ജമ്മുകശ്മീരിൽ ആ അധികാരം തിരിച്ചെടുക്കണം; കൈകോർത്ത് മുഖ്യധാര രാഷട്രീയ പാര്‍ട്ടികള്‍; പുതിയ സംഭവികാസം
ജമ്മുകശ്മീരിൽ നിന്നുമെടുത്ത് മാറ്റിയ ആര്‍ട്ടിക്കിള്‍ 370, സംസ്ഥാന പദവി എന്നിവ പുനസ്ഥാപിക്കുന്നതിനായി മുഖ്യധാര രാഷട്രീയ പാര്‍ട്ടികള്‍ രംഗത്ത് . കശ്മീരിലെ വലിയൊരു സംഭവികാസമായിരിക്കുകയാണ് അവരുടെ നീക്കം . ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ധാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ സംഭവവികാസം . കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ശേഷം കേന്ദ്രവും ജമ്മുകശ്മീരും തമ്മില്‍ അസ്വാരസ്യങ്ങൾ ഉണ്ട് . ഗുപ്കര്‍ പ്രഖ്യാപനത്തിലെ ഉള്ളടക്കങ്ങള്‍ തങ്ങള്‍ പാലിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി . സംസ്ഥാന വിഭജനത്തെ തങ്ങള്‍ അംഗീകരിക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ജി എ മിര്‍, സജാദ് ഗനി ലോണ്‍, എം വൈ തരിഗാമി, മുസഫര്‍ ഷാ, തുടങ്ങിയവരാണ് ഗുപ്കര്‍ പ്രമേയത്തില്‍ ഒപ്പുവെച്ചവര്‍. ഭരണഘടന ഉറപ്പ് നല്‍കിയ ജമ്മുകശ്മീരിന്റെ പ്രത്യേക പദവിക്കായി തങ്ങള്‍ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
അതേ സമയം ഇന്ത്യന്‍ സര്‍ക്കാരിനെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ലെ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള രംഗത്ത്. . കേന്ദ്ര സര്‍ക്കാര്‍ എന്നും കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സര്‍ക്കാരിനെ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാഷ്മീരിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് ഒരു ദിവസം മുന്‍പ് താന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തെ കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല. തൊട്ടടുത്ത ദിവസം കുറെയധികം സൈന്യം കാഷ്മീരിലെത്തി. അമര്‍നാഥ് യാത്ര റദ്ദ് ചെയ്ത് വിനോദ സഞ്ചാരികളെ കാഷ്മീരിന് പുറത്താക്കി. ഈ സമയം കാഷ്മീരില്‍ നടന്നതെല്ലാം വിചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha