ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിന്‍റെ (റിസർവ് ബാങ്ക് ഓഫ് കൈലാസ) പ്രഖ്യാപനം. എന്നിട്ടും നിത്യാനന്ദ എവിടെ ആണെന്ന് ഇന്‍റർപോളിനുപോലും അറിയില്ലത്രേ!
ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിന്‍റെ (റിസർവ് ബാങ്ക് ഓഫ് കൈലാസ) പ്രഖ്യാപനം.
കഴിഞ്ഞവർഷം അവസാനത്തോടെയായിരുന്നു നിത്യാനന്ദ 'കൈലാസ' എന്ന രാജ്യം പ്രഖ്യാപിച്ചതും സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റതും. പക്ഷെ ഇപ്പോഴും ഇന്റർപോൾ തെരയുന്ന നിത്യാനന്ദ എവിടെയാണെന്ന് ആർക്കും അറിയില്ലാ...
ഇന്ത്യയില്‍ നിന്നും കടന്ന് 6 മാസത്തിനകമാണ് സ്വന്തം രാജ്യം ഇയാള്‍ കെട്ടിപ്പടുക്കുന്നത്. "കൈലാസ" എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ച ഇയാള്‍ ബാങ്ക്, കറന്‍സി, പാസ്പോര്‍ട്ട് തുടങ്ങി ഒരു സ്വതന്ത്ര രാജ്യത്തിന് അനിവാര്യമായ എല്ലാം തരപ്പെടുത്തുകയാണ്.
ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതത്രെ
ഇന്‍റർപോൾ തിരയുന്ന ക്രിമിനൽ കേസ് പ്രതിയെയും രാജ്യത്തെയും കുറിച്ച് യാതൊരു വിവരവും കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും ഇല്ലെങ്കിലും 'കൈലാസ'ത്തെ വിശേഷങ്ങങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള നിത്യാനന്ദയുടെ വീഡിയോകൾ എന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kailaasa.org) അനുസരിച്ച്, സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളാണ് കൈലാസ സ്ഥാപിച്ചിരിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട് .
ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകളെന്നാണ് ഇവരുടെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നങ്ങൾക്കൊപ്പം വെബ്സൈറ്റിൽ കാണാം.
1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തിയ രാജശേഖരൻ പത്തുവർഷം നീണ്ടു നിൽക്കുന്ന പഠനം നാലാം വർഷം തന്നെ അവസാനിപ്പിച്ചു ആൾദൈവമായ പുനരവതാരം ചെയ്യുകയായിരുന്നു .
പിന്നീട് ചില ആശ്രമങ്ങളിൽ കഴിഞ്ഞ ഇയാൾ 2000ത്തിലാണ് സ്വന്തം ആശ്രമം തുടങ്ങുന്നത്.പീഡന കേസുകളുൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ
താന്ത്രിക്ക് സെക്സ് അടക്കമുള്ള വിനോദങ്ങളും നഗ്‌നപൂജയ്ക്ക് ആശ്രമത്തില്‍ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആള്‍ദൈവം വാര്‍ത്തകളില്‍ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ടിലൂടെയാണ്.
തന്റെ രണ്ട് പെണ്‍മക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്
ഇന്നിപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെ നേരിൽ വന്നു കൈലാസത്തിൽ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും നിത്യാനന്ദ എവിടെയാണെന്ന് ഇന്റർപോളിനടക്കം അറിയില്ലെന്നും പറയുന്നു .
.
https://www.facebook.com/Malayalivartha