മണിപ്പൂരിൽ ഞെട്ടിച്ച് അമിത്ഷാ ; സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു; മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ. ബിരേൻ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്

ഏതാനും ആഴ്ചകളായി വീഴ്ചയുടെ വക്കില്‍ തുടരുന്ന മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമാകുന്നു. മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാര്‍ മടങ്ങി പോയിരിക്കുകയാണ്. ഹിമന്ത ബിശ്വ ശര്‍മ തിരിച്ചെത്തിയത് അദ്ഭുതങ്ങളാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് പിന്നാലെ പണിയും വന്നിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ച ഇബോബി സിംഗിനെ സിബിഐ കുരുക്കിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. നാളെ തന്നെ മെഗാ അഴിമതിയില്‍ ഇബോബി സിംഗിനെ ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമെന്നാണ് സൂചന.
മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ. ബിരേൻ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്. സഖ്യകക്ഷിയായ എൻപിപി(നാഷനൽ പീപ്പിൾസ് പാർട്ടി)യിലെ 4 അംഗങ്ങളെ ഡൽഹിയിലേക്കു കൊണ്ടുവന്നാണ് ബിജെപി അവസാന നിമിഷം പോരാട്ടം സജീവമാക്കിയത്. എന്തുവന്നാലും ബിജെപിയുമായി കൈകോർക്കില്ലെന്ന നിലപാട് എടുത്ത എൻപിപി മണിപ്പൂർ ഘടകത്തെ സമാധാനിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയായിരുന്നു ബിജെപി നേതൃത്വം.
കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച നാല് എന്‍പിപി എംഎല്‍എമാരും കോണ്‍ഗ്രസ് ക്യാമ്പ് വിട്ടിരിക്കുകയാണ്. ബിരേന്‍ സിംഗിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചവരായിരുന്നു ഈ നേതാക്കള്‍. കോണ്‍ഗ്രസ് ഒക്രം ഇബോബി സിംഗിന്റെ നേതൃത്വത്തില്‍ ഇവരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിഞ്ഞു.
അസം മന്ത്രിയും നോർത്ത് ഈസ്റ്റ് എൻഡിഎ കൺവീനറുമായ ഹേമന്ത് ബിശ്വശർമ, മേഘാലയ മുഖ്യമന്ത്രിയും എൻപിപി നേതാവുമായ കോൺറാഡ് സാങ്മ എന്നിവർക്കൊപ്പമാണ് എംഎൽഎമാരെത്തിയത്. മുഖ്യമന്ത്രി എൻ. ബിരേൻ സിങിനെ മാറ്റണമെന്നാണ് എൻപിപി എംഎൽഎമാരുടെ ആവശ്യം. രാജിവച്ച ഡപ്യൂട്ടി മുഖ്യമന്ത്രി ജോയ്കുമാർ സിങ്ങടക്കമുള്ളവരാണ് ഡൽഹിയിലെത്തിയിരിക്കുന്നത്.
ജോയ് കുമാറിന്റെ വകുപ്പുകൾ മുഖ്യമന്ത്രി എടുത്തു മാറ്റിയതിനെത്തുടർന്നുള്ള തർക്കങ്ങളാണ് പിന്തുണ പിൻവലിക്കലിലെത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് എംഎൽഎമാർക്ക്. ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ഇംഫാലിലെത്തിയിട്ടുണ്ട്. ഇംഫാലിൽ നടത്തിയ ചർച്ചകളിൽ എംഎൽഎമാർ ഒത്തുതീർപ്പിനു വഴങ്ങിയിരുന്നില്ല. ഡൽഹിയിൽ അമിത് ഷാ അടക്കമുള്ളവർ എംഎൽഎമാരുമായി ചർച്ച നടത്തുമെന്നാണു സൂചന.
എംഎല്‍എമാര്‍ വിട്ട് പോയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഇബോബി സിംഗിന് ഇവരുടെ കൂടെ നിര്‍ത്താനായില്ലെന്നാണ് സൂചന. അതേസമയം പിന്നില്‍ കളിച്ചത് ഹിമന്ത ബിശ്വ ശര്‍മയാണ്. ഹിമന്ത കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തിയിരുന്നു. കുറച്ച് നേരത്തെ സംസാരം കൊണ്ട് തന്നെ ഇവര്‍ മയപ്പെട്ടിരിക്കുകയാണ്. ഹിമന്ത ശര്‍മ എന്‍പിപി എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരെ ദില്ലിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി മന്ത്രിസഭ രൂപവൽക്കരിക്കാൻ അവകാശമുന്നയിച്ചെങ്കിലും ഗവർണർ നജ്മ ഹെപ്തുല്ല പ്രതികരിച്ചിട്ടില്ല. നേരത്തേയുണ്ടായിരുന്ന അഴിമതിക്കേസിൽ ഇബോബിയെ ചോദ്യം ചെയ്യാൻ ഡൽഹിയിൽനിന്ന് സിബിഐ സംഘം ഇംഫാലിലെത്തിയിട്ടുണ്ട്. ഇന്നു ചോദ്യം ചെയ്തേക്കും. മന്ത്രിസഭാ രൂപവൽക്കരണത്തിനു ചെന്ന അജയ് മാക്കൻ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികളെ ബിരേൻ സർക്കാർ ക്വാറന്റീനിൽ പാർപ്പിച്ചിരിക്കുന്നതിനാൽ അവർക്ക് എംഎൽഎമാരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.
48 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നായിരുന്നു ഹിമന്ത ശര്‍മ പറഞ്ഞത്. അതേപടി നടത്തി കാണിച്ച് കൊടുത്തിരിക്കുകയാണ് അദ്ദേഹം. കോണ്‍റാഡ് സംഗ്മയെയും കൊണ്ട് എത്തിയ ശര്‍മ എല്ലാ പിന്തുണയും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇവര്‍ക്ക് കൂടുതല്‍ വകുപ്പുകളും ഇനി ല ഭിച്ചേക്കും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും സ്വതന്ത്രനും തിരിച്ച് ബിജെപിക്ക് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ തിരിച്ചെത്തുന്നതോടെ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കും.
https://www.facebook.com/Malayalivartha

























