ഇന്ത്യൻ സാമ്പത്തിക രംഗം ഉണരുന്നു; ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി, 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക

ഇന്ത്യൻ സാമ്പത്തിക രംഗം ഉണരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇലക്ട്രോണിക്‌സ്, ഇന്‍ഫോര്‍മേഷന്‍, ടെക് നോളജി മന്ത്രാലയം അംഗീകാരം നല്‍കിയത്. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. ആഗോള കമ്പനികള്‍ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക.
എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഇത് ബാധകമല്ല. സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍. ഇതില്‍ ഫോക്‌സ് കോണ്‍, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്. 16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. മൊത്തം ഉത്പാദനത്തില്‍ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്. സ്വയം പര്യാപ്ത ഇന്ത്യയുടെ നിര്‍മാണത്തിന് ലക്ഷ്യം വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ആദ്യഘട്ടത്തിന്റെ ഭാഗമായി, പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രി ഇന്ന് നടത്തി. ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ എം.എസ്.എം.ഇ.യ്ക്ക് ആറെണ്ണം, ഇ.പി.എഫ്.(എംപ്ലോയി പ്രോവിഡന്റ് ഫണ്ട്)നു രണ്ടെണ്ണം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍.ബി.എഫ്.സി.)ക്ക് രണ്ടെണ്ണം, മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്റ്(എം.എഫ്.ഐ.)ന് ഒരെണ്ണം ഡിസ്‌കോമിനും മൂന്നെണ്ണം നികുതിയുമായി ബന്ധപ്പെട്ടതിനും ഒന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്. പാവപ്പെട്ടവരോടും കുടിയേറ്റ തൊഴിലാളികളോടും ഭിന്നശേഷിക്കാരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം ഇന്ത്യയെ സ്വാശ്രയത്വത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ തടയുന്നതിനായി രാജ്യം രണ്ടു മാസത്തോളം അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനമാണ് മോദി പ്രപഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന സാമ്പത്തിക പാക്കേജ്. എന്നാല്‍ ഇന്ത്യയുടെ 20 ലക്ഷം കോടി എന്നത് പാകിസ്താന്റെ വാര്‍ഷിക ജിഡിപിയുടെ 83% വരും.
ഡോളര്‍ കണക്കില്‍ നോക്കിയാല്‍ 26600 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് മോദി പ്രഖ്യാപിച്ചത്. എന്നാല്‍ പാകിസ്താന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 32000 കോടി ഡോളര്‍ മാത്രമാണ്.പാകിസ്താന്റേതു മാത്രമല്ല ലോകബാങ്കിന്റെ കണകികള്‍ പ്രകാരം 149 രാജ്യങ്ങളുടെ വാര്‍ഷിക ജിഡിപിയേക്കാള്‍ കൂടുതലാണ് പ്രപധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. സ്വാശ്രയ ശീലമുള്ള രാജ്യമായി മാറാന്‍ ശക്തമായ പരിഷ്‌കരണങ്ങള്‍ ആവശ്യമായി വരുമെന്നാണ് പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ മോദി വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയാണ് മോദി നല്‍കിയിട്ടുള്ളത്.രണ്ടാംഘട്ട പാക്കേജ് കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍,അതിഥി തൊഴിലാളികള്‍ തുടങ്ങി ഒമ്പത് മേഖലയ്ക്ക് പ്രധാന്യം നല്‍കിയാണെന്ന് മന്ത്രി വ്യക്തമാക്കി.കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് പ്രഖ്യാപനങ്ങള്‍,അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍, വഴിയോര കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
കോവിഡ് കാലത്ത് സാധരണക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ വ്യക്തമാക്കിയ ധനമന്ത്രി, കര്‍ഷകര്‍ക്കും ഗ്രാമീണ മേഖയ്ക്കും കോവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്ന് വിശദീകരിച്ചു. 4.22ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് നല്‍കി. മൂന്നുമാസം മോറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. ഗ്രാമീണ മേഖലയ്ക്ക് 86,000 കോടി നല്‍കി. മൂന്നുകോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. സ്വയം സഹായ സംഘങ്ങള്‍ക്കായി പൈസ പോര്‍ട്ടല്‍ വഴി പണം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും മിനിമം വേതനം ലഭിക്കാനായി നിയമഭേദഗതി കൊണ്ടുവരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























