന്‍ ധാരണയായിരുന്നു. എന്നാ അതിനു ശേഷമാണ് ചൈന വീണ്ടും പ്രകോപനപരമായ പ്രസ്താവന നടത്തിയത്. എന്നാല്‍ ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്.
നേരത്തേ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.
എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല.
അതിനിടെ നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരവേ, ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ചൈനയുടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളും പുരത്തുവന്നു. അഞ്ചു ദിവസത്തിനിടെ 40000 സൈബര്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഐടി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് ഉള്‍പ്പെടെ വന്‍തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെയാണ് അഞ്ചുദിവസത്തിനിടെ ചൈനയിലെ ഹാക്കര്‍മാര്‍ 40000 സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അയല്‍രാജ്യത്ത് നിന്നുള്ള വലിയതോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് മഹാരാഷ്ട്രയിലെ സൈബര്‍ വിങ് തലവന്‍ യശസ്വി യാദവ് പറയുന്നു.ചൈനയിലെ ചെംഗ്ഡു മേഖല കേന്ദ്രീകരിച്ചാണ് ഒട്ടുമിക്ക സൈബര്‍ ആക്രമണങ്ങളും. സേവനം നിഷേധിക്കുക, ഹൈജാക്കിങ് ഉള്‍പ്പെടെയുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം [email protected] എന്ന വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്ന് സന്ദേശങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ- മെയില്‍ ഐഡിയില്‍ നിന്ന് വരുന്ന സന്ദേശങ്ങളില്‍ വീണുപോവരുതെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























