വ്യോമമന്ത്രി പുരിയുടെ ആ മറുപടി.... അതുമില്ല ഇതുമില്ല വന്‍ നഷ്ടം വരുത്തി വച്ച് സര്‍ക്കാര്‍ ...
കേരളത്തിലുള്ള മണ്ണും മണലും എല്ലാം അദാനിക്ക് തീറെഴുതിയോ എന്ന വാദമുന്നയിക്കുമ്പോള്‍ ,അതില്‍ യാതൊരു വിധത്തിലുമുള്ള കഴമ്പില്ല എന്ന വാദമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത് .കേരളത്തിന്റെ പിടിപ്പുകേടിനു സ്വകാര്യ കമ്പനികളെ പഴിച്ചിട്ടു കാര്യമില്ല .ഏറ്റവും ഉയര്‍ന്ന തുകയുടെ പത്തു ശതമാനം കുറച്ചു പിടിച്ചാലും കേരളത്തിന് ലഭിക്കുമായിരുന്ന ടെണ്ടര്‍ അനാസ്ഥ കൊണ്ട് നഷ്ട്ടപെട്ടതിനു കാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് .അദാനി എങ്ങനെയാണോ വിഴിഞ്ഞം പദ്ധതി കൈവെള്ളയില്‍ ഒതുക്കിയത് ,അതുപോലെ തന്നെ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത് എന്നാണ് മുഖ്യമന്ത്രിയുടെ വാദം .എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് എല്ലാം നിയമപരമായ സംവിധാനത്തിലൂടെയാണ് ഗൗതം അദാനി നേടിയത് എന്നാണ് .പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തു
പരിചയമുള്ള അദാനിക്ക് പക്ഷെ വിമാനത്താവളത്തിന്റെ നടത്തിപ്പിനെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടിയാണ് ലഭിച്ചിരിക്കുന്നത് .അദാനിയുടെ ഉത്തരവാദിത്തം വിമാനത്തിന്റെ നടത്തിപ്പല്ല എന്നും വിമാനത്താവളത്തിന്റെ നടത്തിപ്പ് മാത്രമാണെന്നും മറുപടി ലഭിച്ചു .
എന്നാല്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുള്ള ടെണ്ടറില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് കോടികളെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട് .ടെണ്ടര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 2.36 കോടി രൂപ ചിലവിട്ടതായാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. കൊച്ചി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.ഇതോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളയായ വാദങ്ങള്‍ പൊളിഞ്ഞടിഞ്ഞു .കൊതിക്കര്‍വ്വും കിട്ടാത്തമുന്തിരിയുടെ പുളിപ്പുമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത് എന്നാണ് ചില കൂട്ടര്‍ പറഞ്ഞുവയ്ക്കുന്നത് .വിമാനത്താവളത്തിന്റെ നടത്തിപ്പ് ടെണ്ടറില്‍ വിജയിച്ച കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതിനെതിരെ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടെണ്ടര്‍ നടപടികള്‍ക്കായി രണ്ട് കോടിയിലധികം രൂപ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി ചെലവാക്കിയതായുള്ള രേഖ പുറത്തുവരുന്നത്.ഇതോടെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പരാതി എന്ന വാദം ആസ്ഥാനത്തായിരിക്കുന്നത് .ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനായി കെപിഎംജി എന്ന അക്കൗണ്ടിംഗ് ഏജന്‍സിക്കും, സ്വകാര്യ നിയമ സ്ഥാപനത്തിനുമാണ് സര്‍ക്കാര്‍ ഫീസ് ഇനമായി ഇത്രയും വലിയ തുക നല്‍കിയിരിക്കുന്നത്.
കെപിഎംജിയ്ക്ക് ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള ഫീസായി 1,57,18,954 കോടി രൂപയും, സ്വകാര്യ നിയമ സ്ഥാപനത്തിന് 55 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നു.ഈ പണമാണ് ഇപ്പോള്‍ ഒന്നിനും ഉപകരിക്കാതെ നഷ്ടമായിരിക്കുന്നത് .ആവശ്യമായ തുക ടെണ്ടറില്‍ കാണിക്കാതിരുന്നതോടെ സംസ്ഥാന സര്‍ക്കാരിനു വിജയിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ തുക ക്വോട്ട് ചെയ്തതിന്റെ പത്തുശതമാനം കുറവാണ് സര്‍ക്കാര്‍ കോട്ട് ചെയ്തിരുന്നതെങ്കിലും ടെണ്ടറില്‍ വിജയിക്കാമായിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കോട്ട് ചെയ്ത തുക അതിലും കുറഞ്ഞുപോയി. ഇതെ തുടര്‍ന്നാണ് കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭിച്ചത്. സാംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ എല്ലാം പൊള്ളയാണ് എന്ന് തുറന്നടിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ കടന്നാക്രമിച്ച ഇടതു നേതാക്കള്‍ ഇപ്പോള്‍ ആകെ അങ്കലാപ്പില്‍ ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha