ലാലുവും പാസ്വാനും ശരദ് യാദവുമില്ലാതെ ബിഹാർ തിരഞ്ഞെടുപ്പ്; 50 വർഷത്തിനിടെ ഇതാദ്യo ആയിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്...

ബീഹാർ രാഷ്ട്രീയത്തിൽ തികച്ചും നാടകീയമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്..
ലാലുവും പാസ്വാനും ശരദ് യാദവുമില്ലാതെ ബിഹാർ തിരഞ്ഞെടുപ്പ്; 50 വർഷത്തിനിടെ ഇതാദ്യo ആയിട്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്... ‘‘ജബ് തക് സമോസാ മേ രഹേഗാ ആലു, ബിഹാർ മേ രഹേഗാ ലാലു’’ എന്നൊരു പ്രസ്താവന നിലനിൽക്കുകയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്നതും ശ്രദ്ധേയം....(സമോസയിൽ ഉരുളക്കിഴങ്ങ് ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടായിരിക്കും) എന്നാണ് 2013-ൽ ലാലു പ്രസാദ് യാദവ് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞത്. എന്നാൽ, റാഞ്ചിയിൽ ജയിലിൽ കഴിയുന്ന ലാലു ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് സജീവം ആകില്ല... കഴിഞ്ഞദിവസം അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ അഭാവവും തിരഞ്ഞെടുപ്പിൽ അറിയുവാൻ സാധിക്കും... ആരോഗ്യപ്രശ്നങ്ങളാൽ മുതിർന്ന നേതാവ് ശരദ് യാദവും പ്രചാരണവേദികളിലുണ്ടാകാനിടയില്ല.
50 വർഷമായി നിയമസഭാ തിരഞ്ഞെടുപ്പിലെ അജൻഡ നിശ്ചയിച്ചിരുന്നത് ഈ മൂന്ന് നേതാക്കളാണ്. വ്യത്യസ്ത ശൈലിയും ആകർഷകമായ പ്രസംഗവുംകൊണ്ട് നിറഞ്ഞുനിന്നവർ. ജയപ്രകാശ് നാരായണന്റെ ശിഷ്യരായി സോഷ്യലിസ്റ്റ് പാതയിലൂടെ തുടങ്ങി ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നവർ. ഇവരുടെ അഭാവമാവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചചെയ്യപ്പെടുക.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ റാഞ്ചിയിലെ ജയിലിലാണ് ലാലു. എങ്കിലും മഹാസഖ്യത്തിന്റെ സീറ്റ് ചർച്ച, സ്ഥാനാർഥി നിർണയം തുടങ്ങിയവയ്ക്കെല്ലാം പതിവുപോലെ അദ്ദേഹംതന്നെയാണ് ചുക്കാൻ പിടിച്ചത്. 1977-ൽ ഇരുപത്തൊമ്പതാം വയസ്സിലായിരുന്നു ലാലുവിന്റെ ആദ്യ മത്സരം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥവിരുദ്ധ സമരങ്ങളുടെ വേലിയേറ്റത്തിൽ ഛപ്ര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ എല്ലാ വിധിയെഴുത്തുകളിലും ലാലു താരപ്രചാരകനും പാർട്ടിയുടെ നായകനുമായിരുന്നു. 2015-ലെ തിരഞ്ഞെടുപ്പിൽ 248 റാലികളിൽ അദ്ദേഹം പ്രസംഗിച്ചു.
രാഷ്ട്രീയത്തിൽ ലാലുവിനെക്കാൾ മുതിർന്ന രാം വിലാസ് പാസ്വാൻ കഴിഞ്ഞയാഴ്ച സീറ്റ് ചർച്ചയ്ക്കിടയിലാണ് രോഗം മൂർച്ഛിച്ച്് ആശുപത്രിയിലായത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷംതന്നെ പാർട്ടിയുടെ കടിഞ്ഞാൺ മകൻ ചിരാഗ് പാസ്വാനെ ഏൽപ്പിച്ചിരുന്നു. സീറ്റ് ചർച്ചകൾ നടത്തിയതും ജെ.ഡി.യു.വുമായി കലഹിച്ച് ബിഹാറിലെ എൻ.ഡി.എ. മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതും ചിരാഗ് തന്നെ. ആദ്യഘട്ടം വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാസ്വാനെത്തേടി മരണമെത്തി. 1969-ൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് പാസ്വാൻ രാഷ്ട്രീയത്തിലിറങ്ങിയത്. 2019 വരെ ബിഹാറിലെ തിരഞ്ഞെടുപ്പുകളിലെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു. 2015-ൽ 70 റാലികളിൽ പങ്കെടുത്തു.
ഒരു മാസമായി ഡൽഹിയിൽ ചികിത്സയിൽ കഴിയുകയാണ് ശരദ് യാദവ്. 2015-ൽ 40 റാലികളിലാണ് അദ്ദേഹം പങ്കെടുത്ത്. 1974-ൽ മധേപ്പുരയിൽനിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. ഏഴുവട്ടം എം.പി.യായി.
വ്യത്യസ്തമായ ഒരു രാഷ്ട്രീയ പ്രസ്താവന നിലനിൽക്കേ... വ്യത്യസ്തമായ ഒരു ചരിത്രം രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കെ.. അതിൽ നിന്നെല്ലാം വിഭിന്നമായി ഇത്തരത്തിലൊരു തെരഞ്ഞെടുപ്പിന് സാക്ഷി ആകുമ്പോൾ അത് എത്തരത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്
അതെ സമയം കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാൻ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഒരു കേസിൽ ജാമ്യം കിട്ടിയിരുന്നു. ചായ്ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33.67 കോടി രൂപ തട്ടിയ കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
1992-93 കാലയളവിൽ ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന തട്ടിപ്പ് കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം 3.5 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ദുംക ട്രഷറി കേസ് നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്.
കേസിൽ 2017 ഡിസംബർ മുതൽ ലാലു പ്രസാദ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്. ആരോഗ്യനില മോശമായതിനാൽ രണ്ട് വർഷമായി ആദ്ദേഹം ജാർഖണ്ഡിലെ ആശുപത്രയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























