Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

മണിപ്പൂരിൽ ഞെട്ടിച്ച് അമിത്ഷാ ; സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു; മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ. ബിരേൻ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്

25 JUNE 2020 03:50 PM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്ചകളായി വീഴ്ചയുടെ വക്കില്‍ തുടരുന്ന മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമാകുന്നു. മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാര്‍ മടങ്ങി പോയിരിക്കുകയാണ്. ഹിമന്ത ബിശ്വ ശര്‍മ തിരിച്ചെത്തിയത് അദ്ഭുതങ്ങളാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് പിന്നാലെ പണിയും വന്നിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ച ഇബോബി സിംഗിനെ സിബിഐ കുരുക്കിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. നാളെ തന്നെ മെഗാ അഴിമതിയില്‍ ഇബോബി സിംഗിനെ ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമെന്നാണ് സൂചന.

മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ. ബിരേൻ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്. സഖ്യകക്ഷിയായ എൻപിപി(നാഷനൽ പീപ്പിൾസ് പാർട്ടി)യിലെ 4 അംഗങ്ങളെ ഡൽഹിയിലേക്കു കൊണ്ടുവന്നാണ് ബിജെപി അവസാന നിമിഷം പോരാട്ടം സജീവമാക്കിയത്. എന്തുവന്നാലും ബിജെപിയുമായി കൈകോർക്കില്ലെന്ന നിലപാട് എടുത്ത എൻപിപി മണിപ്പൂർ ഘടകത്തെ സമാധാനിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയായിരുന്നു ബിജെപി നേതൃത്വം.

കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച നാല് എന്‍പിപി എംഎല്‍എമാരും കോണ്‍ഗ്രസ് ക്യാമ്പ് വിട്ടിരിക്കുകയാണ്. ബിരേന്‍ സിംഗിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചവരായിരുന്നു ഈ നേതാക്കള്‍. കോണ്‍ഗ്രസ് ഒക്രം ഇബോബി സിംഗിന്റെ നേതൃത്വത്തില്‍ ഇവരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിഞ്ഞു.

അസം മന്ത്രിയും നോർത്ത് ഈസ്റ്റ് എൻഡിഎ കൺവീനറുമായ ഹേമന്ത് ബിശ്വശർമ, മേഘാലയ മുഖ്യമന്ത്രിയും എൻപിപി നേതാവുമായ കോൺറാഡ് സാങ്മ എന്നിവർക്കൊപ്പമാണ് എംഎൽഎമാരെത്തിയത്. മുഖ്യമന്ത്രി എൻ. ബിരേൻ സിങിനെ മാറ്റണമെന്നാണ് എൻപിപി എംഎൽഎമാരുടെ ആവശ്യം. രാജിവച്ച ഡപ്യൂട്ടി മുഖ്യമന്ത്രി ജോയ്കുമാർ സിങ്ങടക്കമുള്ളവരാണ് ഡൽഹിയിലെത്തിയിരിക്കുന്നത്.

ജോയ് കുമാറിന്റെ വകുപ്പുകൾ മുഖ്യമന്ത്രി എടുത്തു മാറ്റിയതിനെത്തുടർന്നുള്ള തർക്കങ്ങളാണ് പിന്തുണ പിൻവലിക്കലിലെത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് എംഎൽഎമാർക്ക്. ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ഇംഫാലിലെത്തിയിട്ടുണ്ട്. ഇംഫാലിൽ നടത്തിയ ചർച്ചകളിൽ എംഎൽഎമാർ ഒത്തുതീർപ്പിനു വഴങ്ങിയിരുന്നില്ല. ഡൽഹിയിൽ അമിത് ഷാ അടക്കമുള്ളവർ എംഎൽഎമാരുമായി ചർച്ച നടത്തുമെന്നാണു സൂചന.
എംഎല്‍എമാര്‍ വിട്ട് പോയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഇബോബി സിംഗിന് ഇവരുടെ കൂടെ നിര്‍ത്താനായില്ലെന്നാണ് സൂചന. അതേസമയം പിന്നില്‍ കളിച്ചത് ഹിമന്ത ബിശ്വ ശര്‍മയാണ്. ഹിമന്ത കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് തന്നെ ഇവര്‍ മയപ്പെട്ടിരിക്കുകയാണ്. ഹിമന്ത ശര്‍മ എന്‍പിപി എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരെ ദില്ലിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി മന്ത്രിസഭ രൂപവൽക്കരിക്കാൻ അവകാശമുന്നയിച്ചെങ്കിലും ഗവർണർ നജ്മ ഹെപ്തുല്ല പ്രതികരിച്ചിട്ടില്ല. നേരത്തേയുണ്ടായിരുന്ന അഴിമതിക്കേസിൽ ഇബോബിയെ ചോദ്യം ചെയ്യാൻ ഡൽഹിയിൽനിന്ന് സിബിഐ സംഘം ഇംഫാലിലെത്തിയിട്ടുണ്ട്. ഇന്നു ചോദ്യം ചെയ്തേക്കും. മന്ത്രിസഭാ രൂപവൽക്കരണത്തിനു ചെന്ന അജയ് മാക്കൻ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികളെ ബിരേൻ സർക്കാർ ക്വാറന്റീനിൽ പാർപ്പിച്ചിരിക്കുന്നതിനാൽ അവർക്ക് എംഎൽഎമാരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.
48 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നായിരുന്നു ഹിമന്ത ശര്‍മ പറഞ്ഞത്. അതേപടി നടത്തി കാണിച്ച് കൊടുത്തിരിക്കുകയാണ് അദ്ദേഹം. കോണ്‍റാഡ് സംഗ്മയെയും കൊണ്ട് എത്തിയ ശര്‍മ എല്ലാ പിന്തുണയും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇവര്‍ക്ക് കൂടുതല്‍ വകുപ്പുകളും ഇനി ല ഭിച്ചേക്കും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും സ്വതന്ത്രനും തിരിച്ച് ബിജെപിക്ക് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ തിരിച്ചെത്തുന്നതോടെ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കും.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (2 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (3 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (3 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (3 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (4 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (4 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (4 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (4 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (5 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends