ഒടുവിൽ കണ്ടെത്തി.. ഇനി മൂന്ന് പേർ കൂടി ! കുടകിലെ തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു; നടുക്കം വിട്ടുമാറാതെ നാട്ടുകാർ
കുടകിലെ തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു. ഇനി മൂന്നുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തിരച്ചില്‍ വരും ദിവസങ്ങളിലും തുടരും.മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്.
ബ്രഹ്മഗിരി മലനിരകളിലെ ക്ഷേത്രത്തിന് 200 മീറ്റര്‍ മാറി ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് വിവരം പുറംലോകമറിഞ്ഞത്.പക്ഷേ, കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത് ശനിയാഴ്ച മാത്രമാണ്. പ്രദേശത്ത് കനത്ത മഴ തുടര്‍ന്നതാണ് തടസ്സമായത്.
തലക്കാവേരിയിലേക്കുള്ള റോഡിന്റെ വിവിധയിടങ്ങളില്‍ വലിയ രീതിയില്‍ മണ്ണിടിഞ്ഞുവീണ് തടസ്സമുണ്ടായതിനാല്‍ മണ്ണുമാന്തി ഉള്‍പ്പെടെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്താന്‍ കഴിഞ്ഞില്ല.
റോഡിലെ മണ്ണുനീക്കി വഴിതുറന്നശേഷം ശനിയാഴ്ച രാവിലെയാണ് തിരച്ചില്‍ തുടങ്ങിയത്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.
https://www.facebook.com/Malayalivartha