വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ദുരൂഹത ഉയർത്തി മൂന്നാമതൊരു മൃതദേഹവും; മൃതദേഹത്തിൽ ഞെട്ടിക്കുന്ന പാടുകൾ; തലയ്ക്കും ഗുരുതരമായ പരിക്കേറ്റു

വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി......ദുരൂഹത ഉയർത്തി ഇവരുടെ ശരീരത്തിനു അടുത്തായി മറ്റൊരു മൃതദേഹവും.......ഇരുവർക്കുമൊപ്പം പ്രദേശവാസിയായ മറ്റൊരാളുടെ മൃതദേഹമായിരുന്നു കണ്ടെടുത്തത് . മൂന്നു പേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചതാകുമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. . വനം വകുപ്പിലെ ബീറ്റ് ഓഫീസറായ ഹെതാൽ സോളാങ്കി(30), ഭർത്താവ് കീർത്തി സോളാങ്കി(32) പ്രദേശവാസിയായ നാഗാ അഗഥ്(42) എന്നിവരുടെ മൃതദേഹങ്ങളാണ് ഉൾവനത്തിൽനിന്ന് കണ്ടെടുത്തത്. ഹെതാൽ സോളാങ്കി ഗർഭിണിയായിരുന്നു. പോർബന്തറിന് സമീപത്തെ പ്രൈമറി സ്കൂളിൽ അധ്യാപകനാണ് കീർത്തി സോളാങ്കി.ഓഗസ്റ്റ് 15-ാം തീയതി മുതലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. കീർത്തിയെ ഏറേനേരം പിതാവ് മൊബൈലിൽ വിളിച്ചിരുന്നു . എന്നാൽ കിട്ടാതയതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വനത്തിന് സമീപം ദമ്പതിമാരുടെ കാർ കണ്ടെത്തുകയും ചെയ്തു . ഇവിടെനിന്ന് മൂന്ന് കിലോ മീറ്ററോളം അകലെ ഉൾവനത്തിലാണ് പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യ മൃതദേഹം കണ്ടെത്തി അര കിലോ മീറ്റർ അകലെയായിരുന്നു രണ്ടാമത്തെ മൃതദേഹം കണ്ടത്. ഇവിടെനിന്ന് അര കിലോ മീറ്റർ മാറിയായിരുന്നു മൂന്നാമത്തെ മൃതദേഹം. സംഭവം കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരുടെയും ശരീരത്തിൽ നിരവധി മുറിവുകൾ പറ്റിയിട്ടുണ്ട് . തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അഴുകിത്തുടങ്ങിയിരുന്ന മൃതദേഹങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. ബർഡ വന്യജീവി സങ്കേതത്തോട് ചേർന്ന് അനധികൃത മദ്യനിർമാണവും മരംമുറിക്കലും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ് . അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോഴത്തെ നിഗമനം . ഇത്തരം സംഘങ്ങളിൽപ്പെട്ടവരെ പിടികൂടി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി .
എന്നാൽ ഹെതാലിനൊപ്പം എന്തിനാണ് ഭർത്താവും വനത്തിലേക്ക് പോയതെന്ന ചോദ്യവും ബാക്കിനിൽക്കുകയാണ് . ബീറ്റ് ഓഫീസറായ യുവതി ഡ്യൂട്ടിയുടെ ഭാഗമായി വനത്തിൽ പോയതാണെങ്കിലും ഭർത്താവിനെ കൂടെ കൂട്ടാനിടയായ കാരണം അറിയില്ലെന്നായിരുന്നു പോലീസിന്റെയും വനം വകുപ്പിന്റെയും പ്രതികരണം. ഇവരോടൊപ്പം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രദേശവാസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയാണ് . 2017-ലാണ് രാജ്പിപ്ലയിലെ ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് കോളേജിൽനിന്ന് ഹെതാൽ സോളാങ്കി പഠനം പൂർത്തിയാക്കിയത്. തുടർന്ന് വനം വകുപ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . ഒന്നര മാസം മുമ്പായിരുന്നു ഡെപ്യൂട്ടേഷനിലൂടെ ബർഡയിൽ ഇവർ ജോലിക്കെത്തിയത്. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ അവർ കൊല്ലപ്പെട്ടത് കുടുംബത്തിനോ സഹപ്രവർത്തകർക്കോ താങ്ങാൻ സാധിക്കുന്നില്ല.മാത്രമല്ല പ്രദേശ് വാശിയുടെ മൃതദേഹം ഏറെ ദുരൂഹത വർധിപ്പിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha


























