നേപ്പാളികൾ കൂട്ടത്തോടെ ഇന്ത്യന്‍ സേനയിൽ ! രഹസ്യമറിയാൻ ചൈന ചെലവിടുന്നത് 12.7 ലക്ഷം നേപാള്‍ കറന്‍സി

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ശീതയുദ്ധം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തില്‍ വന്ന ഉലച്ചിലിനിടെ പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈന. എന്തുകൊണ്ട് നേപ്പാള്‍ യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നു എന്ന വിഷയത്തിലാണ് ചൈന പഠനം നടത്തുന്നത്.
നേപാളിലെ ചൈന സ്റ്റഡി സെന്‍ററാണ് പഠനം നടത്തുന്നത്. 12.7 ലക്ഷം നേപാള്‍ കറന്‍സിയാണ് പഠനത്തിനായി ചൈന ചെലവിടുന്നതെന്നാണ് ഇന്‍റലിജന്‍സ് റിപോര്‍ട്ട്. ഈ മേഖലയില്‍ ചൈനയുടെ ആദ്യ പഠനമാണിതെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
നേപ്പാള്‍ യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിന്‍െറ കാരണങ്ങള്‍, എവിടെയാണ് ഇതിനുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്, ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിന്‍െറ സാമൂഹ്യ സാമ്ബത്തിക ഫലങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് പഠനത്തിന്‍െറ ലക്ഷ്യം. ഇന്ത്യന്‍ സൈന്യത്തിന്‍െറ ഏഴ് ഗൂര്‍ഖ റെജിമെന്‍റുകളിലായി 28,000 നേപ്പാള്‍ യുവാക്കള്‍ സൈനികരായുണ്ട്. ഈ റെജിമെന്റുകളിലെ ആകെയുള്ള 39 ബറ്റാലിയനുകളില്‍ പകുതിയിലധികം പേരും നേപ്പാളി യുവാക്കളാണ്. എല്ലാ വര്‍ഷവും ശരാശരി 2000ത്തിനടുത്ത് നേപ്പാളി യുവാക്കള്‍ ഇന്ത്യന്‍ സേനയില്‍ ചേരുന്നുവെന്നാണ് കണക്ക്.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പ്രദേശത്ത് 17000 അടി ഉയരത്തില്‍ ഇന്ത്യ റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ തുടങ്ങുകയും നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങള്ക്കുേ മല്‍ അവകാശവാദം ഉന്നയിക്കുകയും തുടര്‍ന്ന് നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ വരികയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ലഡാക്കില്‍ കഴിഞ്ഞ മേയില്‍ ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് സായുദ്ധസേന അര്‍ഹിക്കുന്ന ഭാഷയില്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര പറഞ്ഞിരുന്നു,. ഇനി സ്ഥിതി കൂടുതൽ വഷളാകണ്ടെങ്കിൽ പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയം എന്നാണ് ചൈനയുടെ നിലപാട്.
പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചെെന വ്യക്തമാക്കി കഴിഞ്ഞു. പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. സാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ സേനയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് സായുദ്ധസേന അര്‍ഹിക്കുന്ന ഭാഷയില്‍ മറുപടി നല്‍കുമെന്നാണ് മോദി പറഞ്ഞിരുന്നത്. ചെെനയുടെ പേരെടുത്ത് പറയാതെ ലഡാക്ക് അതിര്‍ത്തി വിഷയങ്ങളെ പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമഗ്രത ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും, നമ്മുടെ സൈനികര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എല്ലാവരും ലഡാക്കില്‍ കണ്ടെതാണെന്നും മോദി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചെെനയുടെ പ്രതികരണം. "പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഞങ്ങള്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ അടുത്ത അയല്‍വാസികളാണ്. ഇരു രാജ്യങ്ങളും ജനസംഖ്യയില്‍ ഏറെ മുന്നിലാണ് അതിനാല്‍ ഇരു രാജ്യങ്ങളുടെയും സമാധാനവും സ്ഥിരതയും ഉറാപ്പാക്കാന്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കണം.പരസ്പ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇതാണ് ഉചിതമായ സമയം." ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം സംരക്ഷിക്കുന്നതിനായി ഇന്ത്യയുമായി പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha























