കുളിമുറിയിലെ കണ്ണാടിയില്‍ സോസ് കൊണ്ട് എഴുതിയ ആ വാക്കുകൾ; തല്ലി തകർത്ത കണ്ണാടി ചില്ലുകൾ!ഇരട്ടക്കൊലയ്ക്ക് പിന്നില്‍ 14 വയസ്സുകാരി, നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ മണിക്കൂറുകൾക്കകം ചുരുളഴിഞ്ഞപ്പോൾ...

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ മണിക്കൂറുകൾക്കകം ചുരുളഴിച്ച് യു.പി. പോലീസിന്റെ വൈഭവവും...... നഗരത്തിലെ അതിസുരക്ഷാമേഖലയിൽ താമസിക്കുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശര വേഗത്തിൽ ആയിരുന്നു പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. റെയിൽവേ ഉദ്യോഗസ്ഥന്റെ മകളും ദേശീയതലത്തിൽ ഷൂട്ടിങ് താരവുമായ 14-കാരിയാണ് അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടി കുറ്റംസമ്മതിച്ചതായും എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിൽ വെടിയേറ്റ് മരിച്ചത്. 14-കാരിയായ മകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിസുരക്ഷാമേഖലയിൽ ഇത്തരമൊരു അക്രമം അരങ്ങേറിയത് സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയതോടെ തുടക്കംമുതലേ പോലീസിന് സംശയം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു .
കവർച്ചാശ്രമമല്ലെന്ന് തുടക്കത്തിലേ ബോധ്യമായതോടെ പെൺകുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടിലേക്ക് ആരും വരികയോ പുറത്തുപോവുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി. പെൺകുട്ടിയുടെ കിടപ്പുമുറിയും ശുചിമുറിയും പരിശോധിച്ചതോടെ ചില അസ്വാഭാവികതകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു . തുടർന്ന് പെൺകുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യംചെയ്തതോടെയാണ് ഇരട്ടക്കൊലയുടെ പിന്നിൽ ആരെന്ന് അറിഞ്ഞത്.
കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്ന പെൺകുട്ടി ഒരു ജാപ്പനീസ് നോവലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇത്തരത്തിലൊരു കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നോവലിലെ കഥാപാത്രങ്ങളെ യഥാർഥ ജീവിതത്തിൽ കണ്ടാണ് പെൺകുട്ടി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തുന്നതിലേക്ക് നീങ്ങിയതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിലെ ചില കുറിപ്പുകളും ശുചിമുറിയിലെ കണ്ണാടി വെടിയേറ്റ് തകർന്നതുമെല്ലാം തുടക്കംമുതലേ സംശയത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് കൗൺസിലർമാരുടെ സഹായത്തോടെ പോലീസ് പെൺകുട്ടിയെ ചോദ്യംചെയ്തത്.
അമ്മയും സഹോദരനും ഉറങ്ങികിടക്കുന്നതിനിടെയാണ് പെൺകുട്ടി ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഏറെസമയമെടുത്ത് കുളിച്ചിരുന്നു. ശേഷം കുളിമുറിയിലെ കണ്ണാടിയിൽ 'ഞാൻ അയോഗ്യനായ മനുഷ്യൻ' എന്ന് ടൊമാറ്റോ സോസ് കൊണ്ട് എഴുതി. പിന്നീട് മുറിയിലെത്തി കൈവശമുണ്ടായിരുന്ന തോക്കിൽ അഞ്ച് ബുള്ളറ്റുകൾ നിറച്ചു. ഇതിൽ മൂന്നെണ്ണമാണ് ഉപയോഗിച്ചത്. ആദ്യ ബുള്ളറ്റ് കൊണ്ട് കുളിമുറിയിലെ കണ്ണാടി വെടിവെച്ച് തകർത്തു. പിന്നാലെ അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചതിന് ശേഷം പെൺകുട്ടി ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മുറിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്കും തലയോട്ടിയുടെ കളിപ്പാട്ടരൂപവും വിചിത്രമായ ചില ചിത്രങ്ങളും കണ്ടെടുത്തായി പോലീസ് അറിയിച്ചു. പഠനത്തിൽ മികച്ചനിലവാരം പുലർത്തിയിരുന്ന പെൺകുട്ടി ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരുനിലയിലേക്ക് എത്തിച്ചേർന്നതെന്ന് കണ്ടെത്താൻ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് പറഞ്ഞു.കൊലപാതക കാരണവും വ്യക്തമല്ല. ഞാൻ അയോഗ്യ എന്ന വാക്കുകളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
https://www.facebook.com/Malayalivartha

























