പാകിസ്താനും ചൈനയും തരിപ്പണമാകും !ഇന്ത്യയുടെ പടനായകൻ തേജസ് ഇനി അതിർത്തി കാക്കും

ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങൾ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. സതേൺ എയർ കമാൻഡിനു കീഴിൽ സുലീറിൽ ഉള്ള ആദ്യ എൽസിഎ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) തേജസ് സ്ക്വാഡ്രൺ ആണ് വിന്യസിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുന്നില്‍ കണ്ടാണ്, ഇരു രാജ്യങ്ങളോടും അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായി തേജസ് വിന്യസിച്ചത്. രാജ്യാതിര്‍ത്തിയുടെ പടിഞ്ഞാറ്, വടക്ക് മേഖലകളില്‍ നിരീക്ഷണം കൂട്ടുന്നതിനായി എയര്‍ബേസുകളും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് വ്യോമസേനയുടെ നേതൃത്വത്തില്‍ നിരവധി പരീക്ഷണ പറക്കലുകളും നടത്തിയിരുന്നു.
ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതു റെക്കോർഡാണ്.
തേജസിന്റെ എൻജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎൽ) തേജസ് വികസിപ്പിച്ചത്.
ഇന്ത്യന്‍ നിര്‍മ്മിതമായ തേജസ് ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ്. മണിക്കൂറില്‍ 2200 കിമി വേഗതയില്‍ വരെ പറക്കാന്‍ തേജസിനാകും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ മിസൈലുകള്‍, റോക്കറ്റുകള്‍, ലേസര്‍ അധിഷ്ഠിത ബോംബുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യം. 8.5 ടണ്‍ ഭാരമുള്ള തേജസ്സിന് മൂന്ന് ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസില്‍ ക്രമീകരിച്ചിട്ടുണ്ട്. റഷ്യയുടെ മിഗ്-21, 27 പോര്‍വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് ഇന്ത്യന്‍ സേനയില്‍ ഇടംപിടിച്ചത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത തദ്ദേശീയമായ യുദ്ധവിമാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടുത്തിടെ പ്രശംസിച്ചിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. എല്‍സിഎ-എംകെ ഐഎ വാങ്ങുന്നതിനുള്ള കരാര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആദ്യ രണ്ട് സ്‌ക്വാഡ്രണുകള്‍ സേനയുടെ ഭാഗമായതിന് പിന്നാലെ, പുതിയവയ്ക്കായുള്ള കരാര്‍ ഉടന്‍ അന്തിമമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തദ്ദേശീയമായ യുദ്ധവിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ ഇനിഷ്യല്‍ ഓപ്പറേഷണല്‍ ക്ലിയറന്‍സ് വേര്‍ഷനിലുള്ളതാണ്. രണ്ടാമത്തെ സ്‌ക്വാഡ്രണ്‍ ഫൈനല്‍ ഓപ്പറേഷണല്‍ ക്ലിയറന്‍സ് വേര്‍ഷനാണ്. 83 മാര്‍ക്ക് 1എയുടെ കരാര്‍ ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha























