ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി
സുശാന്ത് മരണത്തിൽ വേദനയോടെ രോദനം നടത്തുന്ന പിതാവ് ഉണ്ട് .ആ മകന് നീതി ലഭിക്കാനായി ആ പിതാവ് പോരാടുകയാണ് . എന്നാൽ ആ അച്ഛന്റെ രോദനത്തിന് പിന്തുണ അർപ്പിച്ച് സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി രംഗത്ത് വന്നതോടെ അത് ഏറെ ആശ്വാസകരമാകുകയാണ് അവർക്ക് . കുറച്ചു ദിവസങ്ങൾക്കുമുൻപ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാടുകൾ വ്യക്തമാക്കിയത്.സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോൾ പിതാവിനെക്കൂടി പരിഗണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാർ ഇടപെട്ടാൽ അന്വേഷണം സുതാര്യമല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി .
അതേ സമയം ദിഷയുടെയും സുശാന്തിന്റെയും മരണത്തിൽ ആ ഉന്നതന് പങ്കുണ്ട് എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. ബോളിവുഡിലെ സ്വജന പക്ഷപാതത്തിൽ തുടങ്ങിയ വെളിപ്പെടുത്തലുകൾ ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള പോരുകൾക്ക് വരെ വഴിതെളിച്ചു . കേന്ദ്ര സർക്കാരും തർക്കത്തിന്റെ ഒരറ്റത്തുണ്ട് എന്ന കാര്യം ശ്രദ്ധേയം . കേസിന്റെ തുടക്കം മുതൽ മുംബൈ പൊലീസിന്റെ ഇടപെടലുകൾ ദുരൂഹമാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരവും. ദിഷയുടെയും സുശാന്തിന്റെയും മരണങ്ങളിൽ മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെയ്ക്കു പങ്കുണ്ട് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.
‘സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല, നൂറുവട്ടം ഉറപ്പാണ്. മുൻ മാനേജർ ദിഷയുടെ മരണത്തെ കുറിച്ചു കുറേ കാര്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ദിഷയുടെ മരണത്തോടെ സുശാന്ത് അസ്വസ്ഥനായിരുന്നു. ദിഷയെ അപായപ്പെടുത്തിയവർ തന്നെയും അപായപ്പെടുത്തുമെന്നു ഭയന്നു. അവസാന നാളുകളിൽ സുശാന്ത് ആരെയോ ഭയപ്പെട്ടിരുന്നു. മുഖത്തു ഗുരുതരമായ പരുക്കുകൾ തെളിഞ്ഞു കാണാമായിരുന്നു, പൊലീസ് അതു കാര്യമായി എടുത്തില്ല’– പറയുന്നതു സ്മിത പരീഖ്, സുശാന്തിന്റെ കുടുംബ സുഹൃത്തും ഉറ്റചങ്ങാതിയും. സുശാന്തിന്റെ മരണം നടന്ന് ഏതാനും നാളുകൾക്കു ശേഷം പുറത്തുവന്ന സ്മിതയുടെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വലിയ ഊഹാപോഹങ്ങൾക്കും വഴിതുറന്നു.
ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിലാണു സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മൃതദേഹം കണ്ടെടുത്തത്; സുശാന്ത് ജീവനൊടുക്കിയതിനു കൃത്യം ഒരാഴ്ച മുൻപ്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികൾ വകവരുത്തിയതാണെന്നും തുടർന്നു കഥകൾ പ്രചരിച്ചു. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതാണെന്നും ട്വിറ്ററിൽ വൻ പ്രചാരണമുണ്ടായി. നടൻ സൂരജ് പഞ്ചോളിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡിലെ കെട്ടിട സമുച്ചയത്തിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി ചില പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകിയതോടെ രാഷ്ട്രീയ പോര് മുറുകി.
‘ദിഷ ഗർഭിണിയായിരുന്നില്ല. ബലാത്സംഗത്തിനിരയായെന്ന വാർത്തകൾ തെറ്റാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടൂ. മുംബൈ പൊലീസിനെ ഞങ്ങൾക്ക് വിശ്വാസമാണ്’– കൈകൾ കൂപ്പി ദിഷ സാലിയാന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാരിൽനിന്ന് സമ്മർദമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെ കുറിച്ച് പരാമർശമുണ്ടെന്നു ബിജെപി എംപി നാരായൺ റാണ പറഞ്ഞതോടെ വിവാദം മുറുകി.
സുശാന്തിന്റെ മരണശേഷം മീനാഷി മീനു എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളുമാണു പങ്കുവയ്ക്കപ്പെട്ടത്. ദിഷയുടെ മരണത്തിനു ശേഷം അൻപതോളം സിം കാർഡുകൾ സുശാന്ത് മാറ്റിയെന്നും മഹേഷ് ഭട്ടിന്റെ നിർദേശം അനുസരിച്ചാണ് ജനുവരി 10ന് കാമുകി റിയ ചക്രവർത്തി സുശാന്തിന്റെ വീട്ടിൽനിന്ന് മാറി താമസിച്ചതെന്നും പ്രചാരണമുണ്ടായി. ദിഷയുടെയും സുശാന്തിന്റെയും മരണത്തിൽ മുംബൈ പൊലീസ് സ്വീകരിച്ച നടപടികളിലും ദുരൂഹതയുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha