ആർത്തലച്ചു കുത്തിയൊഴുകുന്ന വെള്ളത്തിൽ പതിനാറ് മണിക്കൂറോളം പിടിച്ച് കിടന്നു; വെള്ളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ ആശ്രയമായിരുന്നത് മരച്ചില്ല; രക്ഷകരായി വ്യോമസേന

ആർത്തലച്ചു കുത്തിയൊഴുകുന്ന വെള്ളത്തിൽ പതിനാറ് മണിക്കൂറോളം പിടിച്ച് കിടന്നു....മരണത്തിനും ജീവനുമിടയിൽ യുവാവ് ഒടുവിൽ രക്ഷപ്പെട്ടത് നാവികസേനയുടെ ഇടപെടലിലൂടെ... 16 മണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി വ്യോമസേന...... ഛത്തീസ്ഗഢിലെ ബിലാസ്പൂരിന് സമീപത്തെ ഖുതാഘട്ട് അണക്കെട്ടിനു സമീപമാണ് സംഭവം നടന്നത് . ഇന്നലെ വൈകുന്നേരത്തേടെയാണ് ഇദ്ദേഹം ആ ഭാഗത്തേക്ക് കടന്നത്.
എന്നാല്‍ കനത്തമഴയും അണക്കെട്ടില്‍നിന്ന് ശക്തമായ അളവില്‍ വെള്ളം പുറത്തേക്കു വരികയും ചെയ്തതോടെ ഇയാള്‍ക്ക്‌തിരികെ കരയിലേക്ക് എത്താന്‍ സാധിച്ചില്ല. ഏകദേശം 16 മണിക്കൂറോളമാണ് ഇദ്ദേഹം ഇവിടെ കുടുങ്ങിക്കിടന്നതെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. വെള്ളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ സമീപത്തെ മരച്ചില്ലയില്‍ പിടിച്ചിരിക്കുകയായിരുന്നു ഈ നേരമത്രയും ഇയാള്‍. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന എത്തുകയായിരുന്നു.ദൈവ ഭാഗ്യം കൊണ്ടായിരുന്നു അദ്ദേഹം ഇവിടെ നിന്നും രെക്ഷപ്പേട്ടത്.വ്യോമസേനയുടെ കൃത്യമായ ഇടപ്പെടൽ അദ്ദേഹത്തെ രെക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























