Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

നേപ്പാളിന്റെ 10 പ്രദേശങ്ങള്‍ കാണാനില്ല ; നേപ്പാളിന്റെ ഭൂമി വെട്ടിപ്പിടിച്ച് ചൈന ; ടിബറ്റില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം സംജങ്, കം ഖോല, അരുണ്‍ എന്നീ നദികളെ വഴിതിരിച്ചുവിട്ടുകൊണ്ട് ; നേപ്പാളിന്റെ ബാക്കിയുള്ള സ്ഥലങ്ങളും സമാനമായ രീതിയില്‍ ഇല്ലാതാകുമെന്നും മുന്നറിയിപ്പ്

25 JUNE 2020 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയത് അടുത്തിടെയാണ്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു നേപ്പാളിന്റെ നീക്കം. മറുഭാഗത്ത് ചൈന ഗല്‍വാന്‍ താഴ്‌വരിയില്‍ അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ചൈനയുടെ കൈയ്യിലെ പാവയായി നേപ്പാള്‍ മാറുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.


എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വിവരമാണ്. നേപ്പാള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. അവരുടെ 10 പ്രദേശങ്ങള്‍ കാണാനില്ല. ഇതെല്ലാം ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. നദികള്‍ വരെ വഴിതിരിച്ചുവിട്ടിരിക്കുന്നു ചൈന.
യുധത്തിലും സമ്പത്തിലും നേപ്പാളിനേക്കാള്‍ പത്തിരട്ടി വരും ചൈന. ചൈനയുടെ കടന്നുകയറ്റം നേപ്പാള്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ. ഇന്ത്യയോട് കൊമ്പു കോര്‍ക്കാന്‍ ശ്രമിക്കുന്ന നേപ്പാള്‍ എന്തുകൊണ്ട് ചൈനയോട് മൗനം നടിക്കുന്നു... തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.നേപ്പാളിന്റെ പത്ത് ഭൂപ്രദേശങ്ങളാണിപ്പോള്‍ കാണാതായിരിക്കുന്നത്. ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളില്‍ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. നേപ്പാളിന്റെ ഭൂമി വെട്ടിപ്പിടിച്ച് ചൈന ഈ പ്രദേശങ്ങളില്‍ സൈനിക കാവല്‍പുരകള്‍ നിര്‍മിക്കാനാണ് നീക്കം നടത്തുന്നത്.

നേപ്പാളിന്റെ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കൈയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുന്നത്. അതിര്‍ത്തിയിലെ 11 പ്രദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ 10 പ്രദേശങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ഇവയുടെ രൂപം തന്നെ മാറിയിരിക്കുന്നു.നേപ്പാള്‍ ഭൂമിയുടെ 33 ഹെക്ടറാണ് നഷ്ടായിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയുള്ള നദികളായിരുന്നു അതിര്‍ത്തിയായി പരിഗണിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നദികളുടെ ഒഴുക്ക് വഴിമാറിയിരിക്കുന്നു. അതോടെ അതിര്‍ത്തിയും കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല.ഹുംല ജില്ലയിലാണ് പത്ത് ഹെക്ടര്‍ ചൈന കൈയ്യേറിയിരിക്കുന്നത്. ഇവിടെയുള്ള ബഗ്ദാരി ഖോല, കര്‍നാലി എന്നീ നദികള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ് ചൈന. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. റസുവ ജില്ലയിലാണ് ആറ് ഹെക്ടര്‍ ഭൂമി നേപ്പാളിന് നഷ്ടമായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ടിബറ്റിനോട് ചേര്‍ന്ന ജാംബു ഖോല, ഭുര്‍ജുക്, സിന്‍ജെന്‍ എന്നീ നദികളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇതോടെ കൃത്യമയാ അതിര്‍ത്തി രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. വര്‍ഷങ്ങളായി ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. ഇതോടെ മൊത്തം 11 ഹെക്ടര്‍ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്ന് ചൈന വാദിക്കുകയും ചെയ്യുന്നു.ടിബറ്റില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം സംജങ്, കം ഖോല, അരുണ്‍ എന്നീ നദികളെ വഴിതിരിച്ചുവിട്ടുകൊണ്ടാണെന്ന് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ നേപ്പാളിന്റെ ബാക്കിയുള്ള സ്ഥലങ്ങളും സമാനമായ രീതിയില്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.ചൈനയും നേപ്പാളും തമ്മില്‍ അടുത്തിടെയായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഈ സഹകരണമാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു. ചൈനയുടെയും നേപ്പാളിന്റെയും ഭരണകര്‍ത്താക്കള്‍ തമ്മില്‍ അടുത്തിടെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിച്ചുവിടുന്നത് ചൈനയാണെന്ന് കഴിഞ്ഞദിവസം സേനാമേധാവി മനോജ് നരവനെ സൂചിപ്പിച്ചിരുന്നു.


ഇന്ത്യയുടെ അതിര്‍ത്തികള്‍ സ്വന്തമാണെന്ന് അവകാശപ്പെടുന്ന വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരി സഭ അനുമതി നല്‍കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രാജ്യത്തിന്റെ ഭൂപടം പുതുക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ല് ഉപരിസഭ ഐക്യകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇന്ത്യാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മൂന്ന് സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ ഭൂപടം.
ഒരിക്കലും അംഗീകരിക്കില്ലെന്നും ചരിത്ര പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കമെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ചാണ് ഇക്കാര്യത്തില്‍ നേപ്പാള്‍ മുന്നോട്ട് പോയത്. ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതാണ് വിവാദം.നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (2 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (3 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (3 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (3 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (4 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (4 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (4 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (4 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (5 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends