ഭർത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി; വേദന സഹിക്കാൻ കഴിയാതെ യുവതി അലമുറയിട്ടു, കാരണം തിരക്കിയ പോലീസ് ഞെട്ടി, ക്രൂരമർദ്ദനം തന്റെ മാതാവിന് ഒരു ചായ നിഷേധിച്ചതിൽ

ഭർത്താവ് തന്റെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറിയെന്നും മർദിച്ചുവെന്നും ആരോപിച്ച് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. അമ്മയ്ക്ക് ചായ നൽകാൻ വിസമ്മതിച്ചതിനാണ് ഭർത്താവിന്റെ അതിക്രമമെന്നും 23കാരി പരാതിയിൽ പറയുകയുണ്ടായി. ഹിന്ദുക്കളെ സംബന്ധിച്ച് ശീതളാഷ്ടമി പൂജയായിരുന്നു തിങ്കളാഴ്ച. ഈ ദിവസം അടുക്കളയിൽ അഗ്നി ഉപയോഗിക്കാറില്ല. അതുകൊണ്ട് തലേദിവസം തന്നെ ഭക്ഷണം ഉണ്ടാക്കിവയ്ക്കുകയാണ് പതിവ് രീതി. എന്നാൽ ആ ദിവസം അമ്മായി അമ്മ ചായ നൽകാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
അത്തരത്തിൽ ഒരു ആചാരം നിലനിൽക്കുന്നതിനാൽ തന്നെ അടുക്കളയിൽ തീ കത്തിക്കാൻ പാടില്ലാത്തതിനാൽ ചായ ഇട്ടു അമ്മായി അമ്മയ്ക്ക് നൽകിയില്ല. ഇതിനെ തുടർന്ന് ഭർത്താവിന്റെ മുന്നിൽവെച്ച് അമ്മായി അമ്മയും താനുമായി വഴക്കുണ്ടാകുകയും ചെയ്തതായി യുവതി പറഞ്ഞു. പിന്നാലെ ഭർത്താവ് തന്നെ മർദിക്കുകയായിരുന്നു. അമ്മായി അമ്മ നൽകിയ വടികൊണ്ടാണ് ഭർത്താവ് തന്നെ മർദിച്ചതെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വീട്ടിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലേക്ക് പോയ യുവതിയെ ഭർത്താവും അമ്മയും പിന്തുടർന്നു വന്നതായി ചൂണ്ടിക്കാട്ടി. അവിടെ നിന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുവരികയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
ഇതിനു പിന്നാലെ സ്വകാര്യ ഭാഗത്ത് മുളക് പൊടി വിതറിയ ശേഷം കമ്പുകൊണ്ട് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. മകന് ജന്മം നൽകിയതോടെ തന്നെ അമ്മായി അമ്മയും ഭർത്താവും തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതായാണ് യുവതി വ്യക്തമാക്കുന്നത്. പീഡനം സഹിക്കാനാകാതെ പലതവണ തന്റെ വീട്ടിലേക്ക് പോയി. കുറച്ചുനാളുകൾക്ക് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ് പതിവെന്നും യുവതി പറയുന്നതായി പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























