മൂന്ന് പേരുടെ തലയറുത്തു റെയില്‍ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാനേതാവിനെ കൊന്ന് തലയറുത്ത് അത റെയിൽ പാളത്തിൽ വെച്ച് പ്രതികാരം തീര്‍ത്ത് എതിരാളികള്‍

തമിഴ്‌നാട്ടില്‍ തിരുവള്ളൂര്‍ ജില്ലയിലെ ഗിമണ്ടി പൂണ്ടിയിൽ മൂന്ന് പേരുടെ തലയറുത്ത് കൊന്ന ഗുണ്ടാനേതാവിനെ എതിരാളികൾ അതിക്രൂരമായി കൊലപ്പെടുത്തി. . കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ നടന്നത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ക്രൂര കൊലപാതകങ്ങൾക്ക് കാരണം .. അന്ന് കോളേജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെയാണ് ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തിയത് . മാത്രമല്ല മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു .
എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയില്‍ തന്നെ എതിരാളികൾ കൊല്ലുകയായിരുന്നു
ജൂലൈ 27ന് ജാമ്യം കിട്ടിപുറത്തിറങ്ങിയ ഗുണ്ടാനേതാവ് കഴിഞ്ഞയാഴ്ചയാണ് ഗ്രാമത്തിലെത്തിയത് . ഇന്നലെ രാവിലെ ഇയാളുടെ മൃതദേഹം ഗ്രാമത്തിലെ യൂക്കാലിപ്റ്റ് തോട്ടത്തില്‍ തലയില്ലാതെ കണ്ടെത്തുകയായിരുന്നു .
ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മരണപ്പെട്ടത് ഗുണ്ടാനേതാവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റെയില്‍വേ പാളത്തില്‍ ഇയാളുടെ തലകണ്ടെത്തി. അതിക്രൂരമായ കൊലപാതകം നടത്തിയ സംഘത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























