തലയെടുപ്പോടെ ഇന്ത്യ! ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായി

ഇന്ത്യ എന്ന മഹാരാജ്യം ലോകത്തിന്റെ ശബ്ദമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളായിരുന്നു. ഇന്ത്യയോടുള്ള ആദര സൂചകമായി അമേരിക്കയും കാനഡയുമടക്കമുള്ള രാഷ്ട്രങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു. കൂടാതെ അവരുടെ രാജ്യത്ത് പ്രമുഖ സ്ഥലങ്ങളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ഉറ്റസൗഹൃദ ബന്ധം പുലർത്തുന്നതിന് തെളിവായാണ് മറ്റ് രാജ്യങ്ങളും ആഘോഷത്തിൽ പങ്കുചേർന്നത്.
സോഷ്യൽ മീഡിയയിൽ മിക്ക ഫോർവേർഡ് സന്ദേശങ്ങളിലും ത്രിവർണ പതാകയുടെ ചിത്രം ആധിപത്യം പുലർത്തി. ലോകത്തിലെ നിരവധി ലാൻഡ്മാർക്കുകളിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ട് ആശംസകളറിയിച്ചു.
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ സ്വാതന്ത്രദിന പരിപാടിയുടെ ഭാഗമായി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഓറഞ്ച്, വെള്ള, പച്ച എന്നീ വർണദീപങ്ങൾ കൊണ്ടലങ്കരിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ആശംസകളറിയിച്ചത്.
ദുബായിലെ ബുർജ് ഖലീഫയും ഇന്ത്യയുടെ 74ാമത് സ്വതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞു. ആഗസ്റ്റ് 15ന് രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞത്. കെട്ടിടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുർജ് ഖലീഫ പ്രകാശം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ത്രിവർണ്ണത എപ്പോഴും അഭിവൃദ്ധിയിലേക്ക് നയിക്കട്ടെ,” എന്ന സന്ദേശവും വീഡിയോക്കൊപ്പം ബുർജ് ഖലീഫ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ കാനഡിയിലെ നയാഗ്രയിലും ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു. ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില്‍ പതാക തെളിയുകയായിരുന്നു.
അബുദാബിയുടെ അഡ്‌നോക് ടവറും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ കെട്ടിടത്തിന്റെ മുകളിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ തിളങ്ങി. സ്വാതന്ത്ര്യദിന ആശംസകളും അറിയിച്ചു.
ന്യൂയോർക്കിലെ ടെെംസ് സ്ക്വയറിൽ ആദ്യമായി അമേരിക്കൻ പതാകയ്ക്കൊപ്പം ഇന്ത്യൻ പതാക ഉയർന്നു. ന്യൂയോർക്കിലെ ഇന്ത്യയുടെ കോൺസൽ ജനറൽ രൺദീർ ജയ്‌സ്വാൾ ആണ് പതാക ഉയർത്തിയത്. നൂറുകണക്കിനാളുകൾ പരിപാടികളിൽ സാക്ഷ്യം വഹിച്ചു.
കൂടാതെ ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൌഹൃദത്തിന്റെ സൂചകമാണ് ത്രിവർണപതാക പ്രത്യക്ഷപ്പെട്ടു. തെക്ക് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മൾട്ടി ഫങ്ഷണൽ കോൺഫറൻസ് എക്സിബിഷൻ സെന്ററായ സോഫിയയിലും ദേശീയ കൊട്ടാരത്തിൽ ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ലോകനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോദിയുടെ വിദേശ പര്യടനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി നടത്തിയ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്ക് ആയിരുന്നു. പിന്നീടിങ്ങോട്ട് അയാൾ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ പ്രധാനമന്ത്രി നല്ല രീതിയിൽ തന്നെ ശ്രമിക്കുകയാണ്. ഒരുപക്ഷെ ഇതുതന്നെയാകാം ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോകരാജ്യങ്ങളും പങ്കാളികളാകാൻ കാരണമെന്നാണ് അനുമാനം.
https://www.facebook.com/Malayalivartha























