തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ്: അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈയാണ് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചത്.
മധുര സെൻട്രൽ ജയിലിൽവെച്ച് നടത്തിയ പരിശോധനയിൽ ജൂലൈ 24ന് പോൾദുരൈക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 കാരനായ പോൾദുരൈ കടുത്ത പ്രമേഹരോഗിയായിരുനു.
അതേസമയം പോൾദുരൈക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. വ്യാപാരിയായ പി. ജയരാജിന്റെയും മകൻ ബെന്നിക്സിന്റെയും കസ്റ്റഡി കൊലപാതകത്തിൽ പത്തുപൊലീസുകാരാണ് പ്രതികൾ. ലോക്ഡൗൺ നിയമം ലംഘിച്ച് കൂടുതൽ സമയം കട തുറന്നുവെന്നാരോപിച്ചാണ് പൊലീസ് പിതാവിനെയും മകനെയും മർദ്ദിച്ചത്.
https://www.facebook.com/Malayalivartha