1986ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ‘കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019’ നിലവിൽ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി(സിസിപിഎ) സ്ഥാപിതമായത്. ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനമാണിത്.
1986ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ‘കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019’ നിലവിൽ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി(സിസിപിഎ) സ്ഥാപിതമായത്. ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനമാണിത്. സ്വമേധയാ കേസ് എടുക്കാനുള്ള അധികാരവുമുണ്ട്.
പരാതി പരിഹാരത്തിനു ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനുകൾ ഉണ്ട്. കളക്ടറാണ് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ ചെയർമാൻ.
ജില്ലയിലെ പരാതികളിലെ അപ്പീലുകൾ സംസ്ഥാന കമ്മിഷനും സംസ്ഥാനത്തെ അപ്പീലുകൾ ദേശീയ കമ്മിഷനും പരിഗണിക്കും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടി വരെയുള്ള നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും.
10 കോടി വരെയുള്ള പരാതികളാണ് സംസ്ഥാനതലത്തിൽ പരിഗണിക്കുക. ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഇതിന്റെ തലവൻ. അതിനു മുകളിലുള്ള പരാതികൾ ദേശീയ കമ്മീഷൻ പരിശോധിക്കും.
സ്ഥാപനങ്ങൾക്കു പിഴ ശിക്ഷ നൽകാനും ഉത്തരവാദികൾക്കു തടവ് അടക്കമുള്ള ശിക്ഷ നൽകാനുമുള്ള അധികാരം സിസിപിഎയ്ക്ക് ഉണ്ട്.
ഇ-കൊമേഴ്സ് പുതിയ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം... പരമ്പരാഗത കച്ചവടക്കാര്‍ മാത്രമല്ല, ഓണ്‍ലൈന്‍, ടെലി മാര്‍ക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത് –
.ഇ-കൊമേഴ്സ് നിയമപ്രകാരം, വില, കാലഹരണപ്പെടല്‍ തീയതി, റിട്ടേണ്‍, റീഫണ്ട്, എക്സ്ചേഞ്ച്, വാറന്റി, ഗ്യാരണ്ടി, ഡെലിവറി, ഷിപ്പിംഗ്, പണമടയ്ക്കല്‍ രീതികള്‍, പരാതി പരിഹാര സംവിധാനം, പേയ്മെന്റ് രീതികള്‍, ചാര്‍ജ് ബാക്ക് ഓപ്ഷനുകള്‍ മുതലായവ വ്യക്തമാക്കണം.വെബ്സൈറ്റില്‍ നല്കുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാര്‍ഥ ഉത്പന്നവും വ്യത്യസ്തമാകരുത്. വില്പനക്കാരില് നിന്നു ഉല്പന്നത്തിന്റെ വിശദാംശങ്ങള്‍, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികള്‍ വാങ്ങിയിരിക്കണം.
കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. .വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം.
വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല....വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം...
ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങള്ക്ക് തടയിട്ടും വ്യാജ പരസ്യങ്ങൾക്ക് മൂക്കുകയറിട്ടും ശക്തമാക്കിയതാണ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം . തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്കിയാല് അതിന്റെ ബാധ്യത പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും ഉണ്ടാകും..ഉൽപന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവർക്കെതിരെ ഉപഭോക്താവിന് പരാതി നൽകാം, നഷ്ടപരിഹാരം ആവശ്യപ്പെടാം
അനുചിതമായ കച്ചവട തന്ത്രങ്ങൾ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ എന്നിവയ്ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയാ ആയും അന്വേഷിച്ച് നടപടിയെടുക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് അധികാരമുണ്ടായിരിക്കും
ഉപഭോക്താവിനു പരാതി ഓൺലൈനിൽ നൽകാൻ കഴിയും. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്നു ബില്ലിൽ എഴുതിയിട്ടും കാര്യമില്ലെന്നു ചുരുക്കം.
നിർമാണപ്പിഴവുകളുടെ പേരിൽ ഉത്പന്നങ്ങൾ തകരാറിലായാൽ ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാരും ശ്രദ്ധിക്കണം ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചാൽ അവരും കോടതി കയറേണ്ടിവരും.
തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകിയാൽ നിർമ്മാതാവിന് 10 ലക്ഷം വരെ പിഴ. തെറ്റ് തുടർന്നാൽ പിഴ 50 ലക്ഷം വരെ. അഞ്ചു വർഷം വരെ തടവും ലഭിക്കാം. കഴിഞ്ഞ മാസമാണ് അഥോറിറ്റിക്കുള്ള ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിന്യസിച്ചത്.
ഇനിയും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.അഥോറിറ്റിക്കു മുന്നിലേക്ക് എത്തുന്ന ആദ്യ കേസുകളിലൊന്നാണ് തെറ്റായ കോവിഡ് ഫലം നൽകിയ സ്വകാര്യ ലാബിനെതിരേ ‘ഗപ്പി’ സംവിധായകൻ ജോൺപോൾ ജോർജ് നൽകിയ പരാതിയെന്ന് അഭിഭാഷകൻ അഡ്വ.മനു ജെ. വരാപ്പള്ളി പറഞ്ഞു.
2,750 രൂപ മുടക്കി ചെയ്ത കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് എന്നു തെറ്റായ ഫലം കിട്ടിയതു മൂലം രോഗമില്ലാത്ത താൻ കോവിഡ് രോഗികൾക്കൊപ്പം നാലു ദിവസം കോവിഡ് സെന്ററിൽ കഴിയേണ്ടി വന്നെന്നും കോട്ടയത്തെ ഒരു നവജാതശിശു ഉൾപ്പെടെയുള്ള കുടുംബത്തിനും സമാന രീതിയിലുള്ള ദുരനുഭവം ഉണ്ടായി എന്നും ജോൺപോൾ ജോർജ് പരാതിയിൽ പറയുന്നു
https://www.facebook.com/Malayalivartha