കൊറോണയ്ക്ക് പരിഹാരമായി നേപ്പാളിന് ഇന്ത്യയുടെ റെംഡിസീവര്‍ മരുന്ന് വേണം...റെംഡിസീവര്‍ കൊറണയ്ക്ക് ഫലപ്രദമാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല , എങ്കിലും അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ്

അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ് ..കൊറോണ പ്രതിസന്ധി തീര്‍ക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. കൊറോണയ്ക്കായി റെംഡിസീവര്‍ മരുന്ന് വേണമെന്ന സഹായമാണ് നേപ്പാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റെംഡിസീവര്‍ കൊറണയ്ക്ക് ഫലപ്രദമാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഏഷ്യന്‍ മേഖലയിലെ രോഗികള്‍ക്ക് വലിയ മരുന്ന് പ്രയോജനകരമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊറോണ രോഗികളെ പരിചരിക്കാനായി നിലവില്‍ റെംഡിസീവര്‍ കുത്തിവെയ്പ്പിനെ ആശ്രയിക്കണമെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റെംഡിസീവര്‍ മരുന്ന് നേപ്പാളില്‍ ലഭ്യമല്ലെന്നും ഇന്ത്യയുടെ സഹായത്താല്‍ മാത്രമേ പെട്ടന്ന് മരുന്ന് ലഭിക്കൂ എന്നും എല്ലാ ആശുപത്രികളും ആവശ്യപ്പെട്ടതോടെയാണ് ഒലി ഭരണകൂടം മരുന്നിനായി ഇന്ത്യയെ സമീപിക്കാന്‍ നിര്‍ബന്ധിതമായത്.
ഇന്ത്യയില്‍ 7000 രൂപ വിലവരുന്ന മരുന്നിന് നേപ്പാളില്‍ 20,000 നേപ്പാളി തുക നല്‍കണം. നേപ്പാളിലെ മൂന്ന് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നും മരുന്ന് ഇറക്കുമതി ചെയ്യാനുള്ള അനുമതി ഭരണകൂടം നല്‍കിക്കഴിഞ്ഞു.
ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. മാനസസരോവർ തീർഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമിച്ചതിലാണ് നേപ്പാളിന് പ്രതിഷേധത്തിന് കാരണമായത് ..ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങൾ പുതിയ ഭൂപടത്തിൽ നേപ്പാൾ ഉൾപ്പെടുത്തി
https://www.facebook.com/Malayalivartha























