നഗ്നയായി നൃത്തം ചെയ്യിച്ചു, ഒട്ടേറെ തവണ നിർബന്ധിത ഗർഭഛിദ്രവും പെൺകുട്ടി നടത്തി; ഭർതൃവീട്ടിലെ പീഡനം ഒൻപതു മാസത്തോളം നീണ്ടു, പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി, പത്തു വർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ! പീഡിപ്പിച്ചത് 143 പേര്
പത്തു വർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ; പിന്നിൽ പ്രവർത്തിച്ചത് സമൂഹത്തിലെ ഉന്നതർ ഉൾപ്പെടെ നൂറിലേറെ പേർ. ഇത്തരത്തിൽ 42 പേജുള്ള എഫ്ഐആറിൽ 41 പേജിലും പെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പറ്റിയുള്ള വിവരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ഒരു പരാതിയുടെ ഞെട്ടലിൽനിന്ന് ഇപ്പോഴും മോചിതരായിട്ടില്ല പഞ്ചഗുട്ട പൊലീസ്. 25 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇവർ പറഞ്ഞതെല്ലാം അസാധാരണ സംഭവങ്ങൾ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുണ്ടായി.
എന്നാൽ ഇതിൽ രാഷ്ട്രീയക്കാർ, വിദ്യാർഥി പ്രസ്ഥാനങ്ങളിലെ നേതാക്കൾ, ചലച്ചിത്ര–മാധ്യമ പ്രവർത്തകർ തുടങ്ങിയവരെല്ലാം തന്നെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏതാനും വനിതകളും തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പരാതിയിൽ പറയുകയാണ്. അതേസമയം 2009 ജൂണിലായിരുന്നു പെൺകുട്ടിയുടെ വിവാഹമെന്ന് പൊലീസ് പറയുന്നു. മൂന്നു മാസത്തിനു ശേഷം ഭർതൃവീട്ടിലെ പലരും ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. ഈ പീഡനം ഒൻപതു മാസത്തോളം നീണ്ടു. 2010 ഡിസംബറിൽ വിവാഹമോചനം നേടി തിരികെ വീട്ടിലെത്തുകയായിരുന്നു. പീന്നീട് പഠനം തുടർന്നു.
ബിരുദമെടുത്തതിനു ശേഷം പെൺകുട്ടി പഠനം അവസാനിപ്പിച്ചതായും പൊലീസ് പറയുകയാണ്. അതിനിടയിൽ പല തവണ വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പകർത്തി. ഇത്തരത്തിൽ പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി. ഒട്ടേറെ തവണ നിർബന്ധിത ഗർഭഛിദ്രവും പെൺകുട്ടി നടത്തി. വാദം തെളിയിക്കുന്ന വിധത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ സിഗററ്റ് കൊണ്ടു പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. ലഹരിവസ്തുക്കള്‍ നൽകിയ ശേഷം നഗ്നയായി നൃത്തം ചെയ്യിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പീഡനം ചെറുത്തപ്പോഴെല്ലാം ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുകയുണ്ടായി.
ആയതിനാൽ തന്നെ ജീവനിൽ ഭയമുള്ളതുകൊണ്ടായിരുന്നു ഇത്രയും കാലം പരാതി നൽകാതിരുന്നത്. അതിനിടെ ഒരു എൻജിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജീവിക്കാനുള്ള പ്രേരണ നൽകിയത് അവരായിരുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിച്ചതും അങ്ങനെയാണെന്നും പെൺകുട്ടി പോലീസിനോട് പറയുന്നു. സംഭവത്തിൽ ശൈശവ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
ഇതേതുടർന്ന് വരുംനാളുകളിൽ, എഫ്ഐആറിൽ പേരു ചേർക്കപ്പെട്ട, ഓരോരുത്തരെയായി സ്റ്റേഷനിലേക്കു വിളിപ്പിച്ച് തെളിവെടുപ്പിനൊരുങ്ങുകയാണ് പൊലീസ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഔദ്യോഗിക സർക്കാർ പദവി ദുരുപയോഗം ചെയ്ത് പീഡനം, പട്ടികജാതി–വർഗ വിഭാഗക്കാർക്കെതിരെയുള്ള പീഡനം തുടങ്ങിയവ ചുമത്തിയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ തന്നെ ഞെട്ടറ്റലിൽ ആഴ്ത്തുകയാണ്. മാത്രമല്ല ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ മുഖം അഴിഞ്ഞുവീഴുകയാണ്.
https://www.facebook.com/Malayalivartha