കോവിഡ് വാക്സീൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണ് ; സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ; വാക്സീൻ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് റഷ്യ
ഒടുവിൽ റഷ്യ ആ നിർണ്ണായക തീരുമാനം എടുത്തു.,....കോവിഡ് വാക്‌സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം ചേർന്നു പ്രവർത്തിക്കും.....ലോകം ഞെട്ടുന്ന ചുവടു വയ്പുമായി റഷ്യ.....തലയുർത്തി ഇന്ത്യ .................ലോകത്തെ ആദ്യത്തെ കോവിഡ് വാക്സീൻ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ ‘സ്പുട്നിക് 5’ ന്റെ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി രംഗത്ത് എത്തിയിരിക്കുകയാണ് റഷ്യ ഇപ്പോൾ . റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഎഫ്) ചീഫ് എക്‌സിക്യൂട്ടീവ് കിറിൽ ദിമിത്രീവ് ഓൺലൈൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
കോവിഡ് വാക്സീൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്നമാണെന്നും സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് വ്യക്തമാക്കി . വാക്സീൻ നിർമാണത്തിൽ പങ്കാളിയാകാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് ‘സ്പുട്നിക് 5’ വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്സിനീൽ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സീൻ പരീക്ഷണം നടത്തുമെന്നും ഇന്ത്യയിൽ വാക്സീൻ നിർമിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ദിമിത്രീവ് പറഞ്ഞു.ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിർമാണ കമ്പനികളുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. അവർ ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്നു മനസിലാക്കുന്നു’– ഒരു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ദിമിത്രീവ് പറഞ്ഞ വാക്കുകളാണിത് .
വാക്സീൻ സുരക്ഷിതമാണെന്നാണു റഷ്യൻ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. വാക്സീന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാല ഡയറക്ടർ അലക്സാണ്ടർ ഗിന്റ്‌സ്ബർഗ് പറഞ്ഞു.കോവിഡ് വാക്സീൻ കൂടുതൽ ആളുകളിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. 40,000 പേരിലാണു റഷ്യ വികസിപ്പിച്ച വാക്സീൻ ഇനി പരീക്ഷിക്കുക. റഷ്യയിലെ ജനങ്ങളിൽ വാക്സീൻ ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിനു മുന്നോടിയായാണു പരീക്ഷണമെന്നാണു റിപ്പോർട്ട്.1957ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന് റഷ്യ പേരു നൽകിയത്. വാക്സീന്റെ വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. വാക്സീൻ പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ മകളുമുണ്ടെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. പരീക്ഷണഘട്ടങ്ങളിൽ ഉയർന്ന കാര്യക്ഷമത തെളിയിച്ച വാക്സിൻ, കോവിഡിൽനിന്ന് ദീർഘകാലത്തെ പ്രതിരോധശേഷി നൽകുമെന്നും മരുന്നുസ്വീകരിച്ചവരിൽ തന്റെ മകളും ഉൾപ്പെടുന്നുവെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.മതിയായ പരീക്ഷണങ്ങൾക്കുശേഷമാണ് വാക്സിൻ പുറത്തിറക്കിയതെന്നും പുടിൻ ആദ്യം അറിയിച്ചത് എന്നാൽ, സുരക്ഷാ പരിശോധനകളും മനുഷ്യരിലെ പരീക്ഷണവും ഉൾപ്പെടുന്ന പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ഒഴിവാക്കിയാണ് വാക്സിൻ പുറത്തിറക്കിയത് എന്ന ആക്ഷേപം ശാസ്ത്രസമൂഹത്തിൽനിന്ന് ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ തീരുമാനം സ്വീകരിചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ സഹകരണം തേടിയിരിക്കുന്നു.
https://www.facebook.com/Malayalivartha