ഇനി ആകാശത്തും കണ്ണ്... ശത്രു അതിർത്തി തൊട്ടാൽ ചാമ്പലാക്കും ...വരുന്നത് ഫാൽക്കൻ വിമാനങ്ങൾ..ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാന്‍ വജ്രായുധങ്ങൾ.. കൂടുതല്‍ ഫാല്‍ക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു.. വിമാനങ്ങള്‍ വാങ്ങാനുള്ള അനുമതിയ്ക്കായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോർട്ടുകൾ . ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്.
ഇസ്രായേലില്‍ നിന്നുമാണ് രണ്ട് ഫാല്‍ക്കന്‍ നിരീക്ഷണ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദിവസത്തെ സന്ദർശനത്തിനായി അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യയിലെത്തും. നെതന്യാഹു എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് വിവരം.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്‌റ്റംസ് - അവാക്‌സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തും
ശത്രുരാജ്യങ്ങളുടെ വ്യോമനീക്കങ്ങൾ മണത്തറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന അഞ്ച് ഫാൽക്കൻ അവാക്‌സ് വിമാനങ്ങൾ ഇന്ത്യയ്‌ക്കുണ്ട്. ഇതിന് പുറമേയാണ് രണ്ട് വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. 1 ബില്യണ്‍ ഡോളറാണ് ആകെ ചെലവ്.
ആകാശത്തിലെ കണ്ണെന്ന് വിശേഷിപ്പിക്കുന്ന ഫാല്‍ക്കന്‍ വിമാനങ്ങള്‍ അതീവ നിരീക്ഷണ ശേഷിയുള്ളവയാണ്. ശത്രുക്കളുടെ വിമാനങ്ങളുടെയും മിസൈലുകളുടെയും സാന്നിദ്ധ്യം വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഫാല്‍ക്കന്‍ വിമാനങ്ങള്‍ക്ക് കഴിയും. അതിര്‍ത്തി കടക്കാതെ തന്നെ ശത്രുസൈന്യത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കാനും ഫാല്‍ക്കന്‍ വിമാനങ്ങള്‍ക്ക് കഴിവുണ്ട്.
പത്ത് കിലോമീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് 400 കിലോമീറ്റർ നിരീക്ഷണപരിധി ഉണ്ട് ..ശത്രു വിമാനങ്ങളും മിസൈലുകളും സേനാനീക്കവും നിരീക്ഷിക്കും ..ഒരേസമയം 60 ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും വിവരങ്ങൾ കര, നാവിക, വ്യോമ കേന്ദ്രങ്ങൾക്ക് അയയ്ക്കുവാനും കഴിയും
പാകിസ്ഥാൻ സൈന്യത്തിന് സമാനമായ ഏഴെണ്ണമുണ്ട്. മൂന്നെണ്ണം ചൈനയിൽ നിന്നും വാങ്ങാൻ പാകിസ്ഥാൻ ഓർഡർ നൽകിയിട്ടുമുണ്ട്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം ഇവ 24 മണിക്കൂറും പാകിസ്ഥാനിൽ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ വ്യോമസേന ദിവസവും 12 മണിക്കൂർ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്
അതേസമയം അമേരിക്കയ്ക്ക് 31 ഉം ചൈനയ്ക്ക് 28 ഉം റഷ്യയ്ക്ക് 16 ഉം ഫാൽക്കൻ വിമാനങ്ങൾ ആണ് ഉള്ളത്
https://www.facebook.com/Malayalivartha


























