ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്; നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും
അധോലോക നായകന് ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് ഒടുവിൽ സ്ഥിരീകരിച്ച് പാക്കിസ്ഥാന് രംഗത്ത്. ദാവൂദ് ഇബ്രാഹിം രാജ്യത്ത് അഭയം തേടിയിട്ടില്ലെന്ന് ഇതുവരെ പറഞ്ഞുവന്നിരുന്ന പാക്കിസ്ഥാന് ഒടുവില്‍ ഇക്കാര്യത്തിൽ സ്ഥിതീകരണം വരുത്തുകയായിരുന്നു. രാജ്യാന്തര സാമ്ബത്തിക ഉപരോധത്തില്‍നിന്നും രക്ഷപെടുന്നതിനു വേണ്ടിയാണ് ദാവൂദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടകള്‍ക്കെതിരെ പാക്കിസ്ഥാന് തിരിഞ്ഞത്.
പാരിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018 ജൂണില്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2019 അവസാനത്തോടെ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കാന്‍ പാക്കിസ്ഥാനോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടിനല്‍കുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്ബത്തിക സഹകരണം കുറയും. ഇതില്‍ നിന്നും രക്ഷപെടാനാണ് പാക്കിസ്ഥാന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരുടെ ഉള്‍പ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കുകയും വിദേശയാത്ര നടത്തുന്നത് നിരോധിക്കുകയും ചെയ്യും. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന് എന്നിവടങ്ങളില്‍ നിന്നും സാമ്ബത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് പാക്കിസ്ഥാന് ശക്തമായ നടപടി കൈകൊണ്ടത്.
https://www.facebook.com/Malayalivartha