ഇനി ഇന്ത്യ വെറുതെ വിടാൻ ഉദ്ദേശികുന്നില്ല; ചൈനയുടെ ഇന്ത്യയിലുള്ള ചാരപ്പണിക്ക് വിലങ്ങിട്ട് ഇന്റലിജൻസ് ഏജൻസികൾ രംഗത്ത്
ചൈന ഇന്ത്യയിൽ ചാരപ്പണി നടത്തുന്നു എന്നതിന് തെളിവായി നിരവധിപ്പേരെ ഇന്ത്യയിൽ നിന്നും പൊക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇരുന്നു നമുക്ക് തന്നെ പണിത് കൊണ്ടിരുന്ന നിരവധി ചൈനീസ് പൗരന്മാരെയും പിടിക്കൂടിയിരുന്നു. എന്നാൽ ഇനി ഇന്ത്യ ഈ കാര്യത്തെ വെറുതെ വിടാൻ ഉദ്ദേശികുന്നില്ല; ചൈനയുടെ ഇന്ത്യയിലുള്ള ചാരപ്പണിക്ക് വിലങ്ങിട്ട് ഇന്റലിജൻസ് ഏജൻസികൾ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ ഈ സംഘടനകളെ നിരീക്ഷിക്കണമെന്നും ഏജൻസികൾ അറിയിച്ചു. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അവരുടെ കൂട്ടാളികളും ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇനി മുതൽ ഇതിനുള്ള നീക്കങ്ങൾ വില പോകില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്കാണ് ഇത് സംബന്ധിച്ച് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നത്. ചൈനയുടെ സാംസ്‌കാരിക, വ്യാപാര, നയരൂപീകരണ സംഘടനകൾ സാമൂഹിക പ്രവർത്തനം നടത്തുകയാണെന്ന വ്യാജേന വിവിധ രാജ്യങ്ങളിൽ നിന്നും പല വിധേനയും ഏറ്റവും നിർണായകമായ വിവരങ്ങൾ ചോർത്താറുള്ളത് . ഈ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സ്വാധീനം ചെലുത്താനും അതുവഴി ക്രമേണ ഇത്തരം രാജ്യങ്ങളിൽ ചൈനയോട് വിധേയത്വമുള്ള അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ചൈന ഇത്തരം 'തിങ്ക് ടാങ്കുകളെ' ഉപയോഗിക്കുന്നത്.
ഇതിനായി അതാത് രാജ്യങ്ങളിലെ സാമൂഹിക സംഘടനകളെയും പൗരന്മാരെയും അവർ നിയോഗിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ചൈന ഇന്ത്യയിലും പിടിമുറുക്കാൻ ആരംഭിച്ചതോടെ രാജ്യത്തെ ഇന്റലിൻജൻസ് ഏജൻസികൾ ഉണർന്ന് പ്രവർത്തിക്കുകയാണ് ഉണ്ടായത്. ചൈനയിലെ ഇത്തരം ഗ്രൂപ്പുകളും ഏതാനും ഇന്ത്യൻ സംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഇപ്പോൾ കേന്ദ്ര ഇന്റലിൻജസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.തുടർന്ന്, ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള ഇന്ത്യൻ സംഘടനകളെ നിരീക്ഷിക്കാനും അവർക്ക് മേൽ കർശനമായ നിയന്ത്രങ്ങൾ കൊണ്ടുവരാനും ഇന്റലിൻജസ് ഏജൻസികൾ ഇപ്പോൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇത്തരം സംഘടനകളിലെ അംഗങ്ങളായ വിദ്യാർത്ഥികൾ, ഇന്റലക്ച്വലുകൾ, രാഷ്ട്രീയ നേതാക്കൾ, നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നവർ, കോർപ്പറേറ്റ് കമ്പനികൾ എന്നിവയ്ക്ക് മേൽ ശക്തമായ നിരീക്ഷണം കൊണ്ടുവരണം എന്നും രാജ്യത്തെ ഇന്റലിൻജസ് ഏജൻസികൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha