നുഴഞ്ഞുകയറ്റം നടത്താൻ അതിതീവ്രമായ ശ്രമങ്ങൾ നടത്തി ചൈനീസ് ഭരണകൂടം; കൂടുതൽ തോതിൽ ആയുധങ്ങൾ സജ്ജീകരിക്കാൻ തയ്യാറായി ഇന്ത്യൻകരസേന, പുതിയ നാടകീയ നീക്കത്തിലേക്ക്...
ഇത് ചൈനയുടെ പുതിയ അടവാണെന്ന് ഇന്ത്യൻ കരസേനയെ ആരും പഠിപ്പിക്കേണ്ട .ചതിയുടെ ബാലപാഠങ്ങൾ ലോകത്ത് ആരെയും പഠിപ്പിക്കാനും അത് കാട്ടികൊടുക്കാനും കെല്പുള്ളവരാണ് ലിബറേഷൻ ആർമിക്കാർ. ഒരു ഭാഗത്തുകൂടി നുഴഞ്ഞു കയറ്റത്തിന് ലക്ഷ്യമിട്ടു കൊണ്ട് മറ്റൊരു ഭാഗത്തു ആക്രമണം നടത്തുന്ന പുതിയ പരീക്ഷണം ചൈന നടത്തുകയാണ്. ടംചോക്കിലും തവാങിലുമെല്ലാം നുഴഞ്ഞുകയറ്റം നടത്താൻ അതിതീവ്രമായ ശ്രമങ്ങൾ ചൈനീസ് ഭരണകൂടം നടത്തി വരികയാണ് .അതിനു പരിപൂർണ്ണ പിന്തുണയാണ് ചൈനയുടെ വിദേശ കാര്യ മന്ത്രി വാങ് യി ലിബറേഷൻ ആർമിക്ക് നൽകിയിരിക്കുന്നത് .ചൈനയിൽ പ്രതിരോധ മന്ത്രി ഉണ്ടെങ്കിലും യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് ജിങ് പിങ്ങിന്റെ വലം കൈയായ വാങ് യി തന്നെയാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം.
ഗാൽവാൻ താഴ്വര പിടിച്ചെടുക്കാനും അനധികൃതമായി ഇന്ത്യൻ മണ്ണിൽ കെട്ടിടങ്ങൾ നിർമ്മിക്കാനും ചൈന തുടങ്ങിയിട്ട് വർഷങ്ങളായി എന്നാണ് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് .എന്നാൽ ഇപ്പോൾ കേരളത്തിന്റെ അത്ര തന്നെ വിസ്‌തീർണ്ണമുള്ള കരഭൂമി ഇന്ത്യയിൽ നിന്നും ചൈന അപഹരിച്ചിരിക്കുകയാണ് എന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിൽ ഏതു വിശ്വസിക്കണം ഏതു വിശ്വസികണ്ട എന്ന സംശയത്തിലാണ് ഇന്ത്യൻ ജനത .ഉത്തരാഖണ്ഡിലേക്കുള്ള നുഴഞ്ഞു കയറ്റത്തിനും ചൈന ഒരുങ്ങി എന്ന വാർത്ത വന്നതോടെ ഇനിയും കൂടുതൽ തോതിൽ ആയുധങ്ങൾ സജ്ജീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യൻകരസേന.
ഷാങ്ങ്ഹായ് സമ്മേളനത്തിൽ ചൈനയുടെ പ്രതിരോധ മന്ത്രിയുമായി നടത്തിയ ചർച്ചയിലും അതിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിലും സമാധാനത്തിനായുള്ള വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തീരുമാനമുണ്ടായെങ്കിലും അതെല്ലാം തന്നെ പാടെ മറന്നമട്ടാണ് ചൈനയ്ക്ക് .അതിനാൽ തന്നെ പ്രകോപനപരമായ അതിര്‍ത്തിയിലെ നിലപാടില്‍ ചൈനയ്ക്ക് വ്യക്തമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കുകയും ചെയ്തിരുന്നു . ഇതിന്റെ ഭാഗമായി അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികളാണ് ഇന്ത്യ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്.
1980കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന മൂര്‍ച്ഛയേറിയ ആയുധമാണ് ബൊഫോഴ്‌സ് പീരങ്കികള്‍. ലോ ആംഗിളിലും ഹൈ ആംഗിളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ബൊഫോഴ്‌സ് പീരങ്കികളുടെ പ്രത്യേകത. കാര്‍ഗില്‍ യുദ്ധവിജയത്തിലും ബൊഫോഴ്‌സ് പീരങ്കികളുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു. പാക് ബങ്കറുകളും സൈനിക താവളങ്ങളും തകര്‍ത്തെറിഞ്ഞ ബൊഫോഴ്‌സ് ഉയര്‍ന്ന മലനിരകളില്‍ നിലയുറപ്പിച്ച പാക് പട്ടാളത്തിനും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. അതിർത്തിയിൽ ഏതു നിമിഷവും ചൈനീസ് ലിബറേഷൻ ആർമിയുടെ പ്രകോപനം ഉണ്ടാകാമെന്നിരിക്കെ അതിര്‍ത്തിയിലേക്ക് ബൊഫോഴ്‌സ് പീരങ്കികള്‍ എത്തുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് നല്‍കുന്ന സന്ദേശം ശക്തമായ തിരിച്ചടിയുടേതായിരിക്കും .
ലഡാക്കില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ സൈന്യത്തിന് പ്രതികരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന വസ്തുത ചൈനീസ് പട്ടാളം ഓര്‍ക്കുന്നതും നന്നായിരിക്കും എന്നത് വാങ് യ്ക്ക് ജയശങ്കർ നൽകിയ മറുപടി കൂടിയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.എന്നാൽ കടന്നുകയറാൻ കച്ചകെട്ടുന്ന സമയത്തും പുതിയ നാടകീയ നീക്കമാണ് അവർ നടത്തുന്നത് .
ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഭാഗത്ത് സംഭവിച്ചതിനേക്കാള്‍ വളരെ കുറച്ച് നാശനഷ്ടങ്ങള്‍ മാത്രമാണ് ചൈനീസ് ഭാഗത്ത് സംഭവിച്ചതെന്ന വാദവുമായി ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ് . ചൈനയ്ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ നാശനഷ്ടമുണ്ടായെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍ തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം. അതേസമയം തങ്ങളുടെ ഭാഗത്തും നഷ്ടങ്ങളുണ്ടായെന്ന് ചൈനീസ് മാദ്ധ്യമം തുറന്ന് സമ്മതിക്കുന്നുണ്ട്. ഇതാദ്യമായാണ് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ നിന്ന് തങ്ങളുടെ ഭാഗത്ത് നഷ്ടങ്ങളുണ്ടായെന്ന പരാമര്‍ശം വരുന്നത്. ഇതുവരെ ചൈനീസ് പക്ഷത്ത് യാതൊരു വിധ നഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നായിരുന്നു ചൈനീസ് വാദം.ഇത്തരത്തിലുള്ള സ്പഷ്ടമല്ലാത്ത സമ്മിശ്ര പ്രതികരണം അവരുടെ നിറംമാറ്റത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത് .ഏതുസമയത്തും കെണിയൊരുക്കി കാത്തിരിക്കുന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ സദാ ജാഗരൂഗരാണ് ഇന്ത്യൻ കരസേന ഉദ്യോഗസ്ഥർ .
https://www.facebook.com/Malayalivartha