രാജ്യത്തെ നടുക്കി വീണ്ടും പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികളെ ഇന്ത്യൻ ചുണക്കുട്ടികൾ വധിച്ചു, 24 മണിക്കൂറിനിടെ മണ്ണിൽ ഉരുണ്ടത് 7 തീവ്രവാദികളുടെ തല, ഇത് സൈനികരുടെ വിജയം തന്നെയാണ്

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ കൂടെ സുരക്ഷാസേന വധിക്കുമ്പോൾ തീർച്ചയായും ഇത് സൈനികരുടെ വിജയം തന്നെയാണ് . ജമ്മുകശ്മീർ പോലീസ്, കരസേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. പുൽവാമയിലെ സദൂര പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ അരങ്ങേറിയത്.
രാത്രി ഒരുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഇവിടെ എത്ര തീവ്രവാദികൾ ഉണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച വൈകിട്ടോടെ ഷോപിയാനിലെ കിലൂറയിൽ നാല് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. തീവ്രവാദികളിൽ ഒരാൾ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച വധിച്ച തീവ്രവാദികൾക്ക് കശ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാർ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങൾ. 10 ദിവസം മുമ്പാണ് നിസാറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം ആപ്പിൾ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന തിരച്ചിലിനിടെയാണ് ഏറ്റമുട്ടൽ നടന്നത്.
രണ്ടു മാസം മുന്നേ വളരെ ശ്രദ്ധേയമായ ഓപ്പറേഷൻ ജമ്മുകശ്മീരിൽ അരങ്ങേറിയിരുന്നു. കശ്മീരിലെ ഷോപിയാനിലും പാംപോറിലുമുണ്ടായ ഏറ്റമുട്ടലിൽ എട്ട് തീവ്രവാദികൾ അന്ന് കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തുന്ന അതിനിർണ്ണായകമായ സൈനിക നീക്കത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയാണ്. പാംപോറിലുണ്ടായ സൈനിക നീക്കത്തിൽ പള്ളിയിലൊളിച്ച രണ്ട് തീവ്രവാദികളെയും സേന അന്ന് വധിക്കുകയായിരുന്നു. ഇവരെ തന്ത്രപരമായി പുറത്തെത്തിച്ച ശേഷമായിരുന്നു വധം. പള്ളിക്കുള്ളിൽ സ്ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ണീർവാതകമാണ് ഉപയോഗിച്ചതെന്നും പോലീസ് അറിയിക്കുകയുണ്ടായി
ഷോപിയാൻ പാംപോർ മേഖലകളിൽ തീവ്രവാദവിരുദ്ധ സൈനിക നീക്കം സൈന്യം ആരംഭിചിട്ട് നാളുകൾ കുറേ ആയിരുന്നു. മേഖലകളിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളാണ് നടക്കുന്നത്. പാംപോറിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ ഒളിക്കാനായി പള്ളിയിലേക്ക് കടക്കുകയും ചെയ്തു. അന്ന് പക്ഷേ നടത്തിയ നീക്കം ഇങ്ങനെ ആയിരുന്നു. പിന്നീട് കണ്ണീർ വാതകം പ്രയോഗിച്ച് തീവ്രവാദികളെ പള്ളിക്കുള്ളിൽനിന്നു തുരത്തി. തുടർന്നുള്ള വെടിവെപ്പിൽ കൊല്ലുകയായിരുന്നു. കശ്മീരിൽ കഴിഞ്ഞ ഏതായാലും കശ്മീരിലെ സൈനികരുടെ നീക്കങ്ങൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























