നാവ് മുറിച്ചു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു! 13 കാരിക്ക് മൃഗീയ പീഡനം ; പെൺകുട്ടിയെയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ 13കാരിക്ക് ഏൽക്കേണ്ടിവന്നത് മൃഗീയ പീഡനം. പെൺകുട്ടിയെയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തു. യു.പിയിലെ ലക്കിംപൂര്‍ ഖേരി ജില്ലയിലാണ് ക്രൂരകൊലപാതകം നടന്നത്.
ലഖ്നോവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബുപാടത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബുപാടത്ത് നിന്ന് കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ ശക്തമായി അപലപിച്ച മുന്‍ മുഖ്യമന്ത്രി മായാവതി ലജ്ജാകരമെന്നും പ്രതികരിച്ചു. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും യോഗി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച മായാവതി ചൂണ്ടിക്കാട്ടി.
ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്ത് ദലിത് പീഡനം അങ്ങേതലത്തില്‍ എത്തിയതായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. തങ്ങളുടെ പെണ്‍കുട്ടികളോ അവരുടെ വീടുകളോ സുരക്ഷിതമല്ല. എല്ലായിടത്തും ഭയത്തിന്‍റെ അവസ്ഥയാണെന്നും ആസാദ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ഹാപുരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടക്കുന്ന പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബൈക്കിലെത്തിയ അക്രമിയാണ് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വയലില്‍ നിന്നും അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.
ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ശസ്ത്രക്രിയ ആവശ്യമായതിനാൽ മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തിലെ പ്രതിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടി ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിന് ഇരയായ രണ്ടു പെണ്‍കുട്ടികളെ തീ കൊളുത്തിയ വ്യത്യസ്ത സംഭവങ്ങള്‍ ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയിരുന്നു. യോഗി സര്‍ക്കാരിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയര്‍ന്നത്. പ്രതികള്‍ക്ക് നേരെ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിലും ഇരകളെ കേന്ദ്രീകരിച്ചുളള അക്രമസംഭവങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ബിജെപി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയത്
https://www.facebook.com/Malayalivartha
























