മോദിയുടെ തീപ്പൊരി പ്രസംഗം ഏറ്റു ! മുട്ടുവിറച്ച് ചൈന ; പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചെെന; ഒടുവിൽ അടിയറവു പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീപ്പൊരി പ്രസംഗം ഏറ്റു. ഒടുവിൽ ചൈന മുട്ടുമടക്കി. അതിർത്തിയിൽ സ്ഥിതി വഷളായപ്പോൾ തന്നെ ഇന്ത്യയുടെ ശക്തി തെളിയിച്ചുകൊണ്ട് റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തി, അപ്പോൾ തന്നെ ചൈനയുടെ നെഞ്ചൊന്നു പിടച്ചിരുന്നു.. ഇപ്പോഴിതാ ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് സായുദ്ധസേന അര്‍ഹിക്കുന്ന ഭാഷയില്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിയും. എല്ലാം കൊണ്ടും ചൈനക്ക് വയറു നിറഞ്ഞു. ഇനി സ്ഥിതി കൂടുതൽ വഷളാകണ്ടെങ്കിൽ പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയം എന്നാണ് ചൈനയുടെ നിലപാട്.
പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചെെന വ്യക്തമാക്കി കഴിഞ്ഞു. പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. സാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ സേനയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് സായുദ്ധസേന അര്‍ഹിക്കുന്ന ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് മോദി പറഞ്ഞിരുന്നത്. ചെെനയുടെ പേരെടുത്ത് പറയാതെ ലഡാക്ക് അതിര്‍ത്തി വിഷയങ്ങളെ പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമഗ്രത ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും, നമ്മുടെ സൈനികര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എല്ലാവരും ലഡാക്കില്‍ കണ്ടെതാണെന്നും മോദി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചെെനയുടെ പ്രതികരണം. "പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഞങ്ങള്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ അടുത്ത അയല്‍വാസികളാണ്. ഇരു രാജ്യങ്ങളും ജനസംഖ്യയില്‍ ഏറെ മുന്നിലാണ് അതിനാല്‍ ഇരു രാജ്യങ്ങളുടെയും സമാധാനവും സ്ഥിരതയും ഉറാപ്പാക്കാന്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കണം.പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയം." ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം സംരക്ഷിക്കുന്നതിനായി ഇന്ത്യയുമായി പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ചുരുക്കിപ്പറഞ്ഞാൽ ചൈനക്ക് നല്ല ഉഗ്രൻ പണിയാണ് ഇന്ത്യ കൊടുത്തത്. ഇപ്പോഴിതാ വ്യവസായ ഭീമന്മാരുടെ പഴികേട്ട് ചെവിയും പൊത്തി ഓടേണ്ട അവസ്ഥയിലായിരുന്നു ചൈനീസ് നേതൃത്വം. ലോകരാഷ്ടങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈനയാണെന്ന വിശ്വാസത്തിലാണ് ലോകരാഷ്ടങ്ങൾ. പഴി ചൈനയെ വിടാതെ പിന്തുടരുകയാണ്. അപ്പോഴാണ് ഇന്ത്യയുടെ ഇരട്ട പ്രഹരം. ആദ്യം സൈനികവും നയതന്ത്ര തലങ്ങളിലുമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് ചൈനയെ ഒതുക്കി. പിന്നാലെ സാമ്പത്തികമായും കനത്ത പ്രത്യാക്രമണം നടത്തി.
ഇന്ത്യയുടെ ഈ നീക്കം കാരണം ചൈനക്കു ഏൽക്കേണ്ടിവന്ന പ്രത്യാഘാതം ആഗോള സാങ്കേതിക-ഭൂമികയിൽ ചൈന നേടിയെടുക്കാൻ ശ്രമിക്കുന്ന മേധാവിത്വത്തിന് തടയിടുക എന്നാണ്. ആ രാജ്യത്തിന്റെ 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് ഡിജിറ്റൽ പ്രഹരത്തിന് ആദ്യംതുടക്കം കുറിച്ചു. സമൂഹമാദ്ധ്യമ രംഗത്തെ അമേരിക്കൻ ഭീമന്മാരായ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവ സ്വന്തം രാജ്യത്ത് നിരോധിച്ച ചൈനക്ക് അതേ മാർഗത്തിലൂടെ നാം തിരിച്ചടി നൽകുകയായിരുന്നു. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളിൽ പലതും, നമ്മുടെ രാജ്യത്ത് ഏറെ ജനപ്രീതിയുള്ളവയായിരുന്നു. എന്നിട്ടുപോലും ഒറ്റയടിക്ക് ഇന്ത്യക്ക് ചൈനയെ ഒതുക്കാനായി. അതുകൊണ്ടുതന്നെ ഇനി കളിച്ചാൽ തടി കേടാകുമെന്ന് ചൈനക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാകാം ഇപ്പോഴത്തെ മനം മാറ്റവും.
https://www.facebook.com/Malayalivartha























